
വിദ്യാഭ്യാസ സെക്രട്ടറിയായി ലിൻഡ മാക്മഹോണിനെ നിർദ്ദേശിച്ച് ട്രംപ്
വിദ്യാഭ്യാസ സെക്രട്ടറിയായി ലിൻഡ മാക്മഹോണിനെ നിർദ്ദേശിച്ച് നിയുക്ത പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. കണക്ടികട്ട് സ്റ്റേറ്റ് ബോർഡ് ഓഫ് എജ്യുക്കേഷനിലെ അംഗമായിരുന്നു ലിൻഡ. എന്നാൽ ഏകദേശം ഒരു വർഷത്തിന് ശേഷം സെനറ്റിലേക്ക് മത്സരിച്ച് പരാജയപ്പെട്ടപ്പോൾ ആ സ്ഥാനത്ത് നിന്ന് രാജിവച്ചു. ഈസ്റ്റ് കരോലിന യൂണിവേഴ്സിറ്റിയിൽ നിന്ന് ബിരുദം നേടിയ ലിൻഡ, ഫ്രഞ്ച് അധ്യാപനം നടത്തുന്നതിനുള്ള സർട്ടിഫിക്കേഷനും നേടിയിട്ടുണ്ട്. വിദ്യാഭ്യാസരംഗത്ത് കുറഞ്ഞ പ്രവൃത്തി പരിചയമാണ് ലിൻഡയ്ക്കുള്ളതെങ്കിലും അമേരിക്കൻ ഫസ്റ്റ് പോളിസി ഇൻസ്റ്റിറ്റ്യൂട്ടിന്റെ ബോർഡ് അംഗമാണ് ലിൻഡ. ഈ സാധ്യതകളെല്ലാം മുൻനിർത്തി ട്രംപ് സെനറ്റിലേക്ക് തിരഞ്ഞെടുക്കാൻ സാധ്യതയുള്ള അംഗങ്ങളിൽ ലിൻഡയ്ക്ക് മുൻതൂക്കമേറുന്നു.
അമേരിക്ക ഫസ്റ്റ് പോളിസി ഇൻസ്റ്റിറ്റ്യൂട്ടിലെ അംഗമായിരുന്ന കഴിഞ്ഞ 4 വർഷക്കാലത്ത് മാതാപിതാക്കളുടെ അവകാശങ്ങൾക്കായി ലിൻഡ നിലകൊണ്ടിരുന്നുവെന്ന് ട്രംപ് പറഞ്ഞു. വിദ്യാഭ്യാസ സെക്രട്ടറി സ്ഥാനത്ത് ലിൻഡ നിയമിതയായാൽ എല്ലാവരുടെയും വിദ്യാഭ്യാസ തിരഞ്ഞെടുപ്പുകൾക്ക് അവർ പ്രാധാന്യം നൽകും. കുടുംബങ്ങൾക്ക് വേണ്ടി മികച്ച വിദ്യാഭ്യാസ തീരുമാനങ്ങൾ എടുക്കുന്നതിന് മാതാപിതാക്കളെ പ്രാപ്തരാക്കുകയും ചെയ്യുമെന്ന് ട്രംപ് കൂട്ടിചേർത്തു. ജോലികൾക്ക് ബിരുദം വേണമെന്ന മാനദണ്ഡത്തെ ലിൻഡ വിമർശിക്കുന്നുണ്ട്. ഉന്നത വിദ്യാഭ്യാസം വ്യക്തികളുടെ കഴിവിനെ നിശ്ചയിക്കുന്നില്ലെന്നും വിദ്യാഭ്യാസ യോഗ്യത അടിസ്ഥാനമാക്കി തൊഴിലാളികളുടെ തിരഞ്ഞെടുപ്പ് നടത്താൻ സാധിക്കില്ലെന്നും ലിൻഡ പറയുന്നു.
സാങ്കേതിക വിദ്യാഭ്യാസം നൽകുന്നത് മികച്ച ഉദ്യോഗാർത്ഥികളെ വാർത്തെടുക്കാൻ സഹായിക്കുമെന്നും ലിൻഡ കൂട്ടിച്ചേർത്തു. കുറഞ്ഞ വരുമാനമുള്ള വിദ്യാർത്ഥികൾക്കായി ആവിഷ്കരിച്ചിട്ടുള്ള പെൽഗ്രാന്റ് പോലുള്ള ഹ്രസ്യകാല തൊഴിൽ പരിശീലന പരിപാടികൾ വ്യാപിപ്പിക്കാനുള്ള ശ്രമങ്ങളും ലിൻഡ നടത്തിയിരുന്നു. ഞങ്ങളുടെ വിദ്യാഭ്യാസ സമ്പ്രദായം വ്യക്തവും ശക്തവുമായ പാത വാഗ്ദാനം ചെയ്യുവെന്ന് ലിൻഡ മുൻപ് പറഞ്ഞിരുന്നു. റിപബ്ലിക്കൻ പാർട്ടി അംഗവും മുൻ കണക്ടിക്കട്ട് ഗവർണറുമായ എം ജോഡി റെൽ ആയിരുന്നു 11 അംഗങ്ങളടങ്ങുന്ന വിദ്യാഭ്യാസ ബോർഡിലേക്ക് ലിൻഡയെ നിയമിച്ചത്.