TMJ
searchnav-menu
post-thumbnail

TMJ Daily

വാർപ്പ് മാതൃകയിലുള്ള മോശം റിപ്പോർട്ടുകൾ വഴി ആഫ്രിക്കയ്ക്ക് നഷ്ടമാവുന്നത് 3.2 ബില്യൺ പൗണ്ട്

17 Oct 2024   |   2 min Read
TMJ News Desk

ന്താരാഷ്ട്ര മാധ്യമങ്ങളിൽ ആഫ്രിക്കയെക്കുറിച്ച് വരുന്ന ഏകപക്ഷീയവും പക്ഷാപാതപരവുമായ മോശം റിപ്പോർട്ടുകൾ മൂലം പ്രതിവർഷം സോവൻജിൻ ഡെബ്റ്റിന് പലിശയായി ആഫ്രിയ്ക്കയ്ക്ക് തിരിച്ചടക്കേണ്ടി വരുന്നത് 3.2 ബില്യൺ പൗണ്ട് വരെയെന്ന് റിപ്പോർട്ട്. തിരഞ്ഞെടുപ്പ് കാലത്ത് മാധ്യമങ്ങളിൽ സംഘർഷം, ദാരിദ്യം, അഴിമതി, അസുഖങ്ങൾ, കഴിവില്ലാത്ത നേതൃത്വം, എന്നിങ്ങനെയുള്ള വാർത്തകൾക്ക്  പ്രാധാന്യം നൽകുന്നതായി ആഫ്രിക്ക പ്രാക്ട്രീസ്, ആഫ്രിക്ക നോ ഫിൽറ്റർ എന്നീ സംഘടനകൾ പറയുന്നു.    

മാധ്യമങ്ങൾ നടത്തുന്ന മോശമായ റിപ്പോർട്ടിങ്ങിനെതിരെ പ്രവർത്തിക്കാൻ വലിയ വില തന്നെ തങ്ങൾ നൽകേണ്ടി വരുമെന്ന് തങ്ങൾക്കറിയാം, ആഫ്രിക്കയുടെ യഥാർത്ഥ ചിത്രം നൽകാൻ ഞങ്ങൾ ഇപ്പോൾ പ്രാപ്തരാണ്, ഇങ്ങനെയുള്ള വാർത്തകൾ വർദ്ധിച്ച് വരുന്നത് ആഫ്രിക്കയുടെ യഥാ‌ർത്ഥ ചിത്രം നൽകേണ്ടതിന്റെ ആവശ്യകതയെക്കുറിച്ചാണ് വ്യക്തമാക്കുന്നതെന്ന് ആഫ്രിക്ക നോ ഫിൽറ്ററിന്റെ എക്സിക്യൂട്ടീവ് ഡയറക്ടർ പറയുന്നു. എന്നാൽ കഴിഞ്ഞ ദശാബ്ദത്തെ അപേക്ഷിച്ച് മാധ്യമ കവറേജുകളിൽ മാറ്റം വന്നിട്ടുണ്ടെങ്കിലും അന്താരാഷ്ട്ര വിഷയങ്ങളിലെ ആഫ്രിക്കൻ ഇടപെടൽ, ആ​ഗോളവത്കരണം, ഭൂഖണ്ഡത്തിൽ വർദ്ധിച്ചു വന്ന അന്താരാഷ്ട്ര മാധ്യമങ്ങളുടെ പ്രാദേശിക സാന്നിധ്യം, ​വാർപ്പ് മാതൃകകൾക്ക്  എതിരായ വാദം എന്നിവയുടെ റിപ്പോർട്ടിങ് രീതിയിൽ മാറ്റം വരുത്തേണ്ടതുണ്ട്. കെനിയ, നൈജീരിയ, സൗത്ത് ആഫ്രിക്ക, ഈജിപ്ത് എന്നീ നാല് രാജ്യങ്ങളുടെ തിരഞ്ഞെടുപ്പ് റിപ്പോർട്ടിങ്ങുകളെ തമ്മിൽ താരതമ്യം ചെയ്തു കൊണ്ട് ആഫ്രിക്കൻ നോ ഫിൽറ്റർ, "കോസ്റ്റ് ഓഫ് മീഡിയ സ്റ്റീരിയോടൈപ്പ് ടു ആഫ്രിക്കൻ സ്റ്റഡി" എന്ന പേരിൽ പഠനം നടത്തിയിരുന്നു. സമാനമായ സാമൂഹിക സാമ്പത്തിക രാഷ്ട്രീയ സാഹചര്യങ്ങളുള്ള മറ്റു ചില രാജ്യങ്ങളുമായാണ് താരതമ്യം നടത്തിയത്. ന്യൂസ്റൂമുകളും മാധ്യമപ്രവർത്തകരും ആഫ്രിക്കയെ കവർ ചെയ്യുന്നതിലെ പക്ഷാപാതവും വ്യത്യാസവുമാണ് ഈ പഠനം വ്യക്തമാക്കിയത്. 

തിരഞ്ഞെടുപ്പ് കാലത്തെ സംഘർഷത്തെക്കുറിച്ചും അഴിമതിയെക്കുറിച്ചുമെല്ലാം തെറ്റിധാരണ പരത്തുന്ന രീതിയിലുള്ള തലക്കെട്ടുകളാണ് മാധ്യമങ്ങൾ നൽകിയത്. ചുമതലയേൽക്കാൻ സാധ്യതയുള്ള പാർട്ടികളെയും പ്രതിപക്ഷ പാർട്ടികളെയും കുറിച്ചുള്ള വാർത്തകളും തിരഞ്ഞെടുപ്പുകാലത്തെ സംഘർഷങ്ങളെയും അഴിമതിയെയും കുറിച്ചും മാത്രമായി റിപ്പോർട്ടുകൾ ചുരുങ്ങി. മാധ്യമങ്ങളെ സംബന്ധിച്ച് ആരോ​ഗ്യരം​ഗത്തെ മാറ്റത്തെക്കുറിച്ചും തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്ന നയങ്ങളുടെ ആവശ്യകതയെക്കുറിച്ചുമുള്ള റിപ്പോർട്ടുകളേക്കാൾ ശ്രദ്ധ ലഭിക്കുക ഇത്തരം തലക്കെട്ടുകൾക്കാണ്. 

ഇക്കാരണത്താൽ തന്നെ വാണിജ്യ അവസരങ്ങൾ നിക്ഷേപകർ കാണാതെ പോകുന്നുവെന്ന് ആഫ്രിക്ക പ്രാക്ടീസ് ചീഫ് എക്സിക്യൂട്ടീവ് മാർക്കസ് കറേജ് അഭിപ്രായപ്പെട്ടു. മികച്ച  ക്രെഡിറ്റ് റേറ്റിങ്ങുള്ള ആഫ്രിക്കൻ രാജ്യങ്ങൾക്ക് വായ്പ നൽകുന്നവർ ഉയർന്ന പലിശ നിരക്ക് ഈടാക്കുന്നു. സമീപ വർഷങ്ങളിൽ ആഫ്രിക്കൻ നേതാക്കൾ ആ​ഗോള സാമ്പത്തിക പരിഷ്കാരങ്ങൾക്കായി ആ​ഗോള പ്രാദേശിക സാമ്പത്തിക ഉച്ചകോടിയിൽ ആഹ്വാനം ചെയ്തിട്ടുണ്ട്. ഈ മാസം ആദ്യം 'ആഫ്രിക്കൻ നോ ഫിൽട്ടർ' മാധ്യമങ്ങൾക്കായി തിരഞ്ഞെടുപ്പ് ​മാർഗരേഖ പുറത്തിറക്കിയിട്ടുണ്ട് ഇത് മാധ്യമങ്ങളുടെ സമീപനത്തിൽ മാറ്റം വരുത്തുമെന്ന് അവർ പ്രതീക്ഷിക്കുന്നു.


#Daily
Leave a comment