TMJ
searchnav-menu
post-thumbnail

TMJ Daily

ഹമാസിനോട് രാജ്യം വിടണമെന്ന് ഖത്തര്‍

09 Nov 2024   |   1 min Read
TMJ News Desk

യു എസ് ആവശ്യത്തെ തുടര്‍ന്ന്  ഹമാസിനെ ദോഹയില്‍ നിന്ന് പുറത്താക്കാന്‍ ഖത്തര്‍. ഹമാസിന് അഭയം നല്‍കുന്നത് നിര്‍ത്തണമെന്ന് രണ്ടാഴ്ച മുമ്പ് യു എസ് ഖത്തറിനോട് ആവശ്യപ്പെട്ടിരുന്നു. ഹമാസ് നേതാക്കളോട് രാജ്യം വിടാന്‍ ആവശ്യപ്പെടണമെന്ന അമേരിക്കന്‍ നിര്‍ദ്ദേശം ആദ്യഘട്ടത്തില്‍ ഖത്തര്‍ സ്വീകരിച്ചിരുന്നില്ല.

ദോഹയിലെ ഹമാസിന്റെ സാന്നിധ്യം ഇനി സ്വീകാര്യമല്ലെന്നാണ് യുഎസ് ഖത്തറിനെ അറിയിച്ചത്. യുഎസിനും ഈജിപ്തിനുമൊപ്പം, ഗാസയില്‍ ഒരു വര്‍ഷം നീണ്ടുനിന്ന സംഘര്‍ഷം അവസാനിപ്പിക്കാനുള്ള ചര്‍ച്ചകളില്‍ ഖത്തറും പങ്കാളികളായിരുന്നു. ഒക്ടോബറില്‍ നടന്ന ചര്‍ച്ചകളില്‍ ഹമാസ് ഹ്രസ്വകാല വെടിനിര്‍ത്തല്‍ പദ്ധതിയും നിരസിച്ചിരുന്നു. അമേരിക്കയുമായി സഹകരിക്കുന്ന രാജ്യങ്ങളില്‍ ഹമാസിന്റെ നേതാക്കള്‍ തുടരുന്നത് അംഗീകരിക്കാനാകില്ലെന്ന് വൈറ്റ്ഹൗസ്  ഉന്നത ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

2012 മുതല്‍ ഹമാസിന്റെ രാഷ്ട്രീയ കാര്യങ്ങള്‍ കൈകാര്യം ചെയ്യുന്ന ഓഫീസ് പ്രവര്‍ത്തിക്കുന്നത് ഖത്തറിലെ ദോഹയിലാണ്. ഹമാസ് ഓഫീസ് ദോഹയില്‍ തുടരുന്നതിന് തടസവുമുണ്ടാകില്ലെന്ന് ഖത്തര്‍ പ്രധാനമന്ത്രി ഷെയ്ഖ് മുഹമ്മദ് ബിന്‍ അബ്ദുറഹ്മാന്‍ അല്‍ത്താനി മുമ്പ് പറഞ്ഞിരുന്നു. എന്നാല്‍ ഈ സമീപനത്തെ കൈയ്യൊഴിയുന്ന നിലപാടാണ് നിലവില്‍ സ്വീകരിച്ചിരിക്കുന്നത്. എത്ര ഹമാസ് നേതാക്കള്‍ ദോഹയിലുണ്ടെന്നതില്‍ ഇപ്പോഴും വ്യക്തതയില്ല.


#Daily
Leave a comment