TMJ
searchnav-menu
post-thumbnail

TMJ Daily

റഷ്യൻ വനിതയെയും, കുഞ്ഞിനെയും കണ്ടെത്തുക: സുപ്രീം കോടതി  

17 Jul 2025   |   1 min Read
TMJ News Desk

 കാണാതായ റഷ്യൻ വനിതയെയും, കുഞ്ഞിനെയും കണ്ടെത്തുന്നതിനായി ലുക്ക് ഔട്ട് നോട്ടീസുകൾ പുറപ്പെടുവിക്കുവാൻ വിദേശ-ആഭ്യന്തര മന്ത്രാലയങ്ങളോട് കോടതി ആവശ്യപ്പെട്ടു. കുട്ടിയുടെ കസ്റ്റഡി അവകാശവുമായി ബന്ധപ്പെട്ട കേസിലാണ് കോടതി ഉത്തരവ്.

ഇന്ത്യൻ പുരുഷനായ സൈകത് ബസുവുമായുള്ള വിവാഹത്തിൽ പിറന്ന അഞ്ച് വയസ്സുള്ള മകനുമായി ഒളിച്ചോടിയെന്ന ആരോപണം നേരിടുന്ന റഷ്യൻ വനിതയായ വിക്ടോറിയ ബസുവിനെതിരെയാണ് ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിക്കാൻ കോടതി നിർദ്ദേശിച്ചത്.

ജസ്റ്റിസ് സൂര്യകാന്ത്, ജസ്റ്റിസ് ജോയ്മല്യ ബാഗ്ചി എന്നിവരടങ്ങിയ ബെഞ്ച് ഡൽഹി പോലീസിനോട് 'കാണാതായ കുട്ടിയെ സമയനഷ്ടമില്ലാതെ കണ്ടെത്താനും,  കസ്റ്റഡി പിതാവിന് കൈമാറാനും നിർദ്ദേശിച്ചു’. ജൂലൈ 7 മുതൽ ശ്രീമതി ബസുവിനെയും, കൂടെ ഉണ്ടായിരുന്ന മകനെയും 'കാണാതായി' എന്ന് അവകാശപ്പെട്ട പിതാവിന് കുഞ്ഞിൻ്റെ കസ്റ്റഡി കൈമാറാനും ഉത്തരവിട്ടു. ശ്രീമതി ബസുവിൻ്റെ പാസ്‌പോർട്ട് പിടിച്ചെടുക്കാനും കോടതി ഉത്തരവിട്ടു.

വിമാനത്താവളങ്ങളും തുറമുഖങ്ങളും നിരീക്ഷിക്കാനും ബന്ധപ്പെട്ട ഉദ്യോഗസ്ഥരോട് നിർദ്ദേശിച്ചിട്ടുണ്ട്.

ശ്രീമതി ബസുവിൻ്റെ അഭിഭാഷകൻ്റെ സംശയാസ്പദമായ പെരുമാറ്റവും കോടതി വിമർശിച്ചു. അമ്മയും കുഞ്ഞും എവിടെയാണെന്ന് അറിയില്ലെന്ന് പറഞ്ഞതാണ് കോടതിയെ ചൊടിപ്പിച്ചത്. "നിങ്ങൾക്ക് എല്ലാം അറിയാം... ഞങ്ങളോട് കളിക്കാൻ കഴിയുമെന്ന് നിങ്ങൾ കരുതുന്നുണ്ടോ? നിങ്ങൾ കാത്തിരിക്കൂ..."  ജസ്റ്റിസ് കാന്ത് പറഞ്ഞു.

ഡൽഹിയിലെ സാകേതിലെ ഒരു കുടുംബ കോടതിയിൽ വിവാഹമോചന നടപടികൾ പുരോഗമിക്കുന്നതിനിടെ താനുമായി വേർപിരിഞ്ഞ ഭാര്യ ഈ മാസം ആദ്യം പിൻവാതിലിലൂടെ ഡൽഹിയിലെ റഷ്യൻ എംബസിയിലേക്ക് രഹസ്യമായി പ്രവേശിക്കുന്നത് കണ്ടതായി ബസു ആരോപിച്ചിരുന്നു. ഒരു എംബസി ഉദ്യോഗസ്ഥനും അവരോടൊപ്പം ഉണ്ടായിരുന്നുവെന്ന് അദ്ദേഹം അവകാശപ്പെട്ടു.

അമ്മയും കുഞ്ഞും ഇന്ത്യയിൽ നിന്ന് കടന്നുകളഞ്ഞതായി താൻ ഭയപ്പെടുന്നുണ്ടെന്ന് അദ്ദേഹം കോടതിയെ അറിയിച്ചു.

ശ്രീമതി ബസുവിൻ്റെ പിതാവ് എഫ്എസ്ബിയിൽ, അതായത് റഷ്യൻ ഇന്റലിജൻസിൽ നിന്നും വിരമിച്ച ഉദ്യോഗസ്ഥനാണെന്ന് റിപ്പോർട്ടുണ്ട്.

പിതാവ് പറയുന്നതനുസരിച്ച്, ആൺകുട്ടി ആഴ്ചയിൽ മൂന്ന് ദിവസം അമ്മയോടൊപ്പം ചെലവഴിക്കാൻ അനുവദിക്കുന്ന ഒരു കസ്റ്റഡി കരാർ നിലവിലുണ്ടായിരുന്നു. മെയ് 22 ന് അവർ കുട്ടിയെ കസ്റ്റഡിയിലെടുത്തു, മിസ്റ്റർ ബസു അവസാനമായി കുട്ടിയെ കണ്ടത് അന്നായിരുന്നുവെന്ന് അദ്ദേഹം കോടതിയെ അറിയിച്ചു. ജൂലൈ 4ന് അവർ എംബസിയിൽ പ്രവേശിക്കുന്നത് കണ്ടതായി അദ്ദേഹം അവകാശപ്പെട്ടു.


#Daily
Leave a comment