
ദക്ഷിണ കൊറിയ ശത്രു രാഷ്ട്രമെന്ന് ഉത്തര കൊറിയ
ദക്ഷിണ കൊറിയയെ ശത്രു രാജ്യമായാണ് ഉത്തര കൊറിയയുടെ ഭരണഘടന നിർവചിച്ചിരിക്കുന്നതെന്ന് സംസ്ഥാന മാധ്യമങ്ങൾ. ഉത്തരകൊറിയയുടെ തലസ്ഥാനമായ പ്യോങ്യാങ്ങിൽ നടന്ന ഭരണഘടന വിശകലനത്തിൽ ആണ് ഈ പരാമർശം.
ദക്ഷിണ-ഉത്തര കൊറിയകൾ തമ്മിലുള്ള സംഘർഷങ്ങൾ ഏറ്റവും കൊടുമുടിയിൽ നിൽക്കുന്ന ഈ സമയത്ത് ഇത്തരമൊരു മാറ്റം അനിവാര്യമെന്നാണ് മാധ്യമങ്ങളുടെ വിലയിരുത്തൽ ഉത്തരകൊറിയയെ ദക്ഷിണകൊറിയുമായി ബന്ധിപ്പിക്കുന്ന റോഡുകളും റെയിൽവേകളും വേർപ്പെടുത്താനുള്ള നടപടികൾ ആരംഭിച്ചു കഴിഞ്ഞു. വിഭജനത്തിനുള്ള ഘട്ടംഘട്ടമായുള്ള നടപടിയുടെ ഭാഗമാണിത്. 2023 ഡിസംബറിൽ കൊറിയൻ നേതാവായ കിം ജോങ് ഉൻ ഏകീകരണം ഉപേക്ഷിച്ചതിനാൽ നിലവിൽ വന്നിരിക്കുന്ന ഈ ഭരണഘടന ഭേദഗതി വലിയൊരു പ്രതീകാത്മക നീക്കമായാണ് നിരീക്ഷകർ കാണുന്നത്. രണ്ടു ശത്രുരാജ്യങ്ങൾ തമ്മിലും യുദ്ധത്തിലെ രണ്ട് പോരാളികൾ തമ്മിലുള്ള യുദ്ധവുമായാണ് ഉത്തര-ദക്ഷിണ കൊറിയൻ രജ്യങ്ങളുടെ ബന്ധത്തെ കാണുന്നതെന്ന് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു. ദക്ഷിണ കൊറിയയുമായുള്ള ഏകീകരണം അസാധ്യമാണെന്നും, ദക്ഷിണ കൊറിയയെ പ്രധാന ശത്രുരാജ്യമായി പ്രഖ്യാപിക്കാനുമുള്ള ഭരണഘടന മാറ്റങ്ങളെക്കുറിച്ച് സൂചന നൽകുകയും ചെയ്തിരുന്നു കിം. ശത്രുരാജ്യങ്ങൾ എന്ന വിശേഷണം വർഷങ്ങളായി ഉത്തരകൊറിയൻ ആശയവിനിമയത്തിന്റെ ഭാഗമാണ്.
2023ത്തിന്റെ അവസാനത്തോടെ കിം ഇത്തരമൊരു മാറ്റത്തെക്കുറിച്ച് പ്രഖ്യാപനം നടത്തിയപ്പോൾ ഇരു രാജ്യങ്ങളും തമ്മിലുള്ള സംഘർഷ സാധ്യതയെക്കുറിച്ച് ആശങ്ക ഉയർത്തിയിരുന്നു. കിമ്മും സഹോദരിയും ദക്ഷിണ കൊറിയയ്ക്കും യുഎസിനുമെതിരെ ആണവായുധ ഭീഷണികൾ നടത്തിയത് ഇത്തരം ആശങ്കകൾ വർധിപ്പിച്ചു.
കഴിഞ്ഞ ആഴ്ച നടന്ന സുപ്രീം അസംബ്ലി യോഗത്തിൽ പ്യോങ്യാങ് ഏകീകരണത്തിലും അതിർത്തി നയങ്ങളിലും ഭരണഘടന ഭേദഗതി വരുത്തുമെന്ന് നിരവധിപ്പേർ പ്രതീക്ഷിച്ചിരുന്നു. എന്നാൽ ഇതുവരെ ഇത്തരം മാറ്റങ്ങളൊന്നും പരസ്യമാക്കിയിട്ടില്ല. എന്നാൽ യുദ്ധത്തിന്റെ സാധ്യതയെക്കുറിച്ച് വിശകലന വിദഗ്ധർ സംശയം പ്രകടിപ്പിച്ചിരുന്നു. യുദ്ധസാധ്യതയെക്കുറിച്ചുള്ള ആശങ്ക ഉയർന്നിരിക്കുന്ന സാഹചര്യത്തിലാണ് ഉക്രെയിനിൽ റഷ്യയുമായി യുദ്ധം ചെയ്യാൻ ഉത്തരകൊറിയ സൈന്യത്തെ അയച്ചു തുടങ്ങിയതായി ദക്ഷിണ കൊറിയയുടെ ചാര ഏജൻസി അറിയിച്ചത്.
ദക്ഷിണ കൊറിയൻ പ്രസിഡന്റ് യൂൻ സുക് യോൾ വെള്ളിയാഴ്ച സുരക്ഷ മീറ്റിംഗിന് ആഹ്വാനം ചെയ്തിരുന്നു. ചാര ഏജൻസിയുടെ കണക്കനുസരിച്ച് 1200 സൈനികർ ഇതിനകം റഷ്യയിൽ എത്തിയിട്ടുണ്ട്. എന്നാൽ സൈനികരുടെ എണ്ണം 12,000 കടന്നേക്കാമെന്നാണ് ഏജൻസിയുടെ വിലയിരുത്തൽ. റഷ്യയും ഉത്തരകൊറിയയും തമ്മിലുള്ള ബന്ധം ഈയടുത്ത മാസങ്ങളിലായി ശക്തിപ്പെട്ടിരുന്നു.
വെള്ളിയാഴ്ച നടന്ന സുരക്ഷ യോഗത്തിൽ ദക്ഷിണ കൊറിയയുടെ നാഷണൽ സെക്യൂരിറ്റി ഓഫീസ്, ദി മിനിസ്ട്രി ഓഫ് നാഷ്ണൽ ഡിഫൻസ്, നാഷണൽ ഇന്റലിജൻസ് റിപ്പോർട്ട് എന്നിവ പങ്കെടുത്തിരുന്നു. ലഭ്യമായ എല്ലാ സംവിധാനങ്ങളോടെയും ഉത്തരകൊറിയൻ നീക്കത്തിനെതിരെ പ്രതികരിക്കാനാണ് തീരുമാനം.