TMJ
searchnav-menu
post-thumbnail

TMJ Daily

രാമനവമി: ഉത്തരേന്ത്യയില്‍ കനത്ത സുരക്ഷ

06 Apr 2025   |   1 min Read
TMJ News Desk

രാമനവമിയോടനുബന്ധിച്ച് അനിഷ്ട സംഭവങ്ങള്‍ ഒഴിവാക്കുന്നതിനായി ഉത്തരേന്ത്യയില്‍ പല സംസ്ഥാനങ്ങളിലും പൊലീസ് സുരക്ഷ ശക്തമാക്കി. ആയിരക്കണക്കിന് പൊലീസുകാരെ വിന്യസിക്കുകയും പ്രശ്‌നബാധിത മേഖലകളില്‍ സമാധാനം ഉറപ്പാക്കാന്‍ ആഘോഷങ്ങളെ നിരീക്ഷിക്കുന്നതിനായി ഡ്രോണുകളും സിസിടിവി ക്യാമറകളും ഉപയോഗിക്കുന്നു.

രാമനവമി ആഘോഷം പ്രധാനമായും നടക്കുന്ന അയോധ്യയില്‍ സുരക്ഷ ശക്തമാക്കിയിട്ടുണ്ട്. ഗതാഗത നിയന്ത്രണ സംവിധാനങ്ങള്‍, അഗ്നിശമന ഉപകരണങ്ങള്‍, ഡ്രോണുകള്‍, സിസിടിവി ക്യാമറകള്‍ തുടങ്ങിയവ വിന്യസിച്ചു.

പ്രശ്‌നബാധിത മേഖലകളെ തിരിച്ചറിയാനും സമാധാനം ഉറപ്പക്കാന്‍ മതനേതാക്കളുമായി സഹകരിക്കാനും ഡിജിപി പ്രശാന്ത് കുമാര്‍ പൊലീസിന് നിര്‍ദ്ദേശം നല്‍കി. വന്‍തോതില്‍ വിശ്വാസികള്‍ എത്താന്‍ സാധ്യതയുള്ളതിനാല്‍ അധിക സുരക്ഷാ ക്രമീകരണങ്ങള്‍ റെയില്‍വേ, ബസ് സ്റ്റേഷനുകളില്‍ ഒരുക്കിയിട്ടുണ്ട്.

മുംബൈയില്‍ 13,500 പൊലീസുകാരെ വിന്യസിച്ചു. സ്റ്റേറ്റ് റിസര്‍വ് പൊലീസ് ഫോഴ്‌സില്‍ നിന്നും ഒമ്പത് പ്ലാറ്റൂണുകളേയും മറ്റ് പ്രത്യേക യൂണിറ്റുകളേയും ക്രമസമാധാന പാലനത്തിനായി വിന്യസിച്ചു.

മാര്‍ച്ച് 17ന് നാഗ്പൂരില്‍ അക്രമം ഉണ്ടായതിന്റെ പശ്ചാത്തലത്തിലാണ് സുരക്ഷാ ക്രമീകരണങ്ങള്‍ വര്‍ദ്ധിപ്പിക്കുന്നത്.

50ല്‍ അധികം റാലികള്‍ നടക്കുമെന്ന് പ്രതീക്ഷിക്കുന്ന കൊല്‍ക്കത്തയിലും സുരക്ഷാ ക്രമീകരണങ്ങള്‍ വര്‍ദ്ധിപ്പിച്ചു. ഏപ്രില്‍ ഏഴ് വരെ കൂടുതല്‍ പൊലീസുകാരെ വിന്യസിച്ചു. ഒഡീഷയിലും സുരക്ഷ വര്‍ദ്ധിപ്പിച്ചിട്ടുണ്ട്.


#Daily
Leave a comment