
ഈസ്റ്റർ ദിനത്തിൽ യുക്രെയ്നിൽ വെടിനിർത്തൽ പ്രഖ്യാപിച്ച് റഷ്യ
ഈസ്റ്റർ ആയതിനാൽ ശനിയാഴ്ച യുക്രെയ്നിൽ റഷ്യൻ പ്രസിഡന്റ് വ്ളാഡിമിർ പുടിൻ അപ്രതീക്ഷിതമായി ഒരു ദിവസത്തെ വെടിനിർത്തൽ പ്രഖ്യാപിച്ചു, എന്നാൽ റഷ്യൻ സൈന്യം വെടിവയ്പ്പ് തുടരുകയാണെന്നും പകരം യുദ്ധവിരാമമാണ് വേണ്ടതെന്നും യുക്രെയ്ൻ പറഞ്ഞു. റഷ്യയുടെ വെടിനിർത്തലിൽ വിശ്വസിക്കാൻ കഴിയില്ലെന്ന് യുക്രെയ്ൻ പ്രസിഡന്റ് വോളോഡിമിർ സെലെൻസ്‌കി പറഞ്ഞു. കഴിഞ്ഞ മാസം യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ മധ്യസ്ഥതയിൽ റഷ്യ യുദ്ധം അവസാനിപ്പിക്കാനുള്ള കരാർ നിരസിച്ചതാണെന്നും സെലെൻസ്കി പറഞ്ഞു.
റഷ്യ-യുക്രെയ്ൻ സമാധാനക്കാരാറിൽ പുരോഗതി ഉണ്ടായില്ലെങ്കിൽ സമാധാനശ്രമങ്ങൾ ഉപേക്ഷിക്കുമെന്നും യുഎസ് സെക്രട്ടറി ഓഫ് സ്റ്റേറ്റ് മാർക്കോ റൂബിയോയും യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപും പറഞ്ഞതിന് ശേഷമാണ് റഷ്യയുടെ നടപടി.
‘ഈസ്റ്റർ ആയതിനാൽ മാനുഷിക പരിഗണനയുടെ അടിസ്ഥാനത്തിൽ വെടിനിർത്തൽ പ്രഖ്യാപിക്കുന്നു. ഈ സമയത്ത് എല്ലാ സൈനിക പ്രവർത്തനങ്ങളും നിർത്തിവയ്ക്കാൻ ഉത്തരവിടുന്നു,’ റഷ്യയുടെ ചീഫ് ഓഫ് ജനറൽ സ്റ്റാഫ് വലേരി ജെറാസിമോവിനോട് റഷ്യൻ പ്രസിഡന്റ് വ്ളാഡിമിർ പുടിൻ നിർദ്ദേശിച്ചു. ടെലിവൈസ്ഡ് മീറ്റിംഗിലാണ് പുടിൻ നിർദ്ദേശം നൽകിയത്.