
ട്രെയിന്‍ ഹൈജാക്കിങ്: മുഖ്യആസൂത്രണം ഇന്ത്യയെന്ന് പാകിസ്താന്‍; രൂക്ഷ വിമർശനവുമായി ഇന്ത്യ
ബലൂചിസ്ഥാന്‍ ഭീകരര്‍ ജാഫര്‍ എക്‌സ്പ്രസ് ട്രെയിന്‍ തട്ടിക്കൊണ്ടു പോയ സംഭവത്തിന് പിന്നില്‍ അഫ്ഗാന്‍ താലിബാനും ഇന്ത്യയുമാണെന്ന പാകിസ്താന്റെ ആരോപണം ഇന്ത്യ തള്ളി. പാകിസ്താന്‍ മറ്റുള്ളവരുടെ നേര്‍ക്ക് വിരല്‍ ചൂണ്ടുന്നതിന് പകരം ആത്മപരിശോധന നടത്തണമെന്ന് ഇന്ത്യ തിരിച്ചടിച്ചു.
മാര്‍ച്ച് 11ന് നടന്ന ആക്രമണത്തില്‍ പങ്കെടുത്ത ഭീകരര്‍ അഫ്ഗാനിസ്ഥാനിലെ സഹായികളുമായി ആശയവിനിമയം നടത്തിയിരുന്നുവെന്നും ഇന്ത്യയാണ് ഈ ആക്രമണത്തിന്റെ ആസൂത്രകരെന്നും പാകിസ്താന്റെ വിദേശകാര്യ മന്ത്രാലയവും സൈന്യവും ഇന്നലെ ആരോപിച്ചിരുന്നു.
പാകിസ്താന്റെ അടിസ്ഥാനരഹിതമായ ആരോപണങ്ങള്‍ ശക്തമായി തള്ളിക്കളയുന്നുവെന്ന് ഇന്ത്യയുടെ വിദേശകാര്യ മന്ത്രാലയ വക്താവ് രണ്‍ബീര്‍ ജയ്‌സ്വാള്‍ പറഞ്ഞു. 'ആഗോള ഭീകരതയുടെ കേന്ദ്രം എവിടെയാണെന്ന് ലോകത്തിന് മുഴുവന്‍ അറിയാം. പാകിസ്താന്‍ സ്വന്തം ആഭ്യന്തര പ്രശ്‌നങ്ങള്‍ക്കും പരാജയങ്ങള്‍ക്കും കാരണമായി മറ്റുള്ളവര്‍ക്ക് നേരെ വിരല്‍ചൂണ്ടുന്നതും മറ്റുള്ളവര്‍ക്കുമേല്‍ ചുമത്തുന്നതിനും പകരം ആത്മപരിശോധന നടത്തണം,' രണ്‍ബീര്‍ പറഞ്ഞു.
നേരത്തെ, ആക്രമണത്തിന് ഉത്തരവാദി ഇന്ത്യയാണെന്ന് പാകിസ്താന്‍ വിദേശകാര്യ വക്താവ് ഷഫാഖ് അലി ഖാന്‍ കുറ്റപ്പെടുത്തിയിരുന്നു. പാകിസ്താനിലെ ഭീകരതയില്‍ പ്രത്യേകിച്ച് ജാഫര്‍ എക്‌സ്പ്രസ് ആക്രമണത്തില്‍ ഇന്ത്യയ്ക്ക് പങ്കുണ്ടെന്ന് ഖാന്‍ പറഞ്ഞു. ഭീകരര്‍ അഫ്ഗാനിസ്താനിലെ സഹായികളുമായും നേതാക്കളുമായും ബന്ധപ്പെട്ടിരുന്നുവെന്നും ഖാന്‍ പറഞ്ഞു.