TMJ
searchnav-menu
post-thumbnail

TMJ Daily

പക്ഷിപ്പനി ബാധിച്ച് കടുവകളും പുലിയും ചത്തു; മുന്നറിയിപ്പ് നല്‍കി കേന്ദ്രം

06 Jan 2025   |   1 min Read
TMJ News Desk

ന്ത്യയിലാദ്യമായി മൃഗങ്ങളില്‍ പക്ഷിപ്പനി മഹാരാഷ്ട്രയില്‍ റിപ്പോര്‍ട്ട് ചെയ്തതിനെ തുടര്‍ന്ന് രോഗബാധയുള്ള അല്ലെങ്കില്‍ ലക്ഷണങ്ങളുള്ള മൃഗങ്ങളെ ക്വാറന്റൈന്‍ ചെയ്യാന്‍ കേന്ദ്ര മൃഗക്ഷേമ വകുപ്പ് മന്ത്രാലയം സംസ്ഥാനങ്ങളോട് ആവശ്യപ്പെട്ടു. ഡിസംബര്‍ അവസാന ആഴ്ച്ചയില്‍ നാഗ്പൂരിലെ ഒരു അനിമല്‍ റെസ്‌ക്യൂ കേന്ദ്രത്തില്‍ പക്ഷിപ്പനി എന്നറിയപ്പെടുന്ന എച്ച്5എന്‍1 വൈറസ് ബാധിച്ച് മൂന്ന് കടുവകളും ഒരു പുലിയും ചത്തിരുന്നു.

സ്പീഷീസുകളിലേക്ക് തടസ്സമില്ലാതെ പക്ഷിപ്പനി പടരുന്നുവെന്ന് കേന്ദ്ര മൃഗക്ഷേമ കമ്മീഷണര്‍ അഭിജിത് മിത്ര പറയുന്നു. കന്നുകാലികളേയും ആടുകളേയും വന്യ മൃഗങ്ങളേയുമെല്ലാം പക്ഷിപ്പനി ബാധിക്കുന്നു, പ്രത്യേകിച്ച് കടുവകളില്‍. മഹാരാഷ്ട്രയിലെ രോഗം ബാധിച്ച് ചത്ത മൃഗങ്ങളുടെ പോസ്റ്റ്‌മോര്‍ട്ടം നടത്തുകയും സാമ്പിളുകള്‍ ഭോപാലിലെ ഹൈസെക്യൂരിറ്റി അനിമല്‍ ഡിസീസസില്‍ പരിശോധനയ്ക്ക് അയക്കുകയും പക്ഷിപ്പനി ബാധിച്ചാണ് ഈ മൃഗങ്ങള്‍ ചത്തതെന്ന് സ്ഥിരീകരിക്കുകയും ചെയ്തു.

ഇന്ത്യയില്‍ ആദ്യമായിട്ടാണ് മൃഗങ്ങളില്‍ രോഗം സ്ഥിരീകരിക്കുന്നതെന്ന് ഡോക്ടര്‍ മിത്ര പറഞ്ഞു. ദേശീയ ജോയിന്റ് ഔട്ട്‌ബ്രേക്ക് റെസ്‌പോണ്‍സ് ടീം സംഭവ സ്ഥലത്ത് എത്തുകയും രോഗബാധയെത്തുടര്‍ന്ന് സ്വീകരിക്കേണ്ട പ്രോട്ടോക്കോള്‍ നടപ്പിലാക്കുകയും ചെയ്തു. വിശദമായ മാര്‍ഗനിര്‍ദ്ദേശങ്ങള്‍ ഈയാഴ്ച്ച കേന്ദ്ര മന്ത്രാലയം പുറത്തിറക്കും.

രോഗബാധ ഉണ്ടാകാനുള്ള കാരണം മന്ത്രാലയം പരിശോധിച്ച് വരികയാണ്. റെസ്‌ക്യൂ കേന്ദ്രത്തിലായിരുന്ന മൃഗങ്ങള്‍ക്ക് നല്‍കിയ കോഴിയിറച്ചിയൂടെ പകര്‍ന്നതാകാം എന്ന് കരുതുന്നു. കേന്ദ്ര പരിസ്ഥിതി, വന, കാലാവസ്ഥാ മാറ്റ മന്ത്രാലയത്തിനും മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. നിലവില്‍ ആശങ്കപ്പെടേണ്ട കാര്യമില്ലെന്ന് മിത്ര പറഞ്ഞു. ചികിത്സയുമായി ബന്ധപ്പെട്ട് ഈ മൃഗങ്ങളുമായി സമ്പര്‍ക്കത്തില്‍ വരുന്ന ഡോക്ടറേയും മറ്റും സ്‌ക്രീന്‍ ചെയ്യും.



#Daily
Leave a comment