TMJ
searchnav-menu
post-thumbnail

TMJ Daily

ദക്ഷിണ കൊറിയ ശത്രു രാഷ്ട്രമെന്ന് ഉത്തര കൊറിയ 

19 Oct 2024   |   2 min Read
TMJ News Desk

​ക്ഷിണ കൊറിയയെ  ശത്രു രാജ്യമായാണ് ഉത്തര കൊറിയയുടെ ഭരണഘടന നിർവചിച്ചിരിക്കുന്നതെന്ന് സംസ്ഥാന മാധ്യമങ്ങൾ. ഉത്തരകൊറിയയുടെ തലസ്ഥാനമായ പ്യോങ്യാങ്ങിൽ നടന്ന ഭരണഘടന വിശകലനത്തിൽ ആണ് ഈ പരാമർശം.

ദക്ഷിണ-ഉത്തര കൊറിയകൾ തമ്മിലുള്ള സംഘർഷങ്ങൾ ഏറ്റവും കൊടുമുടിയിൽ നിൽക്കുന്ന ഈ സമയത്ത് ഇത്തരമൊരു മാറ്റം അനിവാര്യമെന്നാണ് മാധ്യമങ്ങളുടെ വിലയിരുത്തൽ ഉത്തരകൊറിയയെ ദക്ഷിണകൊറിയുമായി ബന്ധിപ്പിക്കുന്ന റോഡുകളും റെയിൽവേകളും വേർപ്പെടുത്താനുള്ള നടപടികൾ ആരംഭിച്ചു കഴിഞ്ഞു. വിഭജനത്തിനുള്ള ഘട്ടംഘട്ടമായുള്ള നടപടിയുടെ ഭാ​ഗമാണിത്. 2023 ഡിസംബറിൽ കൊറിയൻ നേതാവായ കിം ജോങ് ഉൻ ഏകീകരണം ഉപേക്ഷിച്ചതിനാൽ നിലവിൽ വന്നിരിക്കുന്ന ഈ ഭരണഘടന ഭേദ​ഗതി വലിയൊരു പ്രതീകാത്മക നീക്കമായാണ് നിരീക്ഷകർ കാണുന്നത്. രണ്ടു ശത്രുരാജ്യങ്ങൾ തമ്മിലും യുദ്ധത്തിലെ രണ്ട് പോരാളികൾ തമ്മിലുള്ള യുദ്ധവുമായാണ് ഉത്തര-ദക്ഷിണ കൊറിയൻ രജ്യങ്ങളുടെ ബന്ധത്തെ കാണുന്നതെന്ന് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു. ദക്ഷിണ കൊറിയയുമായുള്ള ഏകീകരണം അസാധ്യമാണെന്നും, ദക്ഷിണ കൊറിയയെ പ്രധാന ശത്രുരാജ്യമായി പ്രഖ്യാപിക്കാനുമുള്ള ഭരണഘടന മാറ്റങ്ങളെക്കുറിച്ച് സൂചന നൽകുകയും ചെയ്തിരുന്നു കിം. ശത്രുരാജ്യങ്ങൾ എന്ന വിശേഷണം വർഷങ്ങളായി ഉത്തരകൊറിയൻ ആശയവിനിമയത്തിന്റെ ഭാ​ഗമാണ്.

2023ത്തിന്റെ അവസാനത്തോടെ കിം ഇത്തരമൊരു മാറ്റത്തെക്കുറിച്ച് പ്രഖ്യാപനം നടത്തിയപ്പോൾ ഇരു രാജ്യങ്ങളും തമ്മിലുള്ള സം​ഘർഷ സാധ്യതയെക്കുറിച്ച് ആശങ്ക ഉയർത്തിയിരുന്നു. കിമ്മും സഹോദരിയും ദക്ഷിണ കൊറിയയ്ക്കും യുഎസിനുമെതിരെ ആണവായുധ ഭീഷണികൾ നടത്തിയത് ഇത്തരം ആശങ്കകൾ വർധിപ്പിച്ചു. 

കഴിഞ്ഞ ആഴ്ച നടന്ന സുപ്രീം അസംബ്ലി യോ​ഗത്തിൽ പ്യോങ്യാങ് ഏകീകരണത്തിലും അതിർത്തി നയങ്ങളിലും ഭരണഘടന ഭേദ​ഗതി വരുത്തുമെന്ന് നിരവധിപ്പേർ പ്രതീക്ഷിച്ചിരുന്നു. എന്നാൽ ഇതുവരെ ഇത്തരം മാറ്റങ്ങളൊന്നും പരസ്യമാക്കിയിട്ടില്ല. എന്നാൽ യുദ്ധത്തിന്റെ സാധ്യതയെക്കുറിച്ച് വിശകലന വിദ​ഗ്ധർ സംശയം പ്രകടിപ്പിച്ചിരുന്നു. യുദ്ധസാധ്യതയെക്കുറിച്ചുള്ള ആശങ്ക ഉയർന്നിരിക്കുന്ന സാഹചര്യത്തിലാണ് ഉക്രെയിനിൽ റഷ്യയുമായി യുദ്ധം ചെയ്യാൻ ഉത്തരകൊറിയ സൈന്യത്തെ അയച്ചു തുടങ്ങിയതായി ദക്ഷിണ കൊറിയയുടെ ചാര ഏജൻസി അറിയിച്ചത്.

ദക്ഷിണ കൊറിയൻ പ്രസിഡന്റ് യൂൻ സുക് യോൾ വെള്ളിയാഴ്ച സുരക്ഷ മീറ്റിം​ഗിന് ആഹ്വാനം ചെയ്തിരുന്നു. ചാര ഏജൻസിയുടെ കണക്കനുസരിച്ച് 1200 സൈനികർ ഇതിനകം റഷ്യയിൽ എത്തിയിട്ടുണ്ട്. എന്നാൽ സൈനികരുടെ എണ്ണം 12,000 കടന്നേക്കാമെന്നാണ് ഏജൻസിയുടെ വിലയിരുത്തൽ. റഷ്യയും ഉത്തരകൊറിയയും തമ്മിലുള്ള ബന്ധം ഈയടുത്ത മാസങ്ങളിലായി ശക്തിപ്പെട്ടിരുന്നു.

വെള്ളിയാഴ്ച നടന്ന സുരക്ഷ യോ​ഗത്തിൽ ദക്ഷിണ കൊറിയയുടെ നാഷണൽ സെക്യൂരിറ്റി ഓഫീസ്, ദി മിനിസ്ട്രി ഓഫ് നാഷ്ണൽ ഡിഫൻസ്, നാഷണൽ ഇന്റലിജൻസ് റിപ്പോർട്ട് എന്നിവ പങ്കെടുത്തിരുന്നു. ലഭ്യമായ എല്ലാ സംവിധാനങ്ങളോടെയും ഉത്തരകൊറിയൻ നീക്കത്തിനെതിരെ പ്രതികരിക്കാനാണ് തീരുമാനം.



#Daily
Leave a comment