TMJ
searchnav-menu
post-thumbnail

TMJ Daily

രത്തന്‍ ടാറ്റ വിടവാങ്ങി

10 Oct 2024   |   1 min Read
TMJ News Desk

പ്രമുഖ വ്യവസായിയും ടാറ്റ ഗ്രൂപ്പ് മുന്‍ ചെയര്‍മാനുമായിരുന്ന രത്തന്‍ ടാറ്റ അന്തരിച്ചു. 1991 മുതല്‍ 2012 വരെ ടാറ്റ ഗ്രൂപ്പ് ചെയര്‍മാന്‍ ആയിരുന്നു. രാജ്യം പത്മഭൂഷണും പത്മവിഭൂഷണും നല്‍കി ആദരിച്ച വ്യക്തിയാണ് രത്തന്‍ ടാറ്റ. അതീവ ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ കഴിഞ്ഞ നാല് ദിവസമായി ചികിത്സയില്‍ കഴിയുകയായിരുന്നു അദ്ദേഹം.

നവല്‍ എച്ച് ടാറ്റയുടെയും സൂനുവിന്റെയും മകനായി 1937 ഡിസംബര്‍ 28നാണ് രത്തന്‍ റ്റാറ്റ ജനിച്ചത്. 1962 ല്‍ ടാറ്റ സ്റ്റീലില്‍ ട്രെയിനിയായി പ്രവേശിച്ച രത്തന്‍ ടാറ്റ 1991 ജെ ആര്‍ ഡി ടാറ്റയുടെ പിന്‍ഗാമിയായി കമ്പനിയുടെ ചെയര്‍മാനായി. ലോകത്തെ തന്നെ ഏറ്റവും വിശ്വസ്ത ബ്രാന്റുകളില്‍ ഒന്നായി വളര്‍ന്ന ടാറ്റയെ 6.6 ലക്ഷം കോടിരൂപ വിറ്റുവരവുള്ള കമ്പനിയായി രത്തന്‍ 'ടാറ്റയെ' മാറ്റി. ദീര്‍ഘവീക്ഷണവും, സത്യസന്ധതയും മുഖമുദ്രയായ അദ്ദേഹം രാജ്യത്തിന്റെ വ്യാവസായിക വളര്‍ച്ചയില്‍ ഏറ്റവും വലിയ പങ്കുവഹിച്ചു. 86 വയസ്സുള്ള രത്തന്‍ ടാറ്റ അവിവാഹിതനായിരുന്നു.

മിത്‌സുബിഷി കോര്‍പറേഷന്‍, ജെപി മോര്‍ഗന്‍ ചേസ് തുടങ്ങിയവയുടെ ഉപദേശക സമിതികളില്‍ അംഗമായിരുന്നു. 2012 ഡിസംബറിലാണ് ടാറ്റ സണ്‍സ് ചെയര്‍മാന്‍ പദവിയൊഴിഞ്ഞത്. തുടര്‍ന്നു സ്ഥാനമേറ്റ സൈറസ് മിസ്ത്രി അഭിപ്രായവ്യത്യാസങ്ങളെത്തുടര്‍ന്നു 2016 ല്‍ പുറത്തായതോടെ ഇടക്കാല ചെയര്‍മാനായി തിരിച്ചെത്തി. 2017 ജനുവരിയില്‍ എന്‍. ചന്ദ്രശേഖരനു പദവി കൈമാറിയ അദ്ദേഹം എമിരിറ്റസ് ചെയര്‍മാനായി.



#Daily
Leave a comment