TMJ
searchnav-menu
post-thumbnail

TMJ Daily

കോംഗോയില്‍ റെബലുകള്‍ ഒരു നഗരം കൂടി പിടിച്ചു

06 Feb 2025   |   1 min Read
TMJ News Desk

റുവാണ്ടയുടെ പിന്തുണയുള്ള എം23 റെബലുകള്‍ കോംഗോയിലെ തെക്കന്‍ കിവു പ്രവിശ്യയില്‍ ഖനി നഗരമായ ന്യാബിബ്വെ കൂടി പിടിച്ചു. റെബലുകള്‍ കഴിഞ്ഞ ദിവസം പ്രഖ്യാപിച്ച ഏകപക്ഷീയമായ വെടിനിര്‍ത്തലിന്റെ ഭാവി അനിശ്ചിതത്വത്തില്‍ ആയി.

ഈ നഗരം പിടിച്ചതോടെ റെബലുകള്‍ കോംഗോയുടെ പ്രവിശ്യയായ ബാക്കുവിന്റെ തലസ്ഥാനത്തോട് ഒരുപടി കൂടി അടുത്തു. ഈ നഗരം പിടിക്കാന്‍ തങ്ങള്‍ക്ക് ഉദ്ദേശമില്ലെന്ന് കഴിഞ്ഞയാഴ്ച്ച പറഞ്ഞിരുന്നു. തിങ്കളാഴ്ച്ചയാണ് എം23 വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ചത്.

ഈ പുതിയ സംഘര്‍ഷത്തില്‍ എട്ടുപേര്‍ കൊല്ലപ്പെട്ടു. രാവിലെ അഞ്ചു മണിയോടെ സംഘര്‍ഷം ആരംഭിക്കുകയും ഒമ്പത് മണിയോടെ റെബലുകള്‍ നഗരം പിടിച്ചെടുക്കുകയും ചെയ്തു.

ന്യാബിബ്വെയില്‍ സ്വര്‍ണവും കോള്‍ട്ടാനും മറ്റ് ലോഹങ്ങളും ഖനനം ചെയ്യുന്നുണ്ട്. റെബലുകള്‍ വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ചുവെന്നും കോംഗോയുടെ സൈന്യവുമായി ന്യാബിബ്വേയില്‍ ഏറ്റുമുട്ടുകയാണെന്നും കോംഗോയുടെ വാര്‍ത്താവിനിമയ മന്ത്രി പാട്രിക് മുയായ പറഞ്ഞു.

എന്നാല്‍ കോംഗോ സൈന്യം ആക്രമിച്ചുകൊണ്ട് സ്വയം പ്രതിരോധിക്കുകയായിരുന്നുവെന്ന് കോംഗോ നദീ സഖ്യത്തിന്റെ നേതാവ് കോര്‍ണെലി നന്‍ഗ പറഞ്ഞു. കോംഗോയിലെ സൈനിക കോടതി നന്‍ഗയ്‌ക്കെതിരെ അറസ്റ്റ് വാറന്റ് പുറപ്പെടുവിച്ചു. എം23യെ ഉപയോഗിച്ച് ധാതു നിക്ഷേപം പിടിച്ചെടുക്കാന്‍ റുവാണ്ട ശ്രമിക്കുന്നതായി കോംഗോ ആരോപിക്കുന്നു. എന്നാല്‍ സ്വയം പ്രതിരോധത്തിനും ടുട്‌സികളെന്ന ആദിവാസി വിഭാഗത്തെ സംരക്ഷിക്കുന്നതിനും വേണ്ടിയാണിതെന്ന് റുവാണ്ട പ്രതികരിച്ചു.




#Daily
Leave a comment