
റഷ്യൻ സ്റ്റേറ്റ് മീഡിയ ഔട്ട്‌ലെറ്റുകൾക്ക് വിലക്കേർപ്പെടുത്തി മെറ്റ
ലോകമെമ്പാടുമുള്ള ആപ്പുകളിൽ നിന്ന് റഷ്യൻ ഔദ്യോഗിക മീഡിയ ഔട്ട്‌ലെറ്റുകളെ നിരോധിക്കുന്നുവെന്ന് അറിയിപ്പ് നൽകി മെറ്റ. ഈ മീഡിയാ ഔട്ട്‌ലെറ്റുകൾ സ്വാധീനം ചെലുത്തുന്നതിനായി അതിന്റെ പ്ലാറ്റ്‌ഫോമുകളിൽ വഞ്ചനാപരമായ തന്ത്രങ്ങൾ ഉപയോഗിക്കുന്നുവെന്നുമാണ് നിരോധനത്തിന് കാരണമായി മെറ്റ പറയുന്നത്.
സൂക്ഷ്മമായ പരിശോധനയ്ക്ക് ശേഷം റഷ്യൻ മീഡിയ ഔട്ട്‌ലെറ്റുകൾക്കെതിരായ തങ്ങളുടെ നിലവിലുള്ള നടപടികൾ വിപുലീകരിച്ചതായും റോസിയ സെഡ്ഗോനിയയും ആർടിയും മറ്റ് അനുബന്ധ സ്ഥാപനങ്ങളും ആഗോളതലത്തിൽ നിരോധിച്ചതായും മെറ്റ രേഖാമൂലമുള്ള പ്രസ്താവനയിൽ പറയുന്നു.
വരും ദിവസങ്ങളിലാകും നിരോധനം പ്രാവർത്തികമാക്കുക. ലോകത്തിലെ ഏറ്റവും വലിയ സോഷ്യൽ മീഡിയ കമ്പനിയായ റഷ്യൻ മീഡിയ കമ്പനിക്കെതിരായ ആരോപണങ്ങളും പരാതികളും വർദ്ധിക്കുന്നുവെന്നാണ് ഈ നിരോധനം ചൂണ്ടിക്കാട്ടുന്നത്. 2024ലെ തിരഞ്ഞെടുപ്പിനെ സ്വാധീനിക്കാൻ ഉള്ളടക്കം നിർമ്മിക്കാൻ ഒരു യുഎസ് കമ്പനിയെ വാടകയ്ക്കെടുത്തതുമായി ബന്ധപ്പെട്ട് രണ്ട് ആർടി ജീവനക്കാർക്കെതിരെ ഈ മാസം കുറ്റം ചുമത്തിയതിന് പിന്നാലെ ആണിത്.
റഷ്യയുടെ രഹസ്യാന്വേഷണ വിഭാഗത്തിന്റെ ഉപകരണമായി പ്രവർത്തിക്കുന്നുവെന്ന് ആരോപിച്ച് റഷ്യ ടുഡേ എന്ന റഷ്യൻ സർക്കാർ പിന്തുണയുള്ള കമ്പനിക്കെതിരെ യുഎസ് സെക്രട്ടറി പ്രതിരോധം തീർത്തിരുന്നു. രണ്ട് വർഷം മുമ്പ് റഷ്യൻ ഭരണകൂട നിയന്ത്രിത മാധ്യമങ്ങളുടെ വ്യാപനം നിയന്ത്രിക്കുന്നതിന് മെറ്റ നടപടികൾ കൈക്കൊണ്ടിരുന്നു ഔട്ട്ലെറ്റുകളെ അതിന്റെ പ്ലാറ്റ്ഫോമുകളിൽ നിന്ന് പരസ്യങ്ങൾ നൽകുന്നതിൽ നിന്ന് തടയുന്നതും അവയുടെ ഉള്ളടക്കത്തിന്റെ പരിധി നിശ്ചയിക്കുന്നതും ഇതിൽ ഉൾപ്പെട്ടിരുന്നു. ഉക്രൈയിനിലെ യുദ്ധം ആരംഭിച്ചതിന് ശേഷം മറ്റ് സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളെ പോലെ മെറ്റയും ആ പ്രദേശങ്ങളിലെ ചില റഷ്യൻ സ്റ്റേറ്റ് മീഡിയകളെ തടയാൻ യൂറോപ്യൻ യൂണിയൻ, യുകെ, ഉക്രൈൻ എന്നിവയിൽ നിന്നുള്ള അഭ്യർത്ഥനകൾ പാലിച്ചിരുന്നു.
കുടിയേറ്റം, ലിംഗഭേദം, സമ്പദ് വ്യവസ്ഥ തുടങ്ങിയ വിഷയങ്ങളിൽ വലതുപക്ഷ വിവരങ്ങളെ പ്രോത്സാഹിപ്പിക്കുന്ന വീഡിയോകൾ രണ്ട് ആർടി ജീവനക്കാർ രഹസ്യമായി എഡിറ്റ് ചെയ്യുകയും സംവിധാനം ചെയ്യുകയും ചെയ്തതായും പറയുന്നു. രഹസ്യമായി യുണൈറ്റഡ് സ്റ്റേറ്റ്സിലെ ജനാധിപത്യത്തെ ദുർബലപ്പെടുത്താൻ ശ്രമിക്കുന്ന റഷ്യൻ പിന്തുണയുള്ള മാധ്യമ സ്ഥാപനങ്ങളുടെ ശൃംഖലയുടെ ഭാഗമാണ് ആർടി എന്ന് ഉന്നത നയതന്ത്രജ്ഞൻ മാധ്യമങ്ങളോട് പറഞ്ഞു.