TMJ
searchnav-menu
post-thumbnail

TMJ Daily

പഹല്‍ഗാം ഭീകരാക്രമണം: 537 പാകിസ്താനികള്‍ ഇന്ത്യ വിട്ടു

28 Apr 2025   |   1 min Read
TMJ News Desk

ഹല്‍ഗാം ഭീകരാക്രമണത്തെ തുടര്‍ന്ന് ഇന്ത്യയിലുള്ള പാകിസ്താനികള്‍ക്ക് രാജ്യം വിട്ടുപോകാന്‍ ആവശ്യപ്പെട്ടത് പ്രകാരം നാല് ദിവസങ്ങളിലായി ആകെ 537 പേര്‍ പഞ്ചാബിലെ അട്ടാരി-വാഗാ അതിര്‍ത്തി കടന്നുപോയി. ഇവര്‍ക്ക് രാജ്യം വിടാനുള്ള അന്തിമസമയം ഇന്നലെ അവസാനിച്ചിരുന്നു.

ഇന്ന് മുതല്‍ ഇന്ത്യയില്‍ തങ്ങുന്ന പാകിസ്താനികളുടെ വിസയ്ക്ക് സാധുത ഉണ്ടായിരിക്കില്ല. ഇന്ത്യയില്‍ തങ്ങുന്ന പാകിസ്താനികളുടെ വിസ പിന്‍വലിക്കുന്നതായി ഏപ്രില്‍ 24ന് ആണ് വിദേശ കാര്യമന്ത്രാലയം അറിയിച്ചത്. ഇവര്‍ക്ക് രാജ്യം വിടാന്‍ ഞായറാഴ്ച്ച വരെ സമയം നല്‍കി.

ഇന്ത്യയില്‍ നിന്നും കരമാര്‍ഗം പാകിസ്താനിലേക്ക് കടക്കാനുള്ള മാര്‍ഗമാണ് അട്ടാരിയിലെ സംയോജിത ചെക്ക് പോസ്റ്റ്. ഇതിലൂടെ കടന്നുപോയവരുടെ എണ്ണമാണ് 537 പേര്‍. വിമാനം വഴി മറ്റ് രാജ്യങ്ങളിലൂടെ പാകിസ്താനിലേക്ക് പോയവരുടെ എണ്ണം ഇതില്‍പ്പെടുന്നില്ല.

ഏപ്രില്‍ 22ന് നടന്ന ഭീകരാക്രമണത്തില്‍ 26 പേര്‍ കൊല്ലപ്പെടുകയും 17 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. ഇതേതുടര്‍ന്നാണ് പാകിസ്താനികളുടെ വിസ റദ്ദാക്കിയത്.

അന്തിമ തിയതി കേന്ദ്ര സര്‍ക്കാര്‍ നീട്ടിയിരുന്നില്ല. വളരെ അത്യാവശ്യമായ മാനുഷിക പരിഗണനകള്‍ ആവശ്യമുള്ള കേസുകളില്‍ അന്തിമ തിയതി നീട്ടിനല്‍കാന്‍ സാധ്യതയുണ്ടെന്ന് ദി ഹിന്ദു റിപ്പോര്‍ട്ട് ചെയ്യുന്നു.

ആക്രമണത്തെ തുടര്‍ന്ന് ഇന്ത്യ സാര്‍ക്ക് വിസ എക്‌സെംപ്ഷന്‍ പദ്ധതി പ്രകാരം പാകിസ്താന് ലഭിക്കുന്ന ഇളവ് റദ്ദാക്കിയിരുന്നു. 48 മണിക്കൂറിന്റെ സമയപരിധിയാണ് ഇന്ത്യ വിട്ടുപോകാന്‍ പാകിസ്താനികള്‍ക്ക് അനുവദിച്ചിരുന്നത്.





#Daily
Leave a comment