TMJ
searchnav-menu
post-thumbnail

TMJ Daily

ടിക്ടോക്ക് സ്ഥാപകന്‍ ചൈനയിലെ ഏറ്റവും വലിയ സമ്പന്നന്‍

30 Oct 2024   |   2 min Read
TMJ News Desk

ടിക്ടോക്കിന്റെ കുതിച്ചുയരുന്ന ആഗോള ജനപ്രീതി അതിന്റെ മാതൃ കമ്പനിയായ ബൈറ്റ് ഡാന്‍സിന്റെ സഹസ്ഥാപകനായ ഷാങ് യിമിങ്ങിനെ ചൈനയിലെ ഏറ്റവും സമ്പന്നനായ വ്യക്തിയാക്കി മാറ്റി. ഇന്ത്യയുള്‍പ്പെടെ പല രാജ്യങ്ങളും ടിക്‌ടോക് നിരോധിക്കുകയും യുഎസ് നിരോധന ഭീഷണി പുറപ്പെടുവിക്കുകയും ചെയ്ത സാഹചര്യത്തെ മറികടന്നാണ് ഷാങ് യിമിങ് തന്റെ ആസ്തി വര്‍ദ്ധിപ്പിച്ചിരിക്കുന്നത്. മുന്‍വര്‍ഷത്തേക്കാള്‍ ഏതാണ്ട് പകുതിയോളം വര്‍ദ്ധനവ് ഈ നാല്‍പ്പത്തിയൊന്നുകാരന്റെ സമ്പത്തിലുണ്ടായിട്ടുള്ളതെന്നാണ് കണക്കുകള്‍ പറയുന്നത്.

ഹുറൂണ്‍ റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ട് പ്രസിദ്ധീകരിച്ച സമ്പന്നരുടെ പട്ടിക പ്രകാരം, ഷാങ് യിമിങ്ങിന്റെ ആസ്തി ഇപ്പോള്‍ 49.3 ബില്യണ്‍ ഡോളറാണ് ഇത് മുന്‍വര്‍ഷത്തെ (2023) അപേക്ഷിച്ച് 43 ശതമാനം കൂടുതലാണ്. 2021-ല്‍ കമ്പനിയുടെ ചുമതലയില്‍ നിന്ന് പിന്മാറി, എന്നാല്‍ സ്ഥാപനത്തിന്റെ ഏകദേശം 20 ശതമാനം ഉടമസ്ഥതയും യിമിങ്ങിനാണെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്.  ചൈനയുമായുള്ള ബന്ധത്തെക്കുറിച്ച് ചില രാജ്യങ്ങളില്‍ ആഴത്തിലുള്ള ആശങ്കകള്‍ക്കിടയിലും ടിക്‌ടോക് ലോകത്തിലെ ഏറ്റവും ജനപ്രിയ സോഷ്യല്‍ മീഡിയ ആപ്പുകളില്‍ ഒന്നായി മാറി. രണ്ട് കമ്പനികളും തങ്ങള്‍ ചൈനീസ് സര്‍ക്കാരില്‍ നിന്ന് സ്വതന്ത്രരാണെന്ന് വാദിക്കുമ്പോള്‍, ബൈറ്റ്ഡാന്‍സ് ഇത് വില്‍ക്കുന്നില്ലെങ്കില്‍ 2025 ജനുവരിയില്‍ ടിക്‌ടോക്ക് നിരോധിക്കുമെന്ന് യുഎസ് മുന്നറിയിപ്പ് നല്‍കിയിരുന്നു.

യുഎസില്‍ നിന്നുള്ള തീവ്രമായ സമ്മര്‍ദ്ദം നേരിടേണ്ടി വന്നിട്ടും, ബൈറ്റ് ഡാന്‍സിന്റെ ആഗോള ലാഭം കഴിഞ്ഞ വര്‍ഷം 60 ശതമാനം വര്‍ദ്ധിച്ചു, ഇത് ഷാങ് യിമിങ്ങിന്റെ സ്വകാര്യ സമ്പത്തിലെ വര്‍ദ്ധനവിനും കാരണമായി.'26 വര്‍ഷത്തിനുള്ളില്‍ ചൈനയില്‍ ഞങ്ങള്‍ക്ക് ലഭിച്ച 18-ാമത്തെ പുതിയ നമ്പര്‍ വണ്ണാണ് ഷാങ് യിമിങ്,'' എന്ന് ഹുറൂണ്‍ മേധാവി റൂപര്‍ട്ട് ഹൂഗ്വെര്‍ഫ് പറഞ്ഞു. 'യുഎസുമായി, താരതമ്യപ്പെടുത്തുമ്പോള്‍, ബില്‍ ഗേറ്റ്‌സ്, വാറന്‍ ബഫറ്റ്, ജെഫ് ബെസോസ്, ഇലോണ്‍ മസ്‌ക് എന്നിങ്ങനെ നാല് പേര്‍ മാത്രം ഉള്ളപ്പോഴാണ് ചൈനയില്‍ 18 പേരുടെ കണക്ക് മുന്നോട്ട് വെക്കുന്നത്.

'ഇത് ചൈനീസ് സമ്പദ് വ്യവസ്ഥയിലെ ചില ചലനാത്മകതയുടെ സൂചന നല്‍കുന്നു.' പട്ടികയില്‍ ഷാങ് യിമിങ് മാത്രമല്ല, ചൈനയുടെ സാങ്കേതിക മേഖലയുടെ പ്രതിനിധി ടെന്‍സെന്റ് എന്ന ടെക് കമ്പനിയുടെ മേധാവി പോണി മാ 44.4 ബില്യണ്‍ ഡോളറിന്റെ വ്യക്തിഗത സമ്പത്തുമായി പട്ടികയില്‍ മൂന്നാം സ്ഥാനത്താണ്. എന്നാല്‍ ചൈനയുടെ സമ്പദ്വ്യവസ്ഥ കടുത്ത പ്രതിസന്ധി നേരിടുകയാണെന്നും റിപ്പോര്‍ട്ട് പറയുന്നു. പട്ടികയിലെ 30 ശതമാനം ആളുകള്‍ക്ക് മാത്രമേ ഈ കാലയളവില്‍ ആസ്തിയില്‍ വര്‍ദ്ധനവ് ഉണ്ടായിട്ടുള്ളൂ. ബാക്കി 70 ശതമാനം പേര്‍ക്കും ആസ്തിയില്‍ ഇടിവ് നേരിടുകയാണ് ചെയ്തതെന്ന് പറയപ്പെടുന്നു. 

വാസ്തവത്തില്‍, ലിസ്റ്റിലെ ഏകദേശം 30% ആളുകള്‍ക്ക് മാത്രമേ അവരുടെ ആസ്തിയില്‍ വര്‍ദ്ധനവുണ്ടായിട്ടുള്ളൂ, ബാക്കിയുള്ളവര്‍ക്ക് ഇടിവ് സംഭവിച്ചു.'ചൈനയുടെ സമ്പദ്വ്യവസ്ഥയ്ക്കും ഓഹരി വിപണികള്‍ക്കും ബുദ്ധിമുട്ടുള്ള വര്‍ഷമായിരുന്നതിനാല്‍ ഹുറുണ്‍ ചൈന റിച്ച് ലിസ്റ്റ് അഭൂതപൂര്‍വമായി തുടര്‍ച്ചയായി  മൂന്നാം വര്‍ഷവും ചുരുങ്ങി,' ഹൂഗ്വെര്‍ഫ് പറഞ്ഞു.

'സമ്പന്നരുടെ പട്ടികയില്‍  വ്യക്തികളുടെ എണ്ണം കഴിഞ്ഞ വര്‍ഷത്തേക്കാള്‍ 12ശതമാനം കുറഞ്ഞ് 1100-ല്‍ താഴെ വ്യക്തികളിലേക്കും 2021 ലെ ഉയര്‍ന്ന പോയിന്റില്‍ നിന്ന് 25 ശതമാനമായും കുറഞ്ഞു.ഗ്രീന്‍ എനര്‍ജി വിപണിക്ക് ഇടര്‍ച്ച നേരിട്ടപ്പോള്‍ ഷവോമി (Xiaomi) പോലുള്ള സ്മാര്‍ട്ട്ഫോണ്‍ നിര്‍മ്മാതാക്കള്‍ക്ക് ഇത് നല്ല വര്‍ഷമായിരുന്നുവെന്ന് ഡാറ്റ കാണിക്കുന്നുവെന്ന് അദ്ദേഹം പറഞ്ഞു.'സോളാര്‍ പാനല്‍, ലിഥിയം ബാറ്ററി, ഇലക്ട്രിക് വാഹന (ഇവി ) നിര്‍മ്മാതാക്കള്‍ എന്നിവര്‍ക്ക്  വെല്ലുവിളി നിറഞ്ഞ വര്‍ഷമാണ് കടന്നുപോയത്, മത്സരം ശക്തമാകുകയും അത് അതിബാഹുല്യത്തിലേക്ക് നയിക്കുകയും ചെയ്തു. ഇത് താരിഫുകളുടെ ഭീഷണി ഉയര്‍ത്തുകയും അത്  അനിശ്ചിതത്വത്തിലേക്ക് നയിക്കുകയും ചെയ്തു,' അദ്ദേഹം പറഞ്ഞു. 'സോളാര്‍ പാനല്‍ നിര്‍മ്മാതാക്കള്‍ക്ക്  അവരുടെ സമ്പത്ത് 2021 ലെ ഏറ്റവും ഉയര്‍ന്ന നിലയില്‍ നിന്ന് 80% വരെ കുറഞ്ഞു, അതേസമയം ബാറ്ററി, ഇവി നിര്‍മ്മാതാക്കളുടെ സമ്പത്ത് യഥാക്രമം പകുതിയായും നാലിലൊന്നായും കുറഞ്ഞു.' എന്നും പറയുന്നു.


#Daily
Leave a comment