
യുഎസ്-ഇറാൻ ആണവക്കരാർ ചർച്ചകളിൽ പുരോഗതി
യുഎസ്-ഇറാൻ ആണവക്കരാർ ചർച്ചകളിൽ പുരോഗതിയുണ്ടെന്ന് യുഎസ് ഉദ്യോഗസ്ഥർ അറിയിച്ചു. യുഎസ്-ഇറാൻ ആണവക്കരാറിനായുള്ള ചട്ടക്കൂട് തയ്യാറാക്കാൻ ഇറാനും, യുഎസും ഉദ്യോഗസ്ഥരെ ചുമതലപ്പെടുത്തിയിട്ടുണ്ടെന്ന് ഇറാൻ വ്യക്തമാക്കി.
യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്, തന്റെ ആദ്യ ഭരണകാലത്ത് ഇറാനുൾപ്പടെ പല രാജ്യങ്ങളുമായുള്ള ആണവക്കരാർ ഉപേക്ഷിച്ചിരുന്നു. ആണവായുധം നിർമ്മിക്കുന്നത് തടയുന്ന പുതിയ കരാറിൽ ഒപ്പ് വച്ചില്ലെങ്കിൽ ഇറാനെ ആക്രമിക്കുമെന്ന് 2018ൽ ട്രംപ് ഭീഷണിപ്പെടുത്തിയിരുന്നു. നിലവിൽ റോമിൽ നടക്കുന്ന, ഒരാഴ്ചയ്ക്കുള്ളിലെ രണ്ടാമത്തെ കൂടിക്കാഴ്ചയിൽ ഇറാൻ വിദേശകാര്യ മന്ത്രി അബ്ബാസ് അരഖ്ചി, ട്രംപിന്റെ മധ്യേഷ്യയിലെ കോൺവോയ് സ്റ്റീവ് വൈറ്റ്കോഫുമായാണ് ചർച്ച നടന്നത്. ചർച്ച നാല് മണിക്കൂറോളം നീണ്ടുനിന്നു.
ചർച്ചയിലൂടെ പുരോഗതി കൈവരിക്കാൻ സാധിച്ചെന്നും, മെച്ചപ്പെട്ട ധാരണയിലേക്ക് പരസ്പരം എത്തിച്ചേരാൻ കഴിഞ്ഞെന്നും ഇറാൻ വിദേശകാര്യ മന്ത്രി അബ്ബാസ് അരഖ്ചി അറിയിച്ചു. ഇരുരാജ്യങ്ങൾ തമ്മിലുള്ള കൂടിയാലോചനകൾ അടുത്ത ഘട്ടത്തിലേക്ക് കടക്കുമെന്നും, വിദഗ്ധ തലത്തിലുള്ള ചർച്ചകൾ ബുധനാഴ്ച ഒമാനിൽ ആരംഭിക്കുമെന്നും അദ്ദേഹം പറഞ്ഞു.