
സ്നാപ്ഡീൽ സ്ക്രാച്ച് ആൻഡ് വിൻ തട്ടിപ്പ് വ്യാപകമെന്ന് പൊലീസ്
ലോട്ടറികളുടെയും സമ്മാനങ്ങളുടെയും പേരിലുള്ള തട്ടിപ്പ് പ്രതിദിനം പുതിയ രൂപത്തില്‍ വര്‍ദ്ധിച്ചുവരുന്നതായി സ്റ്റേറ്റ് പൊലീസ് മീഡിയ സെന്റര്‍. സ്‌നാപ്ഡീല്‍ എന്ന് ജനപ്രീതി നേടിയ ഓണ്‍ലൈന്‍ ഷോപ്പിംഗ് സൈറ്റിന്റെ പേരിലുള്ള സമ്മാനത്തട്ടിപ്പ് വ്യാപകമാകുന്നതായും സ്‌നാപ്ഡീല്‍ സ്‌ക്രാച്ച് ആന്‍ഡ് വിന്‍ കൂപ്പണ്‍ രജിസ്റ്റര്‍ഡ് ആയി അയച്ചുനല്‍കിയാണ് തട്ടിപ്പിന്റെ തുടക്കമെന്നും
സ്റ്റേറ്റ് പോലീസ് മീഡിയ സെന്റര്‍ പത്രക്കുറിപ്പില്‍ പറയുന്നു.
സ്‌നാപ്ഡീലില്‍ നിന്നെന്ന വ്യാജേന നിങ്ങളുടെ മൊബൈല്‍ ഫോണില്‍ ബന്ധപ്പെട്ട് സമ്മാനത്തുക കൈപ്പറ്റേണ്ട മാര്‍ഗങ്ങളെ കുറിച്ച് തട്ടിപ്പുകാര്‍ വിശദമാക്കുന്നു. തുക ലഭിക്കുന്നതിനായി ടാക്‌സ് ഇനത്തില്‍ സമ്മാനം ലഭിച്ച തുകയുടെ നിശ്ചിത ശതമാനം മുന്‍കൂട്ടി അടയ്ക്കാനായി ആവശ്യപ്പെടുന്നു. ഇങ്ങനെ ടാക്‌സിന്റെ പേരില്‍ നിങ്ങളില്‍ നിന്നും പണം തട്ടിപ്പുകാര്‍ കവരുന്നു. പൊതുജനങ്ങള്‍ ഓണ്‍ലൈന്‍ വ്യാപാര ഇടപാടുകള്‍ നടത്തുമ്പോഴും മറ്റും ലഭ്യമാക്കുന്ന വിവരങ്ങള്‍, പൊതുയിടങ്ങളില്‍ പലപ്പോഴും ലഭിക്കുന്ന സ്‌ക്രാച്ച് ആന്‍ഡ് വിന്‍ പോലുള്ള കൂപ്പണുകളിലും മറ്റും പൂരിപ്പിച്ച് നല്‍കുന്ന വിവരങ്ങളൊക്കെ ശേഖരിച്ചാണ് തട്ടിപ്പുകാര്‍ നിങ്ങളുടെ ബാങ്കിംഗ് വിവരങ്ങള്‍ ഉള്‍പ്പടെയുള്ള സ്വകാര്യ വിവരങ്ങള്‍ തട്ടിപ്പുകാര്‍ മനസ്സിലാകുന്നതെന്നും പത്രക്കുറിപ്പില്‍ പറയുന്നുണ്ട്.
സമ്മാനങ്ങള്‍ക്കായി ഒരു സ്ഥാപനവും മുന്‍കൂറായി പണമടയ്ക്കാന്‍ ആവശ്യപ്പെടാറില്ല. യഥാര്‍ത്ഥ സമ്മാനങ്ങളെ തിരിച്ചറിഞ്ഞ് തട്ടിപ്പുകളില്‍ വഞ്ചിതരാകാതെ ജാഗ്രത പാലിക്കേണ്ടതാണ്.
ഇത്തരം ഓണ്‍ലൈന്‍ സാമ്പത്തിക കുറ്റകൃത്യങ്ങള്‍ ശ്രദ്ധയില്‍ പെടുകയോ ഇരയാകുകയോ ചെയ്താല്‍ ഉടന്‍ തന്നെ 1930 എന്ന നമ്പറില്‍ ബന്ധപ്പെടുകയോ https://cybercrime.gov.in എന്ന വെബ്‌സൈറ്റ് മുഖേനയോ പരാതിപ്പെടാവുന്നതാണെന്നും സ്റ്റേറ്റ് പോലീസ് മീഡിയ സെന്റര്‍ പത്രകുറിപ്പിലൂടെ അറിയിച്ചു.