.jpg)
മനുഷ്യന്റെ ആയുർദൈർഘ്യത്തിൽ വർധനവുണ്ടാവില്ലെന്ന് ഗവേഷണം
മനുഷ്യന്റെ ആയുർദൈർഘ്യത്തിന് ഇനി വർദ്ധനവുണ്ടാവില്ലെന്ന് ഗവേഷണങ്ങൾ പറയുന്നു. ആയുർദൈർഘ്യം കൂടുതലായി രേഖപ്പെടുത്തിയിരുന്ന സ്ഥലങ്ങളിലെ ആളുകളുടെ ജീവിത കാലയളവ് കുറഞ്ഞു വരുന്നതായി പഠനങ്ങൾ പറയുന്നു. ആരോഗ്യ മേഖലയിലെ പുരോഗതിയും ജനിതക ഗവേഷണങ്ങളിലെ മികവും വ്യക്തമാക്കുന്നത്, ആയുർദൈർഘ്യം 100ലേക്ക് എത്തുന്ന ആളുകളുടെ എണ്ണത്തിൽ വർദ്ധനവില്ലെന്നാണ്.
ഇതിനെല്ലാം ഒരു പരിധി നിലനിൽക്കുന്നുണ്ടെന്ന് നമ്മൾ മനസിലാക്കേണ്ടിയിരിക്കുന്നു. എപ്പോഴാണ് ആളുകൾ റിട്ടയർ ചെയ്യേണ്ടതെന്നും, അതിന് ശേഷം ജീവിക്കാൻ എത്രമാത്രം പണം ആവശ്യകമാണെന്ന് കണ്ടെത്തേണ്ടതുണ്ടെന്നും പറയുന്നു. പഠനത്തിന്റെ ഭാഗമായ ഗവേഷകൻ ജെയ് ഓൾഷാൻസ്കി പറയുന്നു.
ആയുർദൈർഘ്യത്തിന്റെ ഉന്നതിയിലാണ് നമ്മൾ എത്തിയിരിക്കുന്നുവെന്ന് സമ്മതിക്കുന്നതായി അദ്ദേഹം കൂട്ടിചേർക്കുന്നു. ചില മുന്നേറ്റങ്ങളിലൂടെ അതിജീവനം സാധ്യമാണ്. അത്തരം മുന്നേറ്റങ്ങങ്ങൾ ഇപ്പോൾ സാധ്യമല്ല.
ഒരു നിശ്ചിത വർഷത്തിൽ ജനിച്ച കുട്ടി ശരാശരി എത്ര വർഷം ജീവിക്കാൻ സാധ്യതയുണ്ടെന്ന കണക്കാണ് ആയുർദൈർഘ്യം. ലോകത്ത് നിലനിൽക്കുന്ന ഏറ്റവും വലിയ ആരോഗ്യ നടപടിയാണ് ഇത്. എന്നാൽ ഇത് പലപ്പോഴും അപൂർണ്ണമാണ്. ഇതൊരു താത്കാലിക വിലയിരുത്തൽ മാത്രമാണ് പകർച്ചവ്യാധികൾ കൊണ്ട് മരണപ്പെടുന്നവരുടെയോ, മറ്റ് സംഭവവികാസങ്ങൾ കൊണ്ട് മരണപ്പെടുന്നവരുടെയോ കണക്കെടുപ്പ് നടത്താൻ സാധിക്കുന്നില്ല ഈ ഒരു പ്രക്രിയയിലൂടെ.
പുതിയ ഗവേഷണത്തിൽ ഓൾഷാൻസ്കിയും അദ്ദേഹത്തിന്റെ ഗവേഷക പങ്കാളികളും 1990 മുതൽ 2019 വരെയുള്ള ആയുർദൈർഘ്യ കണക്കുകൾ വിലയിരുത്തിയിരുന്നു. ഇതിനായി മാക്സ് പ്ലാങ്ക് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് റിസർച്ചിലെ ഡാറ്റാ ബേസ് ആണ് ഉപയോഗിച്ചത്. ആയുർദൈർഘ്യം കൂടുതലുള്ള ഏഴ് രാജ്യങ്ങളെ അടിസ്ഥാനമാക്കിയാണ് ഈ പഠനം നടത്തിയത്. ഓസ്ട്രേലിയ, ഫ്രാൻസ്, ഇറ്റലി, ഹോങ് കോങ്, ജപ്പാൻ, സൗത്ത് കൊറിയ, സ്പെയിൻ, സ്വിറ്റ്സർലൻഡ് എന്നിവടങ്ങളാണ് പഠനത്തിന് വേണ്ടി തിരഞ്ഞെടുത്ത രാജ്യങ്ങൾ.
ആയുർദൈർഘ്യം കൂടുതലുള്ള 40 രാജ്യങ്ങളുടെ പട്ടികയിൽ പോലും യുഎസിന് കടന്നുകൂടാൻ സാധിച്ചിട്ടില്ല. എന്നാൽ തങ്ങൾ ഇവിടെ ജീവിക്കുന്നത് കൊണ്ട് യുഎസിനെ ഈ പട്ടികയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്, മുൻകാലത്തെ വച്ച് പരിശോധിക്കുമ്പോൾ വരും കാലഘട്ടങ്ങളിൽ യുഎസിലെ ജനങ്ങളുടെ ആയുർദൈർഘ്യം ഇനിയും കൂടാൻ സാധ്യതയുണ്ടെന്നും ഓൾഷാൻസ്കി പറയുന്നു.
പുരുഷൻന്മാരെ അപേക്ഷിച്ച് സ്ത്രീകളാണ് കൂടുതൽ കാലം ജീവിക്കുന്നത്. ആയുർദൈർഘ്യത്തിൽ കൂടുതൽ പുരോഗതി വർഷാവർഷം രേഖപ്പെടുത്തിക്കൊണ്ടിരിക്കുന്നു, എന്നാൽ അതിലും ഒരു വേഗതക്കുറവ് കണ്ടുവരുന്നതായി ഗവേഷകർ പറയുന്നു. 1990കളിൽ 2 വർഷത്തിനുള്ളിൽ 21 എന്ന നിലയ്ക്കും 2010 ൽ 2 വർഷത്തിനിടയിൽ 11 എന്ന നിലയ്ക്കുമാണ് ആയുർദൈർഘ്യ പുരോഗതി. യുഎസിൽ വർദ്ധനവ് ഒന്നും തന്നെ ഉണ്ടായിട്ടില്ല.
വാർദ്ധക്യത്തിലേക്ക് എത്തുന്നതിന് മുമ്പുതന്നെ ആളുകളുടെ മരണത്തിന് കാരണമാകുന്ന നിരവധി പ്രശ്‌നങ്ങൾ നിലനിൽക്കുന്നുണ്ട്. ലഹരിമരുന്നിന്റെ അമിതമായ അളവിലുള്ള ഉപയോഗം, തുടരെയുള്ള ആക്രമണങ്ങൾ, അമിതവണ്ണം, മതിയായ വൈദ്യസഹായം ലഭിക്കാത്ത സാഹചര്യങ്ങൾ എന്നിവ ഇതിൽ ഉൾപ്പെടുന്നു.
100 വയസ്സ് വരെ ആളുകൾ ജീവിച്ചിരിക്കുന്നത് സാധാരണയായി തീർന്നിരിക്കുന്നു. 2019-ൽ, ജപ്പാനിൽ 5% ഉം ഹോങ്കോങ്ങിൽ 9% ഉം , 2% അമേരിക്കക്കാരും 100 വയസ് കടന്നതായി ഓൾഷാൻസ്‌കി പറഞ്ഞു.