TMJ
searchnav-menu
post-thumbnail

TMJ Daily

പാക് ഷെല്ലാക്രമണം: മുതിര്‍ന്ന ഉദ്യോഗസ്ഥനും രണ്ട് സാധാരണക്കാരും കൊല്ലപ്പെട്ടു

10 May 2025   |   1 min Read
TMJ News Desk

മ്മുകശ്മീരിലെ രജൗരിയില്‍ ഇന്ന് പുലര്‍ച്ചെ പാക് സൈന്യം നടത്തിയ കനത്ത ഷെല്ലാക്രമണത്തില്‍ ഒരു മുതിര്‍ന്ന സര്‍ക്കാര്‍ ഉദ്യോഗസ്ഥനും രണ്ട് സാധാരണക്കാരും കൊല്ലപ്പെട്ടു. രാത്രിയിലുടനീളം പാക് വ്യോമാക്രമണങ്ങള്‍ക്ക് ഇന്ത്യ തിരിച്ചടി നല്‍കുന്നതിന് ഇടയില്‍ പാക് സൈന്യം അതിര്‍ത്തിയില്‍ ഷെല്ലാക്രണം നടത്തിയിരുന്നു. അഡീഷണല്‍ ജില്ലാ വികസന കമ്മീഷണറായ രാജ് കുമാര്‍ താപ്പ (55) ആണ് കൊല്ലപ്പെട്ടത്. പാക് ഷെല്‍ താപ്പയുടെ വീടിന് മുകളില്‍ പതിച്ച് അദ്ദേഹത്തിന് ഗുരുതരമായി പരിക്കേറ്റിരുന്നു.

അതേസമയം, ഇന്ന് ബിഎസ്എഫ് പാകിസ്താനിലെ സിയാല്‍ക്കോട്ടിലെ ഭീകര കേന്ദ്രം ആക്രമിച്ച് നശിപ്പിച്ചു. ജമ്മു മേഖലയില്‍ ബിഎസ്എഫ് പോസ്റ്റുകള്‍ക്ക് നേരെ പ്രകോപനമില്ലാതെ പാകിസ്താന്‍ വെടിവച്ചുവെന്നും ഇന്ത്യ നടത്തിയ പ്രത്യാക്രമണത്തില്‍ അന്താരാഷ്ട്ര അതിര്‍ത്തിയിലെ പാകിസ്താന്‍ റേഞ്ചേഴ്‌സിന്റെ പോസ്റ്റുകള്‍ക്കും ആസ്തികള്‍ക്കും വന്‍തോതില്‍ നാശനഷ്ടം ഉണ്ടായിയെന്നും ബിഎസ്എഫ് പ്രസ്താവനയില്‍ അറിയിച്ചു.

സിയാല്‍ക്കോട്ട് ജില്ലയിലെ ലൂണിയിലെ ഭീകരരുടെ കേന്ദ്രവും ബിഎസ്എഫ് തകര്‍ത്തു. ഇന്ത്യയിലേക്ക് നുഴഞ്ഞു കയറാനായി ഭീകരര്‍ തക്കംപാര്‍ത്ത് കഴിയുന്ന കേന്ദ്രമാണ് ബിഎസ്എഫ് തകര്‍ത്തത്.

അതേസമയം, ആദംപൂരില്‍ ഇന്ത്യയുടെ എസ് 400 വ്യോമ പ്രതിരോധ സംവിധാനം പാക് ജെഎഫ്-17 യുദ്ധവിമാനങ്ങളില്‍ നിന്നുള്ള മിസൈലുകള്‍ തകര്‍ത്തുവെന്ന പാക് പ്രചാരണം ഇന്ത്യ തള്ളി. പാക് മാധ്യമങ്ങളാണ് ഈ വാര്‍ത്ത നല്‍കിയത്. അത് വ്യാജമാണെന്ന് സൈന്യം അറിയിച്ചു.





#Daily
Leave a comment