TMJ
searchnav-menu
post-thumbnail

TMJ Daily

മ്യാന്മാര്‍ ഭൂകമ്പം: മൂന്ന് ദിനത്തിനുശേഷം ഒരു സ്ത്രീയെ രക്ഷപ്പെടുത്തി

31 Mar 2025   |   1 min Read
TMJ News Desk

മ്യാന്മാറില്‍ ഭൂകമ്പം നടന്ന് മൂന്ന് ദിവസത്തിനുശേഷം ഒരു ഹോട്ടല്‍ കെട്ടിടം തകര്‍ന്ന അവശിഷ്ടങ്ങള്‍ക്കിടയില്‍ നിന്നും ഒരു സ്ത്രീയെ രക്ഷപ്പെടുത്തി. വെള്ളിയാഴ്ച്ച ഉണ്ടായ ഭൂകമ്പത്തില്‍ മ്യാന്മാറിലും തായ്‌ലന്‍ഡിലുമായി 1,700 ഓളം പേര്‍ കൊല്ലപ്പെട്ടിരുന്നു.

മണ്ഡാലേയിലെ ഗ്രേറ്റ് വാള്‍ ഹോട്ടല്‍ തകര്‍ന്നതിന്റെ അവശിഷ്ടങ്ങള്‍ക്കടിയില്‍ നിന്നും അഞ്ച് മണിക്കൂര്‍ നീണ്ട പരിശ്രമത്തിനൊടുവിലാണ് ചൈനീസ്, റഷ്യന്‍, പ്രാദേശിക രക്ഷാപ്രവര്‍ത്തകരുടെ സംഘം സ്ത്രീയെ രക്ഷപ്പെടുത്തിയത്.

7.7 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പത്തിന്റെ പ്രഭവ കേന്ദ്രം മണ്ഡാലേയാണ്. തായ്‌ലന്‍ഡിലെ തലസ്ഥാനമായ ബാങ്കോക്കില്‍ നിര്‍മ്മാണത്തിലിരുന്ന വന്‍കെട്ടിടം തകര്‍ന്ന് 76 ഓളം പേര്‍ കുടുങ്ങിയതായി കരുതപ്പെടുന്നയിടത്ത് അധികൃതര്‍ ക്രെയ്‌നുകളേയും നായകളേയും രക്ഷാപ്രവര്‍ത്തനത്തിനായി ഉപയോഗിക്കുന്നുണ്ട്.

തുര്‍ക്കിയില്‍ നടന്ന ഭൂകമ്പത്തില്‍ ഒരാഴ്ച്ചയ്ക്കുശേഷം ആളുകളെ രക്ഷപ്പെടുത്താന്‍ കഴിഞ്ഞതാണ് ഇപ്പോള്‍ രക്ഷാപ്രവര്‍ത്തകര്‍ക്ക് കൂടുതല്‍ പേരെ രക്ഷിക്കാന്‍ കഴിയുമെന്ന ശുഭാപ്തി വിശ്വാസം നല്‍കുന്നത്.

അപകട സ്ഥലം യന്ത്രങ്ങള്‍ ഉപയോഗിച്ച് സ്‌കാന്‍ ചെയ്തപ്പോള്‍ ജീവന്റെ സാധ്യതകള്‍ കണ്ടെത്താന്‍ കഴിഞ്ഞുവെന്ന് ബാങ്കോക്ക് ഗവര്‍ണര്‍ ചാഡ്ചാര്‍ട്ട് പറഞ്ഞു. തായ്‌ലന്‍ഡില്‍ 18 പേര്‍ മരിച്ചുവെന്നാണ് ഔദ്യോഗിക കണക്ക്.

മ്യാന്മാറില്‍ മാധ്യമങ്ങള്‍ 1,700 പേരുടെ മരണം സ്ഥിരീകരിച്ചപ്പോള്‍ സൈനിക ഭരണകൂടം 2,000 പേര്‍ മരിച്ചുവെന്ന് പറഞ്ഞതായി വാള്‍ സ്ട്രീറ്റ് ജേണല്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.


#Daily
Leave a comment