TMJ
searchnav-menu
post-thumbnail

TMJ Daily

2007 മുതല്‍ ഐസിഎആറിലെ ഭൂരിഭാഗം ശാസ്ത്രജ്ഞരെയും നിയമിച്ചത് ലാറ്ററല്‍ എന്‍ട്രിയിലൂടെയെന്ന് റിപ്പോര്‍ട്ട്

31 Aug 2024   |   1 min Read
TMJ News Desk

2007 മുതല്‍ ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് അഗ്രികള്‍ച്ചറല്‍ റിസര്‍ച്ചിലെ സീനിയര്‍ ലെവല്‍ റിക്രൂട്ട്‌മെന്റില്‍ ഭൂരിഭാഗവും നടന്നത് ലാറ്ററല്‍ എന്‍ട്രിയിലൂടെയെന്ന് റിപ്പോര്‍ട്ട്. മുതിര്‍ന്ന ശാസ്ത്രജ്ഞര്‍, എഡിജിമാര്‍, ഡിഡിജിമാര്‍ എന്നിവര്‍ ഉള്‍പ്പെടെ 2,700 ല്‍ അധികം പേരെ ലാറ്ററല്‍ എന്‍ട്രി വഴി നിയമിച്ചുവെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. 

ഐസിഎആറിലെ 3,750 ശാസ്ത്രജ്ഞരെ പ്രതിനീധീകരിക്കുന്ന അഗ്രികള്‍ച്ചറല്‍ റിസര്‍ച്ച് സര്‍വീസ് സയന്റിസ്റ്റ് ഫോറമെന്ന അസോസിയേഷന്റെ ജൂലൈ 29 ലെ പ്രമേയത്തില്‍ ലാറ്ററല്‍ പ്രവേശനം നിരോധിക്കണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്. രണ്ട് വിഭാഗം ശാസ്ത്രജ്ഞര്‍ക്കിടയില്‍ ലാറ്ററല്‍ എന്‍ട്രി സിസ്റ്റവുമായി ബന്ധപ്പെട്ട് അഭിപ്രായ വ്യത്യാസങ്ങള്‍ ഉണ്ടായെന്നും ഇത് തൊഴില്‍ സംസ്‌കാരത്തേയും കാര്യക്ഷമതയെയും ബാധിക്കുമെന്നും പ്രമേയത്തില്‍ പറയുന്നു. ഐസിഎആറിലെ ലാറ്ററല്‍ എന്‍ട്രി സംവിധാനം എസ്‌സി, എസ്ടി ഉദ്യോഗാര്‍ത്ഥികള്‍ക്ക് സംവരണം നല്‍കുന്നില്ലെന്നും ഇത് ഭരണഘടനാ ലംഘനമാണെന്നും പരീക്ഷാ സമ്പ്രദായത്തിലൂടെ പ്രവേശിച്ചവരെ നിരാശരാക്കുന്നതാണെന്നും പ്രമേയം ചൂണ്ടിക്കാട്ടി. 

നേരിട്ടുള്ള പ്രവേശനം

2007 മുതലുള്ള അഗ്രികള്‍ച്ചറല്‍ സയന്റിസ്റ്റ് റിക്രൂട്ട്‌മെന്റ് ബോര്‍ഡിന്റെ വാര്‍ഷിക വിലയിരുത്തല്‍ റിപ്പോര്‍ട്ടുകള്‍ പ്രകാരം സീനിയര്‍ സൈന്റിസ്റ്റുകളും അതിലും കൂടിയ ഗ്രേഡിലുള്ളവരും ഡയറക്ട്, ലാറ്ററല്‍ എന്‍ട്രി അല്ലെങ്കില്‍ ഇന്റര്‍വ്യൂ വഴിയുള്ള റിക്രൂട്ട്‌മെന്റിലൂടെയാണ് പ്രവേശിച്ചിരിക്കുന്നത്. അതേസമയം യോഗ്യത, നാഷണല്‍ എലിജിബിളിറ്റി ടെസ്റ്റ്, ഇന്റര്‍വ്യൂ എന്നിങ്ങനെ മൂന്ന് ഘട്ടങ്ങളിലായുള്ള നിയമനങ്ങളും നടക്കുന്നു. ഇത് സംവരണ മാനദണ്ഡങ്ങള്‍ക്ക് അനുസൃതമാണ്.


#Daily
Leave a comment