TMJ
searchnav-menu
post-thumbnail

TMJ Daily

ട്രംപ് തീരുവ: ചൈനയുടെ സഹകരണ വാഗ്ദാനം ഓസീസ് തള്ളി

10 Apr 2025   |   1 min Read
TMJ News Desk

ട്രംപ് തീരുവയ്‌ക്കെതിരെ കൈകോര്‍ക്കാമെന്ന ചൈനയുടെ വാഗ്ദാനത്തെ തള്ളി ഓസ്‌ട്രേലിയ. ഓസ്‌ട്രേലിയയില്‍ നിന്നുള്ള ചരക്കുകള്‍ക്ക് 10 ശതമാനം തീരുവയാണ് യുഎസ് ഏര്‍പ്പെടുത്തിയിരിക്കുന്നത്. എന്നാല്‍ ഓസീസിന്റെ ഏറ്റവും വലിയ വ്യാപാര പങ്കാളിയായ ചൈനയുടെ മേല്‍ പലഘട്ടങ്ങളിലായി ആകെ 125 ശതമാനം തീരുവയാണ് യുഎസ് പ്രസിഡന്റ് ട്രംപ് ചുമത്തിയത്.

യുഎസിന്റെ ആധിപത്യ, ഭീഷണി പെരുമാറ്റത്തെ തടയുന്നതിനുള്ള ഏക മാര്‍ഗം കൂട്ടായ പ്രതിരോധമാണെന്ന് ചൈനയുടെ ഓസ്‌ട്രേലിയന്‍ അംബാസിഡര്‍ ഷിയാവോ ക്വിയാന്‍ ഒരു ലേഖനത്തില്‍ പറഞ്ഞിരുന്നു.

ഓസ്‌ട്രേലിയക്കാര്‍ സ്വന്തം അഭിപ്രായം പറയാമെന്ന് പ്രധാനമന്ത്രി ആന്തണി അല്‍ബനീസ് മറുപടി നല്‍കി. ചൈനയുടെ കൈപിടിക്കുകയില്ലെന്ന് പ്രതിരോധ മന്ത്രിയും പറഞ്ഞു.

ഇത് ഓസ്‌ട്രേലിയയുടെ ദേശീയ താല്‍പര്യങ്ങള്‍ സംരക്ഷിക്കുന്നതിനാണെന്നും ചൈനയുമായി സഹകരിക്കാവുന്ന പൊതുവായ ഇടങ്ങള്‍ കണ്ടെത്തുകയല്ലെന്നും മന്ത്രി റിച്ചാര്‍ഡ് മാര്‍ലെസ് പറഞ്ഞു.

നേരത്തെ, ട്രംപ് തീരുവ ഏര്‍പ്പെടുത്തുന്നത് 90 ദിവസത്തേക്ക് മരവിപ്പിച്ചിരുന്നു. ഈ കാലയളവില്‍ 10 ശതമാനം അടിസ്ഥാന തീരുവ ഈടാക്കും. എന്നാല്‍ ചൈനയുടെ തീരുവ യുഎസ് ഒഴിവാക്കിയില്ല. പകരം 125 ശതമാനമായി വര്‍ദ്ധിപ്പിക്കുകയും ചെയ്തു. ചൈന 84 ശതമാനം തീരുവയാണ് പകരമായി ചുമത്തിയത്.

ഓസ്‌ട്രേലിയ തീരുവയ്‌ക്കെതിരെ രോഷം പ്രകടിപ്പിച്ചുവെങ്കിലും തിരിച്ചടിയായി തീരുവ ചുമത്തിയില്ല. പകരം, ചര്‍ച്ച ചെയ്യാമെന്ന നിലപാടാണ് സ്വീകരിച്ചത്.






#Daily
Leave a comment