
പെരിയ ഇരട്ടക്കൊലക്കേസ്: 14 പേര്‍ കുറ്റക്കാര്‍, 10 പേരെ വെറുതെവിട്ടു
പെരിയയില്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരായ ശരത് ലാലിനേയും കൃപേഷിനേയും വധിച്ച കേസില്‍ മുന്‍ ഉദുമ എംഎല്‍എ കെ വി കുഞ്ഞിരാമന്‍ അടക്കം 14 പ്രതികള്‍ കുറ്റക്കാരാണെന്ന് സിബിഐ പ്രത്യേക കോടതി കണ്ടെത്തി. കോടതി 10 പ്രതികളെ കുറ്റവിമുക്തരാക്കി. സിബിഐ അന്വേഷിച്ച കേസില്‍ കുറ്റക്കാരെന്ന് കോടതി കണ്ടെത്തിയവരില്‍ മുന്‍ സിപിഐഎം ലോക്കല്‍ സെക്രട്ടറി രാഘവന്‍ വെളുത്തോളിയും ഉള്‍പ്പെടുന്നു.
കെ.വി. കുഞ്ഞിരാമന്‍ 20-ാം പ്രതിയും രാഘവന്‍ വെളുത്തോളി 21-ാം പ്രതിയുമാണ്. ആദ്യത്തെ എട്ടുപേര്‍ക്കെതിരെയുള്ള കൊലക്കുറ്റവും തെളിഞ്ഞു.
മുന്‍ പെരിയ എല്‍സി അംഗമായ എ. പീതാംബരന്‍, സജി സി. ജോര്‍ജ്, കെ.എം. സുരേഷ്, അബു എന്ന കെ. അനില്‍ കുമാര്‍, ജിജിന്‍, കുട്ടു എന്ന ആര്‍. ശ്രീരാഗ്, അപ്പു എന്ന എ. അശ്വിന്‍, മണി എന്ന സുബീഷ്, അപ്പു എന്ന ടി രഞ്ജിത്ത് എന്നിവര്‍ക്കെതിരെയുള്ള കൊലക്കുറ്റമാണ് തെളിഞ്ഞത്.
കുറ്റക്കാരാണെന്ന് വിധിച്ച മറ്റുള്ളവരില്‍ ഉദുമ മുന്‍ ഏരിയ സെക്രട്ടറിയും കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റുമായ കെ. മണികണ്ഠന്‍ 14-ാം പ്രതിയും വിഷ്ണു സുര എന്ന എ. സുരേന്ദ്രന്‍ 15-ാം പ്രതിയും കെ. വി. ഭാസ്‌കരന്‍ 22-ാം പ്രതിയുമാണ്.
2019 ഫെബ്രുവരി 17നാണ് പെരിയ ഇരട്ട കൊലപാതകം നടന്നത്. തുടർന്ന് പെരിയയിലും കല്യോട്ടുമടക്കം പൊലീസ് കനത്ത സുരക്ഷയാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്.