TMJ
searchnav-menu
post-thumbnail

TMJ Daily

2030 ഓടെ യുഎസുമായുള്ള വ്യാപാരം ഇരട്ടിയാക്കും: മോഡി

14 Feb 2025   |   1 min Read
TMJ News Desk

താരിഫ് കുറയ്ക്കുന്നതിനേയും യുഎസില്‍ നിന്നും കൂടുതല്‍ എണ്ണയും വാതകവും യുദ്ധവിമാനങ്ങളും വാങ്ങുന്നതിനേയും കുറിച്ച് ചര്‍ച്ച ചെയ്യാമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോഡി വാഗ്ദാനം ചെയ്തുവെന്ന് യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് പറഞ്ഞു.

ഇന്ത്യന്‍ വിപണിയില്‍ അമേരിക്കന്‍ ഉല്‍പന്നങ്ങള്‍ക്കുള്ള ഉയര്‍ന്ന താരീഫിനേയും മറ്റ് നിയന്ത്രണങ്ങളേയും ട്രംപ് വിമര്‍ശിച്ച് മണിക്കൂറുകള്‍ക്കകം ആണ് മോഡിയുടെ വാഗ്ദാനം ട്രംപിന് ലഭിച്ചത്.

വ്യാപാര ആശങ്കകള്‍ പരിഹരിക്കുന്നതിനായി ഒരു കരാറില്‍ ഏര്‍പ്പെടുന്നതിനെ കുറിച്ച് മോഡിയും ട്രംപും തമ്മില്‍ സംസാരിച്ചു. ആ കരാര്‍ അടുത്ത ഏഴ് മാസങ്ങള്‍ക്കുള്ളില്‍ നടപ്പിലാക്കുമെന്ന് ഇന്ത്യയുടെ വിദേശ കാര്യ സെക്രട്ടറി വിക്രം മിശ്രി പറഞ്ഞു. അതേസമയം, ഈ വര്‍ഷം അവസാനത്തോടെ അത്തരമൊരു കരാറില്‍ എത്തുമെന്ന് ട്രംപ് ഭരണകൂടത്തില്‍ മുതിര്‍ന്ന ഉദ്യോഗസ്ഥന്‍ പറഞ്ഞു.

യുഎസില്‍ നിന്നും യുദ്ധ വിമാനങ്ങള്‍ അടക്കമുള്ള ആയുധങ്ങള്‍ കൂടുതലായി വാങ്ങുന്നതിന് ഇന്ത്യ ആഗ്രഹിക്കുമ്പോള്‍ ഇന്ത്യ ഏറ്റവും കൂടുതല്‍ എണ്ണയും വാതകവും യുഎസില്‍ നിന്നും ഇറക്കുമതി ചെയ്യണമെന്ന് യുഎസ് ആഗ്രഹിക്കുന്നുവെന്ന് മോഡിയും ട്രംപും പുറത്തിറക്കിയ സംയുക്ത പ്രസ്താവനയില്‍ പറയുന്നുവെന്ന് റോയിറ്റേഴ്‌സ് റിപ്പോര്‍ട്ട് ചെയ്യുന്നു.

2030 ഓടെ യുഎസുമായുള്ള വ്യാപാരം ഇരട്ടിയാക്കുമെന്ന് മോഡി പറഞ്ഞു. ആണവോര്‍ജ്ജ രംഗത്ത് ദീര്‍ഘകാലത്തെ സഹകരണത്തെക്കുറിച്ചും ഇരുനേതാക്കളും ചര്‍ച്ച ചെയ്തു.

ഇന്ത്യയ്ക്ക് എഫ്-35 യുദ്ധ വിമാനങ്ങള്‍ നല്‍കുമെന്ന് ട്രംപ് പറഞ്ഞു. നിലവില്‍ ഇതൊരു നിര്‍ദ്ദേശം മാത്രമാണെന്നും ഔദ്ധ്യോഗിക നടപടി ക്രമങ്ങള്‍ ആരംഭിച്ചില്ലെന്നും മിശ്രി പറഞ്ഞു.

ഇന്ത്യയുടെ തീരുവ വളരെ കൂടുതല്‍ ആണെന്ന് ട്രംപ് കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. അതിന് തുല്ല്യമായ താരിഫ് ഏര്‍പ്പെടുത്തുമെന്നും അദ്ദേഹം പറഞ്ഞിരുന്നു. 'ഇന്ത്യ എന്തൊക്കെ ചുമത്തുന്നുവോ, ഞങ്ങള്‍ അത് ചുമത്തും,' ട്രംപ് പറഞ്ഞു.






#Daily
Leave a comment