
നവീൻ ബാബുവിന്റെ മരണം: ഹർജി തള്ളി; എല്ലാ കേസുകളും സിബിഐക്ക് വിടാനാവില്ല: സുപ്രീം കോടതി
സിബിഐ അന്വേഷണം ആവശ്യപ്പെട്ട് കൊണ്ട് അന്തരിച്ച എഡിഎം നവീൻ ബാബുവിന്റെ കുടുംബം സുപ്രീം കോടതിയിൽ സമർപ്പിച്ച ഹർജി തള്ളി. നവീൻ ബാബുവിന്റെ ഭാര്യ മഞ്ജുഷ നൽകിയ ഹർജി ജസ്റ്റിസ് സുധാൻഷു ധൂലിയ, കെ വിനോദ് ചന്ദ്രൻ എന്നിവരടങ്ങുന്ന ബെഞ്ചാണ് ഹർജി തള്ളിയത്.
സിബിഐ അന്വേഷണം ആവശ്യപ്പെട്ട് എഡിഎം നവീൻ ബാബുവിന്റെ കുടുംബം സുപ്രീം കോടതിയിൽ സമർപ്പിച്ച ഹർജി തള്ളി. നവീൻ ബാബുവിന്റെ ഭാര്യ മഞ്ജുഷ നൽകിയ ഹർജി ജസ്റ്റിസ് സുധാൻഷു ധൂലിയ, കെ വിനോദ് ചന്ദ്രൻ എന്നിവരടങ്ങുന്ന ബെഞ്ചാണ് തള്ളിയത്. കേസുകളെല്ലാം സിബിഐ അന്വേഷണത്തിന് വിടാൻ സാധിക്കില്ലെന്ന് സുപ്രീം കോടതി പറഞ്ഞു.
ആത്മഹത്യാപ്രേരണയുമായി ബന്ധപ്പെട്ട അന്വേഷണം കേസിൽ ഉണ്ടായിട്ടുണ്ട്, ഈ വിഷയമടക്കമുള്ള കാര്യങ്ങൾ പരിഗണിച്ചിരുന്നുവെന്നും കോടതി പറഞ്ഞു.
മുതിർന്ന അഭിഭാഷകനായ സുനിൽ ഫെർണാണ്ടസും, അഭിഭാഷകൻ എം ആർ രമേശ് ബാബുവുമാണ് സുപ്രീം കോടതിയിൽ മഞ്ജുഷയ്ക്ക് വേണ്ടി ഹാജരായത്.
2024 ഒക്ടോബർ 15നാണ് അഡിഷണൽ ഡിസ്ട്രിക്ട് മജിസ്ട്രേറ്റ് കെ നവീൻ ബാബുവിനെ കണ്ണൂരിലെ തന്റെ ഔദ്യോഗിക വസതിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. നവീൻ ബാബുവിന്റെ യാത്രയയപ്പ് ചടങ്ങിൽ സിപിഎം നേതാവും, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി പി ദിവ്യ പങ്കെടുക്കുകയും, നവീൻ ബാബുവിന് മേൽ പരസ്യമായി അഴിമതി ആരോപണം ഉന്നയിക്കുകയും ചെയ്തിരുന്നു. പിന്നാലെയാണ് നവീൻ ബാബുവിനെ മരിച്ച ചെയ്ത നിലയിൽ കണ്ടെത്തിയത്. പിന്നീട്, പി പി ദിവ്യയിൽ നിന്നുമേറ്റ അവഹേളനമാണ് ആത്മഹത്യയിലേക്ക് നയിച്ചതെന്ന് വിവാദമുണ്ടായി. ശേഷം കേസിൽ പി പി ദിവ്യയെ അറസ്റ്റ് ചെയ്യുകയും കേരള പോലീസ് നടത്തുന്ന അന്വേഷണം തുടർന്നു വരികയാണ്. അന്വേഷണത്തിൽ സംതൃപ്തരല്ലാത്ത നവീൻ ബാബുവിന്റെ കുടുംബം സിബിഐ അന്വേഷണം ആവശ്യപ്പെട്ട് കൊണ്ട് സുപ്രീം കോടതിയെ സമീപിക്കുകയായിരുന്നു.