TMJ
searchnav-menu
post-thumbnail

TMJ Daily

പാര്‍ട്ടിക്ക് ആവശ്യമുള്ളത് കൊണ്ടാണല്ലോ തരൂരിനെ നാല് തവണ എംപിയാക്കിയത്: ചെന്നിത്തല

23 Feb 2025   |   1 min Read
TMJ News Desk

ശി തരൂരിന്റേതായി ഇന്ന് പുറത്തുവന്ന അഭിമുഖം ലോകസഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിയുമായി തരൂര്‍ കൂടിക്കാഴ്ച്ച നടത്തുന്നതിന് മുമ്പുള്ളതാണെന്ന് കോണ്‍ഗ്രസ് നേതാവ് ചെന്നിത്തല.

കോണ്‍ഗ്രസിന് തന്നെ വേണ്ടെങ്കില്‍ തനിക്ക് വേറെ വഴികളുണ്ടെന്ന് തരൂര്‍ അഭിമുഖത്തില്‍ പറഞ്ഞിരുന്നു.

കോണ്‍ഗ്രസില്‍ തന്നെ നില്‍ക്കേണ്ടതിലെ അനിവാര്യത കൊണ്ടാണല്ലോ അദ്ദേഹത്തെ നാലുതവണ കോണ്‍ഗ്രസ് എംപിയാക്കിയതും കേന്ദ്രമന്ത്രിയാക്കിയതും പത്തുവര്‍ഷമായി കോണ്‍ഗ്രസിന്റെ നാല് സ്ഥിരം സമിതിയംഗങ്ങളില്‍ ഒരാളാക്കിയതെന്നും ചെന്നിത്തല ഓര്‍മ്മിപ്പിച്ചു.

താന്‍ കെപിസിസി പ്രസിഡന്റായിരുന്ന സമയത്ത് തരൂര്‍ യുഎന്നില്‍നിന്നും വിട്ടുവന്നപ്പോള്‍ അദ്ദേഹത്തോട് കോണ്‍ഗ്രസില്‍ ചേരണമെന്ന് പറഞ്ഞത് ശരിയാണെന്ന് ചെന്നിത്തല പറഞ്ഞു. പാലക്കാട് നില്‍ക്കണമെന്ന് നിര്‍ദ്ദേശിച്ചു. തരൂര്‍ പറഞ്ഞത് നൂറുശതമാനം സത്യമാണെന്നും അദ്ദേഹം പറഞ്ഞു.

സോണിയ ഗാന്ധിയും മന്‍മോഹന്‍ സിങ്ങും രമേശ് ചെന്നിത്തലയും ആവശ്യപ്പെട്ടത് കൊണ്ടാണ് താന്‍ കോണ്‍ഗ്രസില്‍ ചേര്‍ന്നതെന്ന് തരൂര്‍ ദി ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസിന് അനുവദിച്ച അഭിമുഖത്തില്‍ പറഞ്ഞിരുന്നു.

തരൂരിനെപ്പോലൊരാള്‍ പാര്‍ട്ടിയിലേക്ക് വരുന്നത് നല്ലതാണെന്ന വിശ്വാസത്തിന്റെ അടിസ്ഥാനത്തിലാണ് തരൂരിനെ ക്ഷണിച്ചതെന്നും ചെന്നിത്തല പറഞ്ഞു.

പാര്‍ട്ടി അംഗമല്ലാതിരുന്നിട്ടും തരൂരിനെ എറണാകുളത്ത് നടന്ന കെപിസിസി സമ്പൂര്‍ണ സമ്മേളനത്തിലേക്ക് കെപിസിസി പ്രസിഡന്റായിരുന്ന താന്‍ ക്ഷണിച്ചുവെന്നും ചെന്നിത്തല പറഞ്ഞു. സോണിയ ഗാന്ധിയും ഉണ്ടായിരുന്ന വേദിയില്‍ അദ്ദേഹത്തെ ഇരുത്തി. അങ്ങനെയാണ് തരൂര്‍ കോണ്‍ഗ്രസിലേക്ക് വന്നതെന്ന് അദ്ദേഹം പറഞ്ഞു.

അതേസമയം, പുതിയ വിവാദത്തില്‍ അഭിപ്രായം പറയാന്‍ എഐസിസി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാല്‍ വിസമ്മതിച്ചു. മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യങ്ങള്‍ക്ക് നോ കമന്റ്‌സ് എന്ന് പറഞ്ഞ് അദ്ദേഹം ഒഴിഞ്ഞു.


#Daily
Leave a comment