
എല്ലാം അറിയുമായിരുന്നു : ട്രംപ്
ഇസ്രായേൽ ഇറാന് എതിരെ നടത്തിയ ആക്രമണങ്ങൾ താനും തന്റെ സംഘവും അറിഞ്ഞിരുന്നുവെന്ന് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് പറഞ്ഞു. "ഞങ്ങൾക്ക് എല്ലാം അറിയാമായിരുന്നു, ഇറാനെ അപമാനിക്കുന്നതും മരണത്തിലേക്ക് തള്ളിവിടുന്നതും ഒഴിവാക്കാൻ ഞാൻ ശ്രമിച്ചു. ഒരു കരാർ പ്രാബല്യത്തിൽ വരുന്നത് കാണാൻ ഞാൻ ആഗ്രഹിച്ചിരുന്നതിനാൽ ഞാൻ അവരെ രക്ഷിക്കാൻ വളരെ കഠിനമായി ശ്രമിച്ചു," ട്രംപ് പറഞ്ഞു. ഇറാനുമായുള്ള ആണവ കരാറിനായി പ്രവർത്തിക്കുന്നതിനിടെ ഇറാനെ ആക്രമിക്കരുതെന്ന് ഇസ്രായേലിനോട് ആവശ്യപ്പെട്ടിരുന്നതായി റോയിട്ടേഴ്‌സിനോട് ഒരു ഫോൺ സംഭാഷണത്തില്‍ അദ്ദേഹം പറഞ്ഞു.
ഇറാനും, ഇസ്രായേലും ആക്രമണങ്ങൾ തുടരുന്നുവെങ്കിലും ഒരു കരാറിന് ഇപ്പോഴും സാധ്യതയുണ്ടെന്ന് ട്രംപ് പറഞ്ഞു. "അവർക്ക് ഇപ്പോഴും ഒരു കരാറിൽ എത്താൻ കഴിയും, അത് വളരെ വൈകിയിട്ടില്ല," അദ്ദേഹം കൂട്ടിച്ചേർത്തു.
നയതന്ത്രത്തിന് കൂടുതൽ സമയം നൽകുന്നതിനായി ആക്രമണം വൈകിപ്പിക്കാൻ ട്രംപ്, ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിനെ സമ്മർദ്ദത്തിലാക്കിയിരുന്നു, എന്നാൽ ആണവ ചർച്ചകൾ പരാജയപ്പെട്ടാൽ ഇറാനെ ബോംബ് ചെയ്യുമെന്ന് ട്രംപ് തന്നെ ഭീഷണിപ്പെടുത്തിയിരുന്നു.


