TMJ
searchnav-menu
post-thumbnail

TMJ Daily

വിദേശ ധനസഹായം നിര്‍ത്തിവയ്ക്കാനുള്ള ട്രംപ് തീരുമാനം എയ്ഡ്‌സ് രോഗികളുടെ മരണത്തിന് കാരണമാകും; മുന്നറിയിപ്പ് നല്‍കി യുഎന്‍ 

17 Feb 2025   |   1 min Read
TMJ News Desk

വിദേശ രാജ്യങ്ങള്‍ക്കുള്ള സാമ്പത്തിക സഹായം അവസാനിപ്പിക്കാനുള്ള യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ തീരുമാനം ലക്ഷക്കണക്കിന് എയ്ഡ്‌സ് രോഗികളുടെ മരണത്തിന് കാരണമാകുമെന്ന് ഐക്യരാഷ്ട്ര സംഘടനയുടെ മുന്നറിയിപ്പ്. യുഎസ് പ്രസിഡന്റിന്റെ എയ്ഡ്‌സ് ദുരിതാശ്വാസ പദ്ധതി പ്രകാരമുള്ള എല്ലാ പദ്ധതികളും 90 ദിവസത്തേക്കു നിര്‍ത്തിവെക്കാന്‍ ട്രംപ് ഉത്തരവിട്ടിരുന്നു. ഫൗണ്ടേഷന്‍ ഫോര്‍ എയ്ഡ്സ് റിസര്‍ച്ചിന്റെ വിശകലനം അനുസരിച്ച് ട്രംപിന്റെ തീരുമാനം 2 കോടിയിലധികം എച്ച്ഐവി രോഗികളെയും 2.70 ലക്ഷം ആരോഗ്യ പ്രവര്‍ത്തകരെയും ബാധിക്കും.

തീരുമാനം പല രാജ്യങ്ങളെയും ഗുരുതരമായി ബാധിക്കുമെന്നും ആഗോളതലത്തില്‍ വലിയ പ്രത്യാഘാതമുണ്ടാക്കുമെന്നും യുഎന്‍ എയ്ഡ്‌സ് എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ വിന്നി ബയാനിമ പറഞ്ഞു. എയ്ഡ്സ് ദുരിതാശ്വാസ ധനസഹായത്തിന്റെ വലിയൊരു ഭാഗമാണ് ഇല്ലാതായതെന്നും ഈ തുക ലഭിക്കാതിരുന്നാല്‍, ചികിത്സ കിട്ടാതെ നിരവധി രോഗികള്‍ മരിക്കുമെന്നും വിന്നി ബയാനിമ ആശങ്ക അറിയിച്ചു.

സഹായം നിര്‍ത്തലാക്കാനുള്ള തീരുമാനം ആഫ്രിക്കന്‍ രാജ്യങ്ങള്‍ക്കാണ് ഏറെ തിരിച്ചടിയാകുക. 1961ലാണ് യുഎസ് എയ്ഡ്‌സ് ദുരിത ബാധിതരെ സഹായിക്കാന്‍ പദ്ധതി ആവിഷ്‌കരിച്ചത്. പ്രതിവര്‍ഷം 40 ബില്ല്യണ്‍ ഡോളറിലധികമാണ് സഹായമായി നല്‍കുന്നത്.








#Daily
Leave a comment