TMJ
searchnav-menu
post-thumbnail

TMJ Daily

ട്രംപിന്റെ ലക്ഷ്യം 90 ദിവസത്തിനുള്ളില്‍ 90 കരാറുകള്‍

13 Apr 2025   |   1 min Read
TMJ News Desk

യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ഭരണകൂടം ലക്ഷ്യം വയ്ക്കുന്നത് 90 ദിവസത്തിനുള്ളില്‍ 90 വ്യാപാരക്കരാറുകള്‍. എന്നാല്‍, യഥാര്‍ത്ഥ വെല്ലുവിളി ട്രംപ് ലോക രാജ്യങ്ങള്‍ക്കെതിരെ പ്രഖ്യാപിച്ച വ്യാപാരയുദ്ധം സൃഷ്ടിച്ച പ്രശ്‌നങ്ങള്‍ പരിഹരിക്കുകയെന്നതാണെന്ന് വിദഗ്ദ്ധര്‍ പറയുന്നു.

ഏപ്രില്‍ 2ന് ട്രംപ് പ്രഖ്യാപിച്ച ഉയര്‍ന്ന തീരുവകളെക്കുറിച്ച് ചര്‍ച്ച ചെയ്യാന്‍ നാളെ യൂറോപ്യന്‍ യൂണിയന്റെ വ്യാപാര തലവന്‍ മാരോസ് സെഫ്‌കോവിക് വാഷിങ്ടണിലെത്തും. കഴിഞ്ഞ വര്‍ഷം യുഎസും യൂറോപ്യന്‍ യൂണിയനും തമ്മിലുള്ള വ്യാപാരം ഒരു ട്രില്ല്യണ്‍ ഡോളറായിരുന്നു. യുഎസിന്റെ ഏറ്റവും വലിയ വ്യാപാര പങ്കാളികളില്‍ ഒന്നാണ് യൂറോപ്യന്‍ യൂണിയന്‍.

എന്നാല്‍ മാരോസ് യുഎസിലെത്തുമ്പോള്‍ ട്രംപിന്റെ തീരുവ മധ്യസ്ഥനായ ട്രഷറി സെക്രട്ടറി സ്‌കോട്ട് ബെസെന്റ് അര്‍ജന്റീനയില്‍ ആയിരിക്കും. അര്‍ജന്റീനയും യുഎസും തമ്മിലുള്ള വ്യാപാരം 16.3 ബില്ല്യണ്‍ ഡോളറുകള്‍ മാത്രമാണ്. അര്‍ജന്റീനയുടെ സാമ്പത്തിക പരിഷ്‌കാരങ്ങള്‍ക്ക് പിന്തുണ അറിയിക്കാനാണ് മാരോസ് പോകുന്നത്.

90 ദിവസത്തിനുള്ളില്‍ 90 കരാറുകള്‍ എന്ന ലക്ഷ്യം കൈവരിക്കുന്നതിന് അനവധി ചര്‍ച്ചകള്‍ ഒരേ സമയം നടക്കുമ്പോള്‍ മാരോസിന്റെ അസാന്നിദ്ധ്യം എത്രമാത്രം കാര്യക്ഷമതയോടെ ചര്‍ച്ചകള്‍ നടത്താന്‍ ട്രംപ് ഭരണകൂടത്തിന് സാധിക്കുമെന്ന സംശയം ഉയര്‍ത്തുന്നു.

എന്നാല്‍, ലക്ഷ്യം കൈവരിക്കാന്‍ സാധിക്കുമെന്ന ആത്മവിശ്വാസം വൈറ്റ് ഹൗസ് വ്യാപാര ഉപദേശകന്‍ പീറ്റര്‍ നവാരോ പറഞ്ഞു. ട്രംപ് മുഖ്യ നെഗോഷ്യേറ്റര്‍ ആകുമെന്ന് പീറ്റര്‍ പറഞ്ഞു.

വിവിധ രാജ്യങ്ങള്‍ക്കുമേല്‍ പ്രഖ്യാപിച്ച ഉയര്‍ന്ന തീരുവകള്‍ നടപ്പിലാക്കുന്നത് 90 ദിവസത്തേക്ക് ട്രംപ് മരവിപ്പിച്ചിരുന്നു. ഈ കാലയളവില്‍ മറ്റ് രാജ്യങ്ങളുമായി വ്യാപാര കരാറിലെത്തുകയാണ് യുഎസിന്റെ ലക്ഷ്യം.






#Daily
Leave a comment