TMJ
searchnav-menu
post-thumbnail

TMJ Daily

ഡോക്ടറുടെ ശുപാർശയില്ലാതെയുള്ള ഗർഭനിരോധന ഗുളിക വിൽപ്പനയ്ക്ക് നിരോധനം വന്നേക്കും

04 Oct 2024   |   2 min Read
TMJ News Desk

റൽ എമർജൻസി ഗർഭനിരോധന ഗുളികകൾ (ഇസിപി) ഉൾപ്പെടെ എല്ലാ ഹോർമോൺ ഗർഭനിരോധന മരുന്നുകളുടെയും  ഡോക്ടറുടെ ഔഷധക്കുറിപ്പില്ലാതെയുള്ള ഓവർ-ദി-കൗണ്ടർ (ഒ.റ്റി.സി) വിൽപ്പനയ്ക്ക് നിരോധനമേർപ്പെടുത്താൻ ശുപാർശ. ദ് സെൻട്രൽ ഡ്രഗ്സ് സ്റ്റാൻഡേർഡ് കൺട്രോൾ ഓർഗനൈസേഷ(സിഡിഎസ്സിഒ)നാണ് നിരോധന ശുപാർശ നൽകിയിട്ടുള്ളത്.

ഡ്രഗ്സ് ആന്റ് കോസ്മെറ്റിക്സ് റൂൾസ് (1945) പ്രകാരം ഡോക്ടറുടെ മരുന്ന് കുറിപ്പോടുകൂടി  മാത്രം ലഭ്യമാക്കുന്ന മരുന്നായി ഇതിനെ മാറ്റാനാണ് സിഡിഎസ്സിഒ സബ്കമ്മിറ്റിയുടെ തീരുമാനം

നിലവിൽ നാഷണൽ റീപ്രൊഡക്റ്റീവ് ആൻഡ് ചൈൽഡ് വെൽഫെയർ പ്രോഗ്രാമിന്റെ അടിസ്ഥാനത്തിൽ ദി ഡ്രഗ് കൺട്രോൾ ജനറൽ ഓഫ് ഇന്ത്യ എന്നിവ അത്യാവശ്യഘട്ടങ്ങളിൽ അടിയന്തിര ഗർഭനിരോധന മാർഗമായി 0.75 മില്ലി ഗ്രാം അളവിൽ ലിവനോഗെസ്ട്രൽ ഡോക്ടറുടെ പ്രിസ്ക്രിപ്ക്ഷൻ ഇല്ലാതെ നൽകാൻ അനുവദിക്കുന്നുണ്ട്.

മോണിങ് ആഫ്റ്റർ പിൽ എന്നറിയപ്പെടുന്ന ഇസിപി  2002ലാണ് ഗർഭനിരോധന മാർഗമായി ഇന്ത്യയിൽ അംഗീകരിച്ചത്. സുരക്ഷിതമല്ലാത്ത ലൈംഗിക ബന്ധത്തിന് 72 മണിക്കൂറിനകം കഴിച്ചാൽ ഗർഭധാരണം തടയാനാകും.

ഒറ്റിസിയുടെ ലഭ്യത അനാവശ്യ ഗ‌ർഭധാരണം തടയുകയും ഗർഭച്ഛിദ്രം ഒഴിവാക്കാൻ സഹായിക്കുകയും ചെയ്യുമെന്ന് വിദഗ്ധർ പറയുന്നു. എന്നിരുന്നാലും തമിഴ്നാട്ടിലും ഇന്ത്യയുടെ മറ്റു പല ഭാഗങ്ങളിലും ഇസിപികൾ ലഭ്യമാകുന്നതിൽ പ്രയാസം നേരിടുന്നുണ്ട്.  ലഭ്യമായ മറ്റു ഹോർമോൺ ഗർഭനിരോധന മാർഗങ്ങളിൽ ഈസ്ട്രജനും പ്രസ്റ്റജിനും അടങ്ങിയതും  ഗർഭനിരോധനവും, പ്രോജസ്റ്റിൻ മാത്രമുള്ളതുമായ ഗുളികകൾ ഉൾപ്പെടുന്നു. 

2023സെപ്തംബറിൽ നടന്ന 62ാമത് ഡ്രഗ്സ് കൺസൾവേറ്റീവ്  കമ്മിറ്റി യോഗത്തിൽ ഇവയുടെ യുക്തിരഹിതമായ ഉപയോഗം ചൂണ്ടിക്കാട്ടി തമിഴ്നാട് സർക്കാർ ഹോർമോൺ ഗർഭനിരോധന ഗുളികളുടെ നിരോധനം ഏർപ്പെടുത്തണമെന്ന ആവശ്യം ഉന്നയിച്ചു. അതിന് ശേഷമാണ്  ഒരു ആറംഗ സമിതി രൂപീകരിക്കുന്നത്.

വിഷയം പഠിച്ചതിന് ശേഷം ഇത്തരം ഒരു നിരോധനത്തിന്റെ ആവശ്യകത ശരിക്കും നിലനിൽക്കുന്നുണ്ടോ എന്നറിയുകയും അതിന് ആവശ്യകമായ ശുപാർശ നൽകുകയുമാണ് ഉപസമിതിയുടെ നിർദ്ദേശം. 

ലേഡി ഹാർഡിംഗ് മെഡിക്കൽ കോളേജിലെ ഒബ്സ്റ്റട്രിക്സ് ആന്റ് ഗൈനക്കോളജി വിഭാഗം പ്രൊഫസറായ ഡോ പിങ്കി സക്‌സേനയാണ് ഉപസമിതിയുടെ അധ്യക്ഷ. ഡ്രംഗ് കൺട്രോൾ കം കൺട്രോളിംഗ് അതോറിറ്റി ഇൻ ചാർജ് എം എൻ ശ്രീധർ, ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച്ചിൽ നിന്നുള്ള പ്രതിനിധി എന്നിവർ അടങ്ങുന്നതാണ് ഉപസമിതി.

സമിതി ഇത് സംബന്ധിച്ച് സമിതി ഇതുവരെ റിപ്പോർട്ട് സമർപ്പിച്ചിട്ടില്ലെങ്കിലും ഇസിപി ഉൾപ്പെടെയുള്ള ഗർഭനിരോധന ഗുളികകൾ വാങ്ങുന്നതിന് ഡോക്ടറുടെ കുറിപ്പടി ആവശ്യമാണെന്ന തീരുമാനം പരിഗണനയിലെടുക്കുമെന്ന് സമിതിയുമായി ബന്ധപ്പെട്ട വൃത്തങ്ങളെ ഉദ്ധരിച്ച് ദ് ന്യൂ ഇന്ത്യൻ എക്സപ്രസ് റിപ്പോർട്ട് ചെയ്യുന്നു.

ലോകാരോഗ്യ സംഘടന, അമേരിക്കൻ കോളേജ് ഓഫ് ഒബ്സ്ട്രീഷൻസ് ആൻഡ് ഗൈനക്കോളജിസ്റ്റ്സ് എന്നിവിടങ്ങളിൽ  നിന്നുമുള്ള നിർദ്ദേശങ്ങൾക്ക് പുറമേ ലഭ്യമായ മറ്റു തെളിവുകളും സമിതി പരിഗണിച്ചിട്ടുണ്ട്. ഇതേസമയം, ലോകാരോഗ്യ സംഘടനയും ഭൂരിപക്ഷം രാജ്യങ്ങലും ഇ സി പിയുടെ ഓവർ ദി കൗണ്ടർ വിൽപ്പനയെ അനുകൂലിക്കുന്നവരാണ്.


#Daily
Leave a comment