TMJ
searchnav-menu
post-thumbnail

TMJ Daily

പത്തനംതിട്ട പീഡനം: അഞ്ചുപേര്‍ അറസ്റ്റില്‍, പത്ത് പേര്‍ കസ്റ്റഡിയില്‍

11 Jan 2025   |   1 min Read
TMJ News Desk

ഞ്ചുവര്‍ഷത്തിനിടെ അറുപതിലേറെപ്പേര്‍ പീഡിപ്പിച്ചുവെന്ന് 18 വയസ്സുകാരിയുടെ വെളിപ്പെടുത്തല്‍. പത്തനംതിട്ട സ്വദേശിനിയായ പെണ്‍കുട്ടി 13-ാം വയസ്സുമുതല്‍ പീഡനത്തിന് ഇരയാകുന്നതായി കുടുംബശ്രീയുടെ സ്‌നേഹിത ജെന്‍ഡര്‍ ഹെല്‍പ്പ് ഡെസ്‌കില്‍ പറഞ്ഞതിനെ തുടര്‍ന്നാണ് സംഭവം പുറത്തുവരുന്നത്. പെണ്‍കുട്ടി കായികതാരമാണ്.

കേസില്‍ ഇതുവരെ അഞ്ചുപേര്‍ അറസ്റ്റിലായി. പത്തുപേരെ കസ്റ്റഡിയില്‍ എടുക്കുകയും ചെയ്തു. പ്രക്കാനം വലിയവട്ടം പുതുവല്‍തുണ്ടിയില്‍ വീട്ടില്‍ സുബിന്‍, സന്ദീപ് ഭവനത്തില്‍ എസ് സന്ദീപ് (30), കുറ്റിയില്‍ വീട്ടില്‍ വികെ വിനീത് (30), കൊച്ചുപറമ്പില്‍ കെ അനന്ദു (21), ചെമ്പില്ലാത്തറയില്‍ വീട്ടില്‍ ശ്രീനിയെന്ന സുധി (24) എന്നിവരാണ് അറസ്റ്റിലായി. ഇവരെ കോടതി റിമാന്‍ഡ് ചെയ്തു. സുധി നിലവില്‍ പോക്‌സോ കേസില്‍ ജയിലിലാണ്. അച്ചു ആനന്ദ് എന്നയാളെ കേസ് രജിസ്റ്റര്‍ ചെയ്ത ഇലവുംതിട്ട പൊലീസ് തിരയുന്നു.

ദളിത് വിഭാഗത്തില്‍പ്പെട്ട പെണ്‍കുട്ടിയെ കാമുകനാണ് ആദ്യം പീഡിപ്പിച്ചത്. 64 പേരോളം കേസില്‍ പ്രതിയാകുമെന്നാണ് റിപ്പോര്‍ട്ടുകള്‍. 34 പേരുകള്‍ പെണ്‍കുട്ടികള്‍ എഴുതി വച്ചിരുന്നു. മറ്റുള്ളവരുടെ ഫോണ്‍ നമ്പരുകള്‍ എഴുതിയും ഫോണില്‍ സേവ് ചെയ്തും സൂക്ഷിച്ചിരുന്നു.

വിവാഹ വാഗ്ദാനം നല്‍കി കാമുകന്‍ പീഡിപ്പിച്ചു. 2019 മുതല്‍ പലയിടത്തും കൊണ്ടുപോയി പീഡിപ്പിച്ചുവെന്ന് പെണ്‍കുട്ടി മൊഴി നല്‍കി. പെണ്‍കുട്ടിയുടെ നഗ്നദൃശ്യങ്ങള്‍ എടുത്ത പ്രതി സുഹൃത്തുക്കളെ കാണിച്ചതിനെ തുടര്‍ന്ന് അവരും കുട്ടിയെ പീഡിപ്പിച്ചുവെന്നാണ് റിപ്പോര്‍ട്ട്. സഹപാഠികള്‍, കായികപരിശീലകര്‍, കായികതാരങ്ങള്‍, അയല്‍വാസികള്‍, പിതാവിന്റെ സുഹൃത്തുക്കളും പീഡിപ്പിച്ചെന്ന് മൊഴിയുണ്ട്. പ്രതികളില്‍ പലരും 20-നും 30-നും ഇടയില്‍ ഉള്ളവരാണ്. പ്രായപൂര്‍ത്തിയാകാത്തവരും പ്രതിപട്ടികയില്‍ ഉണ്ട്. പ്രതികള്‍ക്കെതിരെ പോസ്‌കോ കേസ് കൂടാതെ എസ് സി, എസ് ടി പീഡന നിരോധന നിയമം അനുസരിച്ചും കേസ് എടുക്കും.

വീട്ടില്‍വച്ചും സ്‌കൂളില്‍വച്ചും പൊതുസ്ഥലങ്ങളില്‍വച്ചും കാറില്‍ വച്ചും പീഡനം നടന്നു.

സ്‌നേഹിത ഡെസ്‌ക് ജീവനക്കാര്‍ പെണ്‍കുട്ടിയെ വനിത-ശിശുക്ഷേമ വകുപ്പിന്റെ കീഴിലുള്ള നിര്‍ഭയ കേന്ദ്രത്തില്‍ എത്തിച്ചശേഷം സൈക്കോളജിസ്റ്റിന്റെ സഹായത്തോടെ വിവരങ്ങള്‍ മനസ്സിലാക്കിയശേഷം പത്തനംതിട്ട ജില്ലാ പൊലീസ് മേധാവിക്ക് കൈമാറുകയായിരുന്നു. ജില്ലയിലെ ആറോളം സ്റ്റേഷനുകളില്‍ പ്രതികള്‍ക്കായി അന്വേഷണം നടക്കുന്നു.




#Daily
Leave a comment