TMJ
searchnav-menu
post-thumbnail

TMJ Daily

സുനിത വില്ല്യംസിന്റെ തിരിച്ച് വരവ് ഇനിയും വൈകും

18 Dec 2024   |   1 min Read
TMJ News Desk

ന്താരാഷ്ട്ര ബഹിരാകാശ നിലയത്തില്‍ കഴിയുന്ന സുനിതാ വില്ല്യംസിന്റേയും സഹപ്രവര്‍ത്തകന്‍ ബുച്ച് വില്‍മോറിന്റേയും തിരിച്ച് വരവ് ഇനിയും വൈകും. ഈ വര്‍ഷം ജൂണ്‍ 5നാണ് ഇരുവരും ബോയിങ്ങിന്റെ സ്റ്റാര്‍ലൈനറില്‍ നിലയത്തില്‍ എത്തിയത്. എന്നാല്‍, സ്റ്റാര്‍ലൈനറിലെ സാങ്കേതിക പ്രശ്‌നങ്ങള്‍ കാരണം നേരത്തേ നിശ്ചയിച്ചിരുന്ന തീയതിയിലെ മടങ്ങി വരവ് മുടങ്ങി.

എട്ടു ദിവസത്തെ ദൗത്യത്തിനാണ് ഇരുവരും നിലയത്തിലെത്തിയത്. 2025 ഫെബ്രുവരിയില്‍ തിരിച്ചെത്തിക്കാനായിരുന്നു പദ്ധതി. എന്നാല്‍, ഇത് മാര്‍ച്ചിലേക്ക് നീളുമെന്ന് നാസ അറിയിച്ചു. സ്റ്റാര്‍ലൈനറിലെ ഹീലിയം ചോരുന്നതായിരുന്നു ഒരു പ്രശ്‌നം. ഈ വര്‍ഷം സെപ്തംബറില്‍ നാസ സ്റ്റാര്‍ലൈനര്‍ പേടകത്തെ കാലിയാക്കി തിരിച്ച് ഭൂമിയിലെത്തി. സ്‌പേസ് എക്‌സിന്റെ ക്രൂ ഡ്രാഗണ്‍ ക്യാപ്‌സൂളില്‍ ഇരുവരേയും തിരികെ എത്തിക്കാനാണ് നാസ ലക്ഷ്യമിടുന്നത്.

പേടകം തയ്യാറാകുന്നതിലുള്ള കാലതാമസമാണ് യാത്രയില്‍ പ്രതിഫലിക്കുന്നത്. വേഗത്തില്‍ കൊണ്ടുവരുന്നതിനേക്കാള്‍ സുരക്ഷിതമായി തിരിച്ചെത്തിക്കുന്നതിനാണ് നാസ മുന്‍ഗണന നല്‍കുന്നത്. സാധാരണ നിലയത്തിലെ ദൗത്യങ്ങള്‍ ആറ് മാസത്തിലേക്കുള്ളതാണ്. എന്നാല്‍, സുനിതയും വില്‍മോറും പത്ത് മാസത്തോളം നിലയത്തില്‍ ചെലവഴിക്കേണ്ടി വരും. ക്രൂ-10 എന്ന പേടകം മാര്‍ച്ച് അവസാനം വിക്ഷേപിക്കാന്‍ സാധിക്കുമെന്നാണ് നാസ ഇപ്പോള്‍ കരുതുന്നത്.



#Daily
Leave a comment