TMJ
searchnav-menu
post-thumbnail

TMJ Daily

വെനസ്വേലയുടെ എണ്ണ വാങ്ങുന്ന രാജ്യങ്ങളുടെ മേല്‍ ട്രംപ് തീരുവ പ്രഖ്യാപിച്ചു

25 Mar 2025   |   1 min Read
TMJ News Desk

വെനസ്വേലയില്‍ നിന്നും എണ്ണ വാങ്ങുന്ന എല്ലാ രാജ്യങ്ങളുടേയുംമേല്‍ യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് 25 ശതമാനം തീരുവ ഏര്‍പ്പെടുത്തി. ഉത്തരവില്‍ ട്രംപ് ഒപ്പുവച്ചു. ഇത് ഏപ്രില്‍ രണ്ട് മുതല്‍ നിലവില്‍ വരും.

ഉത്തരവിനെ തുടര്‍ന്ന് എണ്ണയുടെ ഭാവിയിലെ വിലയില്‍ 1.5 ശതമാനം വര്‍ദ്ധനവ് ഉണ്ടായി. വെനസ്വേലയില്‍ നിന്നും ഏറ്റവും കൂടുതല്‍ എണ്ണ വാങ്ങുന്നത് ചൈനയാണ്. അതേസമയം, തെക്കേ അമേരിക്കന്‍ രാജ്യമായ വെനസ്വേലയില്‍ പ്രവര്‍ത്തിക്കുന്ന യുഎസ് കമ്പനിയായ ഷെവറോണ്‍ പ്രവര്‍ത്തനം അവസാനിപ്പിക്കാനുള്ള അന്തിമ തിയതി മെയ് 27 വരെ നീട്ടി നല്‍കി. നേരത്തെ യുഎസ് ട്രഷറി ഡിപ്പാര്‍ട്ട്‌മെന്റിന്റെ മാര്‍ച്ച് നാലിലെ ഉത്തരവ് അനുസരിച്ച് 30 ദിവസത്തെ സമയമാണ് അനുവദിച്ചിരുന്നത്.

വെനസ്വേലയുടെ പ്രസിഡന്റായ നിക്കോളസ് മദൂരോ തിരഞ്ഞെടുപ്പ് പരിഷ്‌കരണങ്ങള്‍ നടപ്പിലാക്കുന്നതിനും കുടിയേറ്റക്കാരെ തിരിച്ചെടുക്കുന്നതിലും കാലതാമസം വരുത്തുന്നുവെന്ന് ആരോപിച്ചാണ് ട്രംപ് ഷെവറോണിന്റെ പ്രവര്‍ത്തനം അവസാനിപ്പിക്കാന്‍ ആവശ്യപ്പെട്ടത്.

2022 മുതല്‍ വെനസ്വേലയില്‍ പ്രവര്‍ത്തിക്കുന്ന ഷെവറോണ്‍ എണ്ണ യുഎസിലേക്ക് കയറ്റുമതി ചെയ്യുന്നുണ്ട്.




 

#Daily
Leave a comment