TMJ
searchnav-menu
post-thumbnail

TMJ Daily

ജമ്മു കശ്മീരില്‍ മുഖ്യമന്ത്രിയായി ഒമര്‍ അബ്ദുള്ള സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു

16 Oct 2024   |   1 min Read
TMJ News Desk

മ്മു കശ്മീരില്‍ മുഖ്യമന്ത്രിയായി ഒമര്‍ അബ്ദുള്ള സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. പ്രത്യേക പദവി എടുത്തുമാറ്റിയതിനു ശേഷമുള്ള ജമ്മു കശ്മീരിലെ ആദ്യമുഖ്യമന്ത്രിയാണ് ഒമര്‍ അബ്ദുള്ള. രണ്ടാം തവണയാണ് ഒമര്‍ കശ്മീരിന്റെ മുഖ്യമന്ത്രി പദത്തിലെത്തുന്നത്. അഞ്ച് അംഗ മന്ത്രിസഭയാണ് നിലവില്‍ വരിക.

അവസാന നിമിഷമാണ് മന്ത്രിസഭയുടെ ഭാഗമാകാനില്ലെന്ന് കോണ്‍ഗ്രസ് നിലപാടെടുത്തത്. ആറ് എംഎല്‍എമാരുള്ള കോണ്‍ഗ്രസ് രണ്ട് മന്ത്രിസ്ഥാനമാണ് ആവശ്യപ്പെട്ടത്. എന്നാല്‍ നാഷണല്‍ കോണ്‍ഫറന്‍സ് ഒരെണ്ണം വാഗ്ദാനം ചെയ്തു. ഇതോടെയാണ് തത്കാലം മന്ത്രിസഭയില്‍ ചേരാതെ പുറത്തുനിന്ന് സര്‍ക്കാരിനെ പിന്തുണക്കാന്‍ കോണ്‍ഗ്രസ് തീരുമാനിക്കുകയായിരുന്നു. ഒമര്‍ അബ്ദുള്ള നയിക്കുന്ന നാഷണല്‍ കോണ്‍ഫറന്‍സ് (എന്‍സി) സര്‍ക്കാരിനെ പുറത്തു നിന്ന് പിന്തുണയ്ക്കുകയാവും ചെയ്യുക.

ജനങ്ങളുടെ പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ കേന്ദ്രസര്‍ക്കാരുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കുമെന്നും കശ്മീരിന്റെ സംസ്ഥാനപദവി പുനഃസ്ഥാപിച്ചുകൊണ്ട് തന്നെ അതിനു തുടക്കമാകട്ടെയെന്നും ഒമര്‍ സത്യപ്രതിജ്ഞാചടങ്ങിന് ശേഷം പ്രതികരിച്ചു.

ജമ്മു കാശ്മീരിന് പ്രത്യേക പദവി ലഭിച്ചതിന് ശേഷം നടന്ന ആദ്യ നിയമസഭാ തിരഞ്ഞെടുപ്പായിരുന്നു ഇപ്പോള്‍ നടന്നത്. കഴിഞ്ഞ ആറ് വര്‍ഷത്തോളമായി കാശ്മീര്‍ കേന്ദ്ര ഭരണത്തിന് കീഴിലായിരുന്നു. 2024-ലെ നിയമസഭാ തിരഞ്ഞെടുപ്പിന് മുമ്പ് 2014-ല്‍ ആയിരുന്നു തിരഞ്ഞെടുപ്പ് നടന്നത്. 90 സീറ്റുകളിലേക്കായി മൂന്ന് ഘട്ടങ്ങളിലായി നടന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ ഇന്ത്യ സഖ്യം 48 സീറ്റില്‍ വിജയിച്ചാണ് ഭൂരിപക്ഷം നേടിയത്.



#Daily
Leave a comment