TMJ
searchnav-menu
post-thumbnail

TMJ Daily

ഇസ്രായേൽ ആക്രമണത്തിൽ മൂന്ന് പലസ്തീൻ നേതാക്കൾ ബെയ്‌റൂട്ടിൽ കൊല്ലപ്പെട്ടു.

30 Sep 2024   |   2 min Read
TMJ News Desk

ബെയ്‌റൂട്ടിൽ ഇസ്രായേൽ നടത്തിയ ആക്രമണത്തിൽ തങ്ങളുടെ മൂന്ന് നേതാക്കൾ കൊല്ലപ്പെട്ടതായി പലസ്തീൻ സംഘടനയായ ദി പോപ്പുലർ ഫ്രന്റ് ഫോർ ദ് ലിബറേഷൻ ഓഫ് പലസ്തീൻ അറിയിച്ചു. ബെയ്റൂട്ടിലെ കോല ജില്ലയെ ലക്ഷ്യമിട്ട് നടത്തിയ ആക്രമണത്തിലാണ് നേതാക്കൾ കൊല്ലപ്പെട്ടതായി പോപ്പുലർ ഫ്രണ്ട് ഫോർ ദി ലിബറേഷൻ ഓഫ് പലസ്തീൻ (പി. എഫ്. എൽ. പി) വ്യക്തമാക്കിയത്. ഇസ്രായേൽ ആക്രമണം വർദ്ധിപ്പിച്ചതിന് ശേഷം നഗരത്തിനുള്ളിൽ നടക്കുന്ന ആദ്യ ആക്രമണമാണിത്. ലെബനൻ തലസ്ഥാനത്തെ കോല ജില്ലയിലെ ഒരു അപ്പാർട്ട്മെന്റ് കെട്ടിടത്തിന്റെ മുകൾ നിലയിലാണ് ആക്രമണം നടന്നതെന്ന് ദൃക്സാക്ഷികൾ മാധ്യമങ്ങളോട് പറഞ്ഞു

ഇസ്രായേൽ സൈന്യത്തിൽ നിന്ന് ഇതുവരെ പ്രതികരണമൊന്നും ഉണ്ടായിട്ടില്ല.ലെബനനിലെ ഹിസ്ബുല്ല സൈന്യത്തിലും യെമനിലെ ഹൂതി സൈന്യത്തിനെതിരെയും  ഇസ്രായേലിന്റെ ആക്രമണങ്ങൾ വർധിച്ചു വരുകയാണ്. ഈ വർദ്ധിച്ചുവരുന്ന ആക്രമണങ്ങൾ മിഡിൽ ഈസ്റ്റിലെ പ്രദേശത്തു നടക്കുന്ന ആക്രമണങ്ങൾ നിയന്ത്രണാതീതമാകുകയും ഇസ്രായേലിന്റെ സഖ്യകക്ഷിയായ ഇറാനിലും അമേരിക്കയിലും ആകർഷിക്കപ്പെടുകയും ചെയ്യുകയാണ്. ഇസ്രായേലിനെതിരായ പോരാട്ടത്തിൽ പങ്കെടുക്കുന്ന മറ്റൊരു ഗ്രൂപ്പാണ് പി. എഫ്. എൽ. പി. നേരത്തെ ഹിസ്ബുല്ല നേതാവിനെ വധിച്ചതിന് ശേഷം യെമന് നേരെയും ഇസ്രായേൽ ഞായറാഴ്ച വ്യോമാക്രമണം നടത്തി.

ഇസ്രായേൽ യെമനിലെ ഹൊദൈദ തുറമുഖത്ത് നടത്തിയ വ്യോമാക്രമണത്തിൽ നാല് പേർ കൊല്ലപ്പെടുകയും 29 പേർക്ക് പരിക്കേൽക്കുകയും ചെയ്തതായി ഹൂതി ആരോഗ്യ മന്ത്രാലയം അറിയിച്ചു. ഹൂതി മുൻപ് നടത്തിയ മിസൈൽ ആക്രമണത്തിന് മറുപടി നല്കിയതാണെന്ന്  ഇസ്രായേൽ അറിയിച്ചു. ലെബനനിൽ ഞായറാഴ്ച ഇസ്രായേൽ നടത്തിയ വ്യോമാക്രമണത്തിൽ 105 പേർ കൊല്ലപ്പെട്ടതായി അധികൃതർ അറിയിച്ചു. കഴിഞ്ഞ രണ്ടാഴ്ചയ്ക്കുള്ളിൽ ആയിരത്തിലധികം ലെബനൻകാർ കൊല്ലപ്പെടുകയും 6,000 പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു. ജനസംഖ്യയുടെ അഞ്ചിലൊന്ന് വരുന്ന ഒരു ദശലക്ഷം ആളുകളാണ് വീടുകൾ വിട്ട് പലായനം ചെയ്യുന്നത്.

രണ്ടാഴ്ചയായി തുടരുന്ന ഇസ്രായേൽ ബോംബാക്രമണത്തിൽ ഹിസ്ബുല്ല നേതാവ് സയ്യിദ് ഹസ്സൻ നസ്രള്ള ഉൾപ്പെടെ നിരവധി ഉന്നത ഹിസ്ബുല്ല നേതാക്കൾ കൊല്ലപ്പെട്ടിരുന്നു. ആക്രമണം തുടരുമെന്ന് പ്രതിജ്ഞയെടുത്തരിക്കുകയാണ്  ഇസ്രായേൽ. അതേസമയം ഹിസ്ബുല്ല നടത്തിയ റോക്കറ്റ് ആക്രമണങ്ങളിൽ നിന്ന് പലായനം ചെയ്യാൻ നിർബന്ധിതരായ ഇസ്രായേൽ ജനതക്ക് വടക്കൻ പ്രദേശങ്ങളിൽ സുരക്ഷാ ഒരുക്കുകയാണ് ഇസ്രായേൽ. ഞായറാഴ്ച്ച ലെബനനൻ തലസ്ഥാനമായ ബെയ്റൂട്ടിനു മുകളിലൂടെ ഇസ്രായേലി ഡ്രോണുകൾ പുതിയ വ്യോമാക്രമണങ്ങളുടെ സ്ഫോടനങ്ങൾ നടത്തി. നിലവിൽ പാലായനം ചെയ്ത ലെബനൻ പ്രദേശവാസികൾ ബെയ്‌റൂട്ടിന്റെ റെസ്റ്റോറന്റുകളിലും, കഫെകളിലും, കടൽത്തീരത്തുമായി അഭയം പ്രാപിച്ചിരിക്കുകയാണ്.

ഇസ്രായേൽ ബോംബാക്രമണത്തിൽ നിന്ന് രക്ഷപ്പെട്ട തെക്കൻ ലെബനനിൽ താമസിക്കുന്ന സിറിയക്കാർ ദിവസങ്ങളായി  ഒരു പാലത്തിനടിയിൽ ഉറങ്ങുകയായിരുന്നുവെന്ന് അവിടുത്തെ പ്രദേശവാസികൾ അറിയിച്ചു. ലെബനനിലെ സംഘർഷത്തിന് നയതന്ത്ര പരിഹാരം വേണമെന്ന് അമേരിക്ക ആവശ്യപ്പെട്ടിട്ടുണ്ടെങ്കിലും, മേഖലയിൽ ആക്രമണം ശക്തിപ്പെടുത്താൻ സൈന്യത്തിന് ഇസ്രായേൽ അധികാരം നൽകിയിട്ടുണ്ട്.മിഡിൽ ഈസ്റ്റിൽ  യുദ്ധം ഒഴിവാക്കാൻ കഴിയുമോ എന്ന ചോദ്യത്തിന് യു എസ് പ്രസിഡന്റ് ജോ ബൈഡൻ പറഞ്ഞത് അത് ആയിരിക്കണം ലക്ഷ്യം എന്നാണ്. ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവുമായി ചർച്ച നടത്തുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.


#Daily
Leave a comment