TMJ
searchnav-menu
post-thumbnail

TMJ Daily

ഗാസയില്‍ ആരും സുരക്ഷിതരല്ല, യുദ്ധം ഉടന്‍ നിര്‍ത്തണം യുഎന്‍

21 Oct 2024   |   1 min Read
TMJ News Desk

ഗാസയിലെ ഭീകരത രൂക്ഷമാവുകയാണെന്നും യുദ്ധം ഇപ്പോള്‍ നിര്‍ത്തണമെന്നും മുന്നറിയിപ്പ് നല്‍കി യുഎന്‍. ഗാസയില്‍ ഒരിടവും സുരക്ഷിതമല്ലെന്നും യുഎന്‍ സമാധാന പ്രക്രിയ കോ-ഓര്‍ഡിനേറ്റര്‍ ടോര്‍ വെന്നസ്ലാന്‍ഡ് പറഞ്ഞു. സിവിലിയന്‍മാര്‍ക്കെതിരായ തുടര്‍ച്ചയായ ആക്രമണങ്ങളെ യുഎന്‍ അപലപിച്ചു.

'ഈ യുദ്ധം അവസാനിപ്പിക്കണം, ഹമാസ് ബന്ദികളാക്കിയവരെ മോചിപ്പിക്കണം, പലസ്തീനികളുടെ പലായനം അവസാനിപ്പിക്കണം, സിവിലിയന്‍മാര്‍ എവിടെയായിരുന്നാലും സംരക്ഷിക്കപ്പെടണം. മാനുഷിക സഹായം തടസ്സമില്ലാതെ എത്തിക്കണം,' എന്ന് വെന്നസ്‌ലാന്‍ഡ് പറഞ്ഞു.

പലസ്തീനിന്  വടക്ക് ഭാഗത്തുള്ള ബെയ്ത് ലാഹിയ നഗരത്തില്‍ ശനിയാഴ്ച ഇസ്രായേല്‍ നടത്തിയ വ്യോമാക്രമണത്തില്‍ 87 പേര്‍ കൊല്ലപ്പെടുകയും 40 ലധികം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തതായി ഗാസയിലെ ആരോഗ്യ മന്ത്രാലയം അറിയിച്ചു. കഴിഞ്ഞ ഒക്ടോബര്‍ ഏഴിന് ആരംഭിച്ച യുദ്ധത്തിന് ശേഷം ഗാസയില്‍ ഈ വര്‍ഷം ഒക്ടോബര്‍ ഏഴ് വരെ കുറഞ്ഞത് 42,603 പേര്‍ കൊല്ലപ്പെടുകയും 99,795 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിട്ടുണ്ടെന്ന് പലസ്തീനിലെ ആരോഗ്യവകുപ്പ് കണക്കുകള്‍ പറയുന്നു.


#Daily
Leave a comment