TMJ
searchnav-menu
post-thumbnail

TMJ Daily

റഷ്യ-യുക്രെയ്ന്‍ യുദ്ധത്തില്‍ നിഷ്‌പക്ഷ നിലപാട് അംഗീകരിച്ച് യുഎന്‍ സുരക്ഷാ കൗണ്‍സില്‍

25 Feb 2025   |   1 min Read
TMJ News Desk

യുക്രെയ്‌നും റഷ്യയും തമ്മിലുള്ള യുദ്ധം അവസാനിപ്പിക്കാന്‍ യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് മുന്‍കൈയെടുത്ത് മധ്യസ്ഥ ചര്‍ച്ചകള്‍ നടത്തുന്നതിന് ഇടയില്‍ യുഎന്‍ സുരക്ഷാ കൗണ്‍സില്‍ ഈ യുദ്ധത്തില്‍ നിഷ്‌പക്ഷ നിലപാട് സ്വീകരിക്കുന്ന യുഎസ് പ്രമേയം കൗണ്‍സില്‍ അംഗീകരിച്ചു.

ട്രംപ് അധികാരമേറ്റശേഷം യുക്രെയ്ന്‍ യുദ്ധത്തില്‍ യുഎസിന് ഉണ്ടായ നിലപാട് മാറ്റവും റഷ്യയോട് ഇണങ്ങുന്ന നിലപാടും പ്രമേയത്തില്‍ പ്രതിഫലിക്കുന്നു. അതേസമയം, മുന്‍ ബൈഡന്‍ ഭരണകൂടം യുക്രെയ്‌നെ സഹായിക്കാനാണ് യുഎന്നിനെ പ്രേരിപ്പിച്ചിരുന്നത്.

സംഘര്‍ഷത്തെക്കുറിച്ചുള്ള യുഎസിന്റെ നിലപാടിലെ ക്രിയാത്മക മാറ്റങ്ങളെ റഷ്യയുടെ യുഎന്‍ അംബാസിഡര്‍ വാസിലി നെബന്‍സിയ അംഗീകരിച്ചു. പ്രമേയം മാതൃകപരമായ ഒന്നല്ലെങ്കിലും സമാധാനപരമായ ഒത്തുതീര്‍പ്പിലേക്കുള്ള ഭാവി പരിശ്രമങ്ങള്‍ക്കായുള്ള തുടക്കം എന്ന് അദ്ദേഹം കൗണ്‍സിലില്‍ പറഞ്ഞു.

15 അംഗ യുഎന്‍ സുരക്ഷാ കൗണ്‍സില്‍ യുദ്ധത്തെ സംബന്ധിച്ച ഏതൊരു തീരുമാനത്തേയും റഷ്യ വീറ്റോ ചെയ്തിരുന്നു. അതിനാല്‍ യാതൊരു നടപടിയും സ്വീകരിക്കാന്‍ കഴിഞ്ഞിരുന്നില്ല.

അതേസമയം, 193 അംഗ പൊതുസഭ യുക്രെയ്‌നിന്റെ പരമാധികാരത്തെ ആവര്‍ത്തിച്ച് പിന്തുണച്ചിരുന്നു. യുഎന്‍ ചാര്‍ട്ടര്‍ അനുസരിച്ച് സമാധാനം വേണെന്നും പൊതുസഭ ആവശ്യപ്പെട്ടിരുന്നു.

സുരക്ഷാ കൗണ്‍സില്‍ അംഗീകരിച്ച മൂന്ന് ഖണ്ഡികയുള്ള പ്രമേയം പൊതുസഭയിലും അംഗീകരിപ്പിക്കുന്നതില്‍ യുഎസ് പരാജയപ്പെട്ടു. സുരക്ഷാ കൗണ്‍സില്‍ അംഗീകരിച്ച പ്രമേയങ്ങള്‍ നടപ്പിലാക്കേണ്ടതുണ്ട്. എന്നാല്‍, പൊതുസഭയിലേത് നടപ്പിലാക്കേണ്ടതില്ല.

റഷ്യ-യുക്രെയ്ന്‍ സംഘര്‍ഷത്തില്‍ കൊല്ലപ്പെട്ടവര്‍ക്ക് ആദരാഞ്ജലി അര്‍പ്പിക്കുന്ന പ്രമേയം യുഎന്നിന്റെ ലക്ഷ്യം അന്താരാഷ്ട്ര സമാധാനവും സുരക്ഷയും പരിപാലിക്കുകയും തര്‍ക്കങ്ങള്‍ സമാധാനപരായി തീര്‍പ്പാക്കുകയുമാണെന്ന് ഓര്‍മ്മിപ്പിക്കുന്നു.

സുരക്ഷ കൗണ്‍സിലില്‍ പ്രമേയത്തിന് അനുകൂലമായി 10 വോട്ടുകള്‍ ലഭിച്ചു. അതേസമയം, ഫ്രാന്‍സ്, ബ്രിട്ടണ്‍, ഡെന്‍മാര്‍ക്ക്, ഗ്രീസ്, സ്ലോവേനിയ എന്നീ രാജ്യങ്ങള്‍ വിട്ടുനിന്നും. റഷ്യയും പ്രമേയത്തിന് അനുകൂലമായി വോട്ട് ചെയ്തു. എന്നാല്‍, പ്രമേയത്തില്‍ യുക്രെയ്‌നിനെ പിന്തുണ ഭാഷ വേണമെന്നുള്ള യൂറോപ്പിന്റെ ആവശ്യത്തെ റഷ്യ വീറ്റോ ചെയ്തു.


#Daily
Leave a comment