TMJ
searchnav-menu
post-thumbnail

LILONG ATTACK | PHOTO: PTI

TMJ Daily

മണിപ്പൂരിലെ ലിലോങ് ആക്രമണത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്ത് റെവല്യൂഷണറി പീപ്പിള്‍സ് ഫ്രണ്ട്; മെമ്മോറാണ്ടം സമര്‍പ്പിച്ച് മെയ്‌തേയികള്‍

03 Jan 2024   |   1 min Read
TMJ News Desk

ണിപ്പൂരിലെ ലിലോങ് ആക്രമണത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്ത് റെവല്യൂഷണറി പീപ്പിള്‍സ് ഫ്രണ്ട്; മെമ്മോറാണ്ടം സമര്‍പ്പിച്ച് മെയ്‌തേയികള്‍

മണിപ്പൂരിലെ തൗബാല്‍ ജില്ലയിലെ ലിലോങില്‍ കഴിഞ്ഞദിവസം ഉണ്ടായ ആക്രമണത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്ത് റെവല്യൂഷണറി പീപ്പിള്‍സ് ഫ്രണ്ട്. മയക്കുമരുന്ന് വില്‍പനകേന്ദ്രം ആക്രമിക്കുകയായിരുന്നു ലക്ഷ്യമെന്നും നാട്ടുകാര്‍ വളഞ്ഞതോടെ സ്വയം രക്ഷാര്‍ത്ഥത്തിനായി വെടിയുതിര്‍ക്കുകയായിരുന്നുവെന്നും സംഘം വ്യക്തമാക്കി. 

ആക്രമണത്തില്‍ പരുക്കേറ്റ നാലുപേര്‍ കൊല്ലപ്പെട്ടിരുന്നു. ഇവരുടെ മൃതദേഹങ്ങള്‍ ഏറ്റുവാങ്ങാന്‍ കുടുംബാംഗങ്ങള്‍ തയ്യാറായില്ല. ഇതുമായി ബന്ധപ്പെട്ട് ജോയിന്റ് ആക്ഷന്‍ കമ്മിറ്റി ഓഫ് മെയ്‌തേയി പാങ്ഗല്‍സ് സംസ്ഥാന സര്‍ക്കാരിന് മെമ്മോറാണ്ടം സമര്‍പ്പിച്ചു. ഗ്രാമങ്ങളുടെ സംരക്ഷണത്തിനായി വില്ലേജ് പ്രൊട്ടക്ഷന്‍ ഫോഴ്‌സ് രൂപീകരിക്കാന്‍ അനുവദിക്കണമെന്നാണ് മെമ്മോറാണ്ടത്തിലെ പ്രധാന ആവശ്യം. മെയ്‌തേയി വിഭാഗക്കാര്‍ താമസിക്കുന്ന മേഖലകളില്‍ ഗ്രാമസുരക്ഷാസേനയുടെ ചുമതല ഏര്‍പ്പെടുത്തണമെന്നും മെമ്മോറാണ്ടത്തില്‍ പറയുന്നു. 

വീണ്ടും അശാന്തിയിലേക്ക്

തിങ്കളാഴ്ച വൈകിട്ട് ലിലോങില്‍ വാഹനങ്ങളിലെത്തിയ ആയുധധാരികള്‍ നടത്തിയ വെടിവയ്പ്പില്‍ നാലുപേര്‍ കൊല്ലപ്പെടുകയും 10 പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തു. സംഭവത്തില്‍ പ്രകോപിതരായ ജനങ്ങള്‍ നാലു വാഹനങ്ങള്‍ക്ക് തീയിട്ടു. സംഘര്‍ഷത്തെ തുടര്‍ന്ന് മേഖലയില്‍ കര്‍ഫ്യൂ ഏര്‍പ്പെടുത്തി. മണിപ്പൂരിന്റെ താഴ്‌വരയിലുള്ള തൗബാല്‍, ഇംഫാല്‍ ഈസ്റ്റ്, ഇംഫാല്‍ വെസ്റ്റ്, കാക്കിങ്, ബിഷ്ണുപൂര്‍ എന്നിവിടങ്ങളിലാണ് കര്‍ഫ്യൂ. 

സംഘര്‍ഷത്തിന് പിന്നാലെ റോക്കറ്റ് ലോഞ്ചര്‍ ഉള്‍പ്പെടെയുള്ള മാരകായുധങ്ങളുമായി മെയ്‌തേയികള്‍ മാര്‍ച്ച് നടത്തി. മെയ്‌തേയി വിഭാഗത്തിലെ തീവ്രപക്ഷമായ അരംഭയ് തെങ്കോലിലെ അംഗങ്ങളാണ് മാര്‍ച്ച് നടത്തിയതെന്നാണ് റിപ്പോര്‍ട്ട്. ആക്രമണത്തിന്റെ പശ്ചാത്തലത്തില്‍ മേഖലയില്‍ കൂടുതല്‍ സുരക്ഷാ സേനയെ വിന്യസിച്ചു. 

എന്നാല്‍, കുക്കി മേഖലകളില്‍ ഇന്ന് അര്‍ദ്ധരാത്രി മുതല്‍ 24 മണിക്കൂര്‍ ബന്ദിന് ആഹ്വാനം ചെയ്തിട്ടുണ്ട്. മെയ്‌തേയി സുരക്ഷാ സേനയെ തങ്ങളുടെ മേഖലകളില്‍ നിന്ന് പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ടാണ് ബന്ദ് പ്രഖ്യാപിച്ചിരിക്കുന്നത്.


#Daily
Leave a comment