TMJ
searchnav-menu
post-thumbnail

TMJ Daily

ജി-7 ഉച്ചകോടിയിൽ നിന്നും ട്രംപ് നേരത്തെ മടങ്ങി  

17 Jun 2025   |   1 min Read
TMJ News Desk

മേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപും, സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോയും ജി-7 ഉച്ചകോടിയിൽ നിന്ന് ഷെഡ്യൂൾ ചെയ്ത സമയത്തിന് മുമ്പ് വാഷിംഗ്ടണിലേക്ക് മടങ്ങുകയാണെന്ന് സിഎൻഎൻ റിപ്പോർട്ട് ചെയ്തു. പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കാരണം കാനഡയിൽ നടക്കുന്ന ജി-7 ഉച്ചകോടിയിൽ നിന്ന് ട്രംപ് നേരത്തെ മടങ്ങുമെന്ന് വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറി കരോലിൻ ലീവിറ്റ് പറഞ്ഞിരുന്നു.

വൈറ്റ് ഹൗസ് സിറ്റുവേഷൻ റൂമിൽ യോഗം ചേരാൻ തയ്യാറായിരിക്കാൻ ട്രംപ് യുഎസ് ദേശീയ സുരക്ഷാ കൗൺസിലിനോട് ഉത്തരവിട്ടിട്ടുണ്ട്. കാനഡയിലെ ഉച്ചകോടിയിൽ മറ്റ് നേതാക്കളുമായി ട്രംപ് നടത്തിയ കൂടിക്കാഴ്ചകളിൽ "ധാരാളം കാര്യങ്ങൾ സാധിച്ചു" എന്ന് കരോലിൻ ലീവിറ്റ് എക്‌സിലെ ഒരു പോസ്റ്റിൽ പറഞ്ഞു.

ഇറാനിൽ, ഇസ്രായേൽ നടത്തുന്ന സൈനിക നടപടിയെ ചുറ്റിപ്പറ്റിയുള്ള അനിശ്ചിതത്വം കൂടുതൽ രൂക്ഷമാകുന്നതിന്റെ സൂചനയാണ് ട്രംപിന്റെ തീരുമാനമെന്ന് കരുതപ്പെടുന്നു. ജി-7 നേതാക്കളുമായുള്ള ഒരു ദിവസത്തെ കൂടിക്കാഴ്ചയ്ക്ക് ശേഷം ട്രംപ് പുറത്തുവിട്ട സോഷ്യൽ മീഡിയ പോസ്റ്റിൽ സ്ഥിതിഗതികൾ കൂടുതൽ രൂക്ഷമാകുമെന്ന് മുന്നറിയിപ്പ് നൽകുന്നതാണ്.

“ഞാൻ ഒപ്പിടാൻ പറഞ്ഞ ‘കരാറിൽ’ ഇറാൻ ഒപ്പിടേണ്ടതായിരുന്നു. എന്തൊരു മനുഷ്യജീവിതത്തിന്റെ പാഴാക്കലുമാണിത്,” ട്രംപ് തിങ്കളാഴ്ച വൈകുന്നേരം ഒരു ട്രൂത്ത് സോഷ്യൽ പോസ്റ്റിൽ എഴുതി. “ലളിതമായി പറഞ്ഞാൽ, ഇറാന് ഒരു ആണവായുധം കൈവശം വയ്ക്കാൻ കഴിയില്ല. ഞാൻ അത് വീണ്ടും വീണ്ടും പറഞ്ഞു”.


#Daily
Leave a comment