TMJ
searchnav-menu
post-thumbnail

TMJ Daily

ചൈനയ്ക്കതിരായ രഹസ്യ യുദ്ധ പദ്ധതി മസ്‌കുമായി പങ്കുവച്ചു; യുഎസില്‍ പുതിയ വിവാദം

22 Mar 2025   |   2 min Read
TMJ News Desk

യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ ഉപദേശകനായ ശതകോടീശ്വരന്‍ ഇലോണ്‍ മസ്‌ക് പെന്റഗണില്‍ അസാധാരണമായ സന്ദര്‍ശനം നടത്തി. തന്റെ സന്ദര്‍ശനത്തെക്കുറിച്ച് തെറ്റായ വിവരങ്ങള്‍ പുറത്തുവിടുന്ന പ്രതിരോധ വകുപ്പിന്റെ ജീവനക്കാരെ പ്രോസിക്യൂട്ട് ചെയ്യുമെന്നും മസ്‌ക് ഭീഷണിപ്പെടുത്തി. സര്‍ക്കാരിന്റെ ചെലവ് കുറയ്ക്കാനും കാര്യക്ഷമത വര്‍ദ്ധിപ്പിക്കാനും വഴികള്‍ ട്രംപും മസ്‌കും തേടുന്ന സാഹചര്യത്തിലാണ് അദ്ദേഹം പെന്റഗണ്‍ സന്ദര്‍ശിച്ചത്.

ചൈനയുമായുള്ള യുദ്ധം നടത്താനുള്ള രഹസ്യ പദ്ധതി പ്രതിരോധ വകുപ്പ് മസ്‌കുമായി പങ്കുവയ്ക്കുമെന്ന് ന്യൂയോര്‍ക്ക് ടൈംസ് റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഈ രഹസ്യ യുദ്ധ പദ്ധതി വാര്‍ത്തയെ മസ്‌കും ട്രംപും മറ്റുള്ളവരും തള്ളിയിട്ടുണ്ട്. ഈ റിപ്പോര്‍ട്ട് വെറും പ്രൊപ്പഗാണ്ട മാത്രമാണെന്ന് മസ്‌ക് പറഞ്ഞു. പദ്ധതി ചോര്‍ത്തിയവര്‍ക്കെതിരെ നിയമനടപടി സ്വീകരിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.

ഫെഡറല്‍ ഗവണ്‍മെന്റിന്റെ ചെലവുകളില്‍ വലിയൊരു ഭാഗവും പെന്റഗണിന്റേതാണ്. പ്രതിരോധ വകുപ്പുമായി മസ്‌കിന്റെ വിവിധ ബിസിനസുകള്‍ക്ക് കരാറുകളും ഉണ്ട്. ആദ്യമായി പെന്റഗണ്‍ സന്ദര്‍ശിക്കുന്ന മസ്‌ക് അദ്ദേഹം യുഎസ് പ്രതിരോധ സെക്രട്ടറി പീറ്റ് ഹെഗ്‌സേത്തുമായി 80 മിനിറ്റോളം ചര്‍ച്ച നടത്തി. ഈ കൂടിക്കാഴ്ച്ചയില്‍ യുഎസ് ജനറല്‍മാര്‍ വെര്‍ച്വലായി പങ്കെടുത്തിട്ടുണ്ടോയെന്ന് വ്യക്തമല്ല.

പെന്റഗണില്‍ നിന്നും തെറ്റായ വിവരങ്ങള്‍ ചോര്‍ത്തി ന്യൂയോര്‍ക്ക് ടൈംസിന് നല്‍കിയവരെ കണ്ടെത്തുമെന്നും അദ്ദേഹം പ്രഖ്യാപിച്ചിട്ടുണ്ട്. അനുവാദമില്ലാതെ ദേശ സുരക്ഷയെ സംബന്ധിച്ച വിവരങ്ങള്‍ വെളിപ്പെടുത്തിയതിനെ കുറിച്ച് ഹെഗ്‌സേത്ത് അന്വേഷണം പ്രഖ്യാപിച്ചു. നുണപരിശോധന നടത്താനും നീക്കമുണ്ട്.

ചൈനയുമായി യുദ്ധത്തിനുള്ള പദ്ധതികളില്ലെന്ന് ഹെഗ്‌സേത്ത് പറഞ്ഞു. മസ്‌കുമായി പുതിയ കണ്ടുപിടിത്തങ്ങളെക്കുറിച്ചും കാര്യക്ഷമതയെക്കുറിച്ചും ആണ് സംസാരിച്ചതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ചൈനയുമായി നടക്കാനുള്ള യുദ്ധത്തിന്റെ രഹസ്യ പദ്ധതി ആരേയും കാണിക്കാന്‍ താല്‍പര്യമില്ലെന്ന് ട്രംപ് പറഞ്ഞു. മസ്‌കിന് ചൈനയിലുള്ള ബിസിനസ് താല്‍പര്യങ്ങള്‍ ട്രംപ് എടുത്തുപറഞ്ഞു. അതിനാല്‍ ബിസിനസുകാരനെ അത് തീര്‍ച്ചയായും കാണിക്കരുതെന്നും ട്രംപ് പറഞ്ഞു.

ന്യൂയോര്‍ക്ക് ടൈംസില്‍ വാര്‍ത്ത വന്നതിനെ തുടര്‍ന്ന് മസ്‌കും സൈനികത്തലവന്‍മാരും തമ്മില്‍ പെന്റഗണിലെ ദി ടാങ്ക് എന്നറിയപ്പെടുന്ന അതീവ സുരക്ഷാ മുറിയില്‍ വച്ച് നടക്കാനിരുന്ന യോഗം നടന്നില്ല.

മസ്‌കിന്റെ ടെസ്ല, സ്‌പേസ്എക്‌സ് എന്നീ കമ്പനികള്‍ക്ക് ചൈനയില്‍ ബിസിനസ് താല്‍പര്യമുണ്ട്. വളരെ രഹസ്യമായ സൈനിക പദ്ധതി ട്രംപിന്റെ ഉപദേശകനായ മസ്‌കുമായി പങ്കുയ്ക്കുമെന്ന വാര്‍ത്ത വിവാദമായി.

യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ ഉപദേശകനായ ശതകോടീശ്വരന്‍ ഇലോണ്‍ മസ്‌ക് പെന്റഗണില്‍ അസാധാരണമായ സന്ദര്‍ശനം നടത്തി. തന്റെ സന്ദര്‍ശനത്തെക്കുറിച്ച് തെറ്റായ വിവരങ്ങള്‍ പുറത്തുവിടുന്ന പ്രതിരോധ വകുപ്പിന്റെ ജീവനക്കാരെ പ്രോസിക്യൂട്ട് ചെയ്യുമെന്നും മസ്‌ക് ഭീഷണിപ്പെടുത്തി. സര്‍ക്കാരിന്റെ ചെലവ് കുറയ്ക്കാനും കാര്യക്ഷമത വര്‍ദ്ധിപ്പിക്കാനും വഴികള്‍ ട്രംപും മസ്‌കും തേടുന്ന സാഹചര്യത്തിലാണ് അദ്ദേഹം പെന്റഗണ്‍ സന്ദര്‍ശിച്ചത്.

ചൈനയുമായുള്ള യുദ്ധം നടത്താനുള്ള രഹസ്യ പദ്ധതി പ്രതിരോധ വകുപ്പ് മസ്‌കുമായി പങ്കുവയ്ക്കുമെന്ന് ന്യൂയോര്‍ക്ക് ടൈംസ് റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഈ രഹസ്യ യുദ്ധ പദ്ധതി വാര്‍ത്തയെ മസ്‌കും ട്രംപും മറ്റുള്ളവരും തള്ളിയിട്ടുണ്ട്. ഈ റിപ്പോര്‍ട്ട് വെറും പ്രൊപ്പഗാണ്ട മാത്രമാണെന്ന് മസ്‌ക് പറഞ്ഞു. പദ്ധതി ചോര്‍ത്തിയവര്‍ക്കെതിരെ നിയമനടപടി സ്വീകരിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.

ഫെഡറല്‍ ഗവണ്‍മെന്റിന്റെ ചെലവുകളില്‍ വലിയൊരു ഭാഗവും പെന്റഗണിന്റേതാണ്. പ്രതിരോധ വകുപ്പുമായി മസ്‌കിന്റെ വിവിധ ബിസിനസുകള്‍ക്ക് കരാറുകളും ഉണ്ട്. ആദ്യമായി പെന്റഗണ്‍ സന്ദര്‍ശിക്കുന്ന മസ്‌ക് അദ്ദേഹം യുഎസ് പ്രതിരോധ സെക്രട്ടറി പീറ്റ് ഹെഗ്‌സേത്തുമായി 80 മിനിറ്റോളം ചര്‍ച്ച നടത്തി. ഈ കൂടിക്കാഴ്ച്ചയില്‍ യുഎസ് ജനറല്‍മാര്‍ വെര്‍ച്വലായി പങ്കെടുത്തിട്ടുണ്ടോയെന്ന് വ്യക്തമല്ല.

പെന്റഗണില്‍ നിന്നും തെറ്റായ വിവരങ്ങള്‍ ചോര്‍ത്തി ന്യൂയോര്‍ക്ക് ടൈംസിന് നല്‍കിയവരെ കണ്ടെത്തുമെന്നും അദ്ദേഹം പ്രഖ്യാപിച്ചിട്ടുണ്ട്. അനുവാദമില്ലാതെ ദേശ സുരക്ഷയെ സംബന്ധിച്ച വിവരങ്ങള്‍ വെളിപ്പെടുത്തിയതിനെ കുറിച്ച് ഹെഗ്‌സേത്ത് അന്വേഷണം പ്രഖ്യാപിച്ചു. നുണപരിശോധന നടത്താനും നീക്കമുണ്ട്.

ചൈനയുമായി യുദ്ധത്തിനുള്ള പദ്ധതികളില്ലെന്ന് ഹെഗ്‌സേത്ത് പറഞ്ഞു. മസ്‌കുമായി പുതിയ കണ്ടുപിടിത്തങ്ങളെക്കുറിച്ചും കാര്യക്ഷമതയെക്കുറിച്ചും ആണ് സംസാരിച്ചതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ചൈനയുമായി നടക്കാനുള്ള യുദ്ധത്തിന്റെ രഹസ്യ പദ്ധതി ആരേയും കാണിക്കാന്‍ താല്‍പര്യമില്ലെന്ന് ട്രംപ് പറഞ്ഞു. മസ്‌കിന് ചൈനയിലുള്ള ബിസിനസ് താല്‍പര്യങ്ങള്‍ ട്രംപ് എടുത്തുപറഞ്ഞു. അതിനാല്‍ ബിസിനസുകാരനെ അത് തീര്‍ച്ചയായും കാണിക്കരുതെന്നും ട്രംപ് പറഞ്ഞു.

ന്യൂയോര്‍ക്ക് ടൈംസില്‍ വാര്‍ത്ത വന്നതിനെ തുടര്‍ന്ന് മസ്‌കും സൈനികത്തലവന്‍മാരും തമ്മില്‍ പെന്റഗണിലെ ദി ടാങ്ക് എന്നറിയപ്പെടുന്ന അതീവ സുരക്ഷാ മുറിയില്‍ വച്ച് നടക്കാനിരുന്ന യോഗം നടന്നില്ല.

മസ്‌കിന്റെ ടെസ്ല, സ്‌പേസ്എക്‌സ് എന്നീ കമ്പനികള്‍ക്ക് ചൈനയില്‍ ബിസിനസ് താല്‍പര്യമുണ്ട്. വളരെ രഹസ്യമായ സൈനിക പദ്ധതി ട്രംപിന്റെ ഉപദേശകനായ മസ്‌കുമായി പങ്കുയ്ക്കുമെന്ന വാര്‍ത്ത വിവാദമായി.


#Daily
Leave a comment