TMJ
searchnav-menu
post-thumbnail

TMJ Daily

കന്യാസ്ത്രീകളുടെയും, വൈദികരുടെയും ശമ്പളം ആദായനികുതിക്ക് വിധേയം: സുപ്രീം കോടതി

08 Nov 2024   |   1 min Read
TMJ News Desk

ഭയുടെ കീഴിലുള്ള എയ്ഡഡ് സ്കൂളുകളിൽ അധ്യാപകരായി ജോലി ചെയ്യുന്ന കന്യാസ്ത്രീകൾക്കും പുരോഹിതർക്കും ലഭിക്കുന്ന ശമ്പളം ആദായനികുതിക്ക് വിധേയമാണെന്ന മദ്രാസ് ഹൈക്കോടതി ഡിവിഷൻ ബെഞ്ച് ഉത്തരവ് സുപ്രീം കോടതി ശരിവച്ചു.

മദ്രാസ് ഹൈക്കോടതിയിലെ ഒരു ഏകാംഗ ബെഞ്ച് നേരത്തെ വൈദികർക്കും കന്യാസ്ത്രീകൾക്കും അനുകൂലമായി വിധി പ്രസ്താവിച്ചിരുന്നു. അവരുടെ ശമ്പളം രൂപതയ്ക്കാണ് ലഭിക്കുന്നതെന്നും അതിനാൽ അവരെ ടാക്സ് ഡിഡക്ഷൻ അറ്റ് സോഴ്സ് (ടിഡിഎസ്) വിധേയമാക്കാൻ കഴിയില്ലെന്നും ഹൈക്കോടതി സിംഗിൾ ബെഞ്ച് വിധിച്ചിരുന്നു. ആദായനികുതി വകുപ്പിന്റെ അപ്പീലിൽ ഹൈക്കോടതി ഡിവിഷൻ ബെഞ്ച് 2019 ൽ ഇത് റദ്ദാക്കി. അതിന് എതിരെ സുപ്രീം കോടതിയിൽ വന്ന അപ്പീലിൽ ആണ് ഡിവിഷൻ ബെഞ്ച് ഉത്തരവ് ശരി വച്ചത്.

ശമ്പള ഗ്രാന്റിന്റെ രൂപത്തിലാണ് ഈ പണം സ്കൂളിന് നൽകുന്നതെന്നും അതിനാൽ ടിഡിഎസിൽ നിന്ന് ഒഴിവാക്കാൻ കഴിയില്ലെന്നും ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് അദ്ധ്യക്ഷനായ മൂന്നംഗ ബെഞ്ച് വ്യാഴാഴ്ച വ്യക്തമാക്കി. "ഇത് കന്യാസ്ത്രീകളിൽ ഒരാൾക്കോ വൈദികനോ നൽകുന്ന ശമ്പളമാണ്. അവർ അത് സ്വന്തം ഖജനാവിൽ എടുക്കുന്നില്ല. അത്രയേയുള്ളൂ. കാരണം ഞങ്ങൾ ദാരിദ്ര്യത്തിന്റെ പ്രതിജ്ഞയെടുത്തുവെന്ന് അവർ പറയുന്നു. അതിനാൽ അവർ ശമ്പളം നിലനിർത്തില്ല. സംഘടന ശമ്പളം വൈദികനോ, കന്യാസ്ത്രീക്കോ ബില്ല് ചെയ്യുന്നു, പക്ഷേ അത് ഏതെങ്കിലും സഹോദര സംഘടനയ്ക്കോ ജീവകാരുണ്യ ആവശ്യങ്ങൾക്കോ ആണ് നൽകുന്നത്, എന്നാൽ ടിഡിഎസ് പിടിക്കേണ്ടതുണ്ട്", ചീഫ് ജസ്റ്റിസ് ചന്ദ്രചൂഡ് പറഞ്ഞു.

പണം സ്കൂളുകളിലേക്ക് അടയ്ക്കുന്നില്ലെന്നും നേരിട്ട് രൂപതയിലേക്കാണ് പോകുന്നതെന്നും ഹർജിക്കാർക്ക് വേണ്ടി ഹാജരായ മുതിർന്ന അഭിഭാഷകൻ അരവിന്ദ് ദത്തർ ജസ്റ്റിസുമാരായ ജെ ബി പർദിവാല, മനോജ് മിശ്ര എന്നിവരടങ്ങിയ ബെഞ്ചിനെ അറിയിച്ചു. എന്നാൽ ബെഞ്ച് അതിനോട് യോജിച്ചില്ല.

"ഇത് സാങ്കേതിക വിഷയം അല്ല"  ബെഞ്ച് പറഞ്ഞു. ശമ്പളം എയ്ഡഡ് സ്ഥാപനത്തിന് സർക്കാർ നൽകുന്നുവെന്ന് ജസ്റ്റിസ് പർദിവാല പറഞ്ഞു. അതിനാൽ, അതിന്റെ യഥാർത്ഥ അർത്ഥത്തിൽ ഇത് ഒരു ശമ്പളമാണ്." ടിഡിഎസ് ഉണ്ടെങ്കിലും അവർക്ക് എല്ലായ്പ്പോഴും റീഫണ്ടിന് അപേക്ഷിക്കാമെന്നും ചീഫ് ജസ്റ്റിസ് ചന്ദ്രചൂഡ് കൂട്ടിച്ചേർത്തു.



#Daily
Leave a comment