
സിറിയ ലോകത്തിന് ഭീഷണിയല്ല: അഹമ്മദ് അല്‍-ഷറാ
സിറിയ യുദ്ധം കാരണം ക്ഷീണിച്ചുവെന്നും, അയല്‍ക്കാര്‍ക്കോ അല്ലെങ്കില്‍ പടിഞ്ഞാറിനോ ഭീഷണി അല്ലെന്നും അഹമ്മദ് അല്‍-ഷറാ പറഞ്ഞു. അബു മുഹമ്മദ് അല്‍-ജൊലാനി എന്നാണ് അദ്ദേഹം മുമ്പ് അറിയപ്പെട്ടിരുന്നത്. സിറിയക്ക് എതിരായ ഉപരോധം നീക്കണമെന്നും അദ്ദേഹം അഭ്യര്‍ത്ഥിച്ചു. ബിബിസിയോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. മുന്‍ ഭരണകൂടത്തെ ലക്ഷ്യമിട്ടുള്ളവയായതിനാല്‍ ഉപരോധങ്ങള്‍ നീക്കണമെന്ന് അദ്ദേഹം പറഞ്ഞു. ഇരയേയും മര്‍ദ്ദിക്കുന്നവരേയും ഒരുപോലെ കൈകാര്യം ചെയ്യരുതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. രണ്ടാഴ്ച്ച മുമ്പാണ് ബാഷര്‍ അല്‍-അസാദിന്റെ ഭരണകൂടത്തെ മിന്നല്‍ വേഗത്തില്‍ ഷറായുടെ നേതൃത്വത്തില്‍ അട്ടിമറിച്ചത്. അസാദിനെതിരെ പൊരുതിയ സംഘടനകളില്‍ പ്രമുഖര്‍ ഷറാ നേതൃത്വം നല്‍കിയ ഹയാത്ത് അല്‍-ഷാം(എച്ച്ടിഎസ്) ആണ്.
എച്ച്ടിഎസിനെ ഭീകരസംഘടനകളുടെ പട്ടികയില്‍ നിന്നും ഒഴിവാക്കണം. യുഎന്നും(UN) ഇയുവും(EU) യുഎസ്, യുകെ തുടങ്ങിയ രാജ്യങ്ങളും ഭീകരസംഘടനയായി എച്ച്ടിഎസിനെ പ്രഖ്യാപിച്ചിട്ടുണ്ട്. അല്‍ഖ്വയ്ദയുമായി സഹകരിച്ച് ആരംഭിച്ച സംഘടന പിന്നീട് 2016ല്‍ അവരില്‍ നിന്നും അകന്നു. എച്ച്ടിഎസ് ഒരു ഭീകര സംഘമല്ലെന്ന് ഷറാ പറഞ്ഞു. അവര്‍ സാധാരണക്കാരെയോ സാധാരണക്കാരുടെ മേഖലകളെയോ ലക്ഷ്യമിടുന്നില്ലെന്ന് അദ്ദേഹം പറഞ്ഞു. അസാദ് ഭരണകൂടത്തിന്റെ കുറ്റകൃത്യങ്ങളുടെ ഇരയായി അവര്‍ സ്വയം പരിഗണിക്കുന്നു. സിറിയയെ അഫ്ഗാനിസ്ഥാനെ പോലെയാക്കാന്‍ താന്‍ ആഗ്രഹിക്കുന്നെന്ന വാദം അദ്ദേഹം നിരസിച്ചു. ഈ രാജ്യങ്ങള്‍ വളരെ വ്യത്യസ്തമാണ്, വ്യത്യസ്തമായ പാരമ്പര്യം ഉണ്ട്. അഫ്ഗാനിസ്ഥാന്‍ ഗോത്ര സമൂഹം ആണ്. സിറിയയില്‍ വ്യത്യസ്തമായ മാനോഭാവം ആണുള്ളത്, ഷറാ പറഞ്ഞു.
സ്ത്രീകളുടെ വിദ്യാഭ്യാസത്തില്‍ താന്‍ വിശ്വസിക്കുന്നുവെന്ന് അദ്ദേഹം പറഞ്ഞു. ഞങ്ങള്‍ക്ക് ഇഡ്‌ലിബില്‍ എട്ടുവര്‍ഷത്തില്‍ അധികമായി സര്‍വകലാശാലകള്‍ ഉണ്ട്, ഷറാ പറഞ്ഞു. 2011 മുതല്‍ സിറിയയുടെ വടക്ക്-പടിഞ്ഞാറന്‍ പ്രവിശ്യയായ ഇഡ്‌ലിബ് അസാദ് വിരുദ്ധരാണ് നിയന്ത്രിച്ചിരുന്നത്. സര്‍വകലാശാലകളില്‍ സ്ത്രീ പ്രാതിനിധ്യം 60 ശതമാനത്തിൽ കൂടുതലാണ്. നിയമ പ്രശ്‌നങ്ങളായവയെക്കുറിച്ച് സംസാരിക്കാന്‍ താല്‍പര്യമില്ലെന്ന് മദ്യത്തിന്റെ ഉപയോഗത്തെക്കുറിച്ച് ഷറാ പറഞ്ഞു. ഭരണഘടന തയ്യാറാക്കാനുള്ള നിയമവിദഗദ്ധരുടെ സിറിയന്‍ കമ്മിറ്റിയുണ്ടെന്നും, അവര്‍ നിശ്ചയിക്കുമെന്നും അദ്ദേഹം പറഞ്ഞു. ഏതൊരു ഭരണാധികാരിയും അല്ലെങ്കില്‍ പ്രസിഡന്റും നിയമം പാലിക്കണമെന്നും അദ്ദേഹം പറഞ്ഞു.