TMJ
searchnav-menu
post-thumbnail

TMJ Daily

റഷ്യയുമായി സമാധാന ചർച്ചകൾക്ക് യുക്രൈൻ നിർബന്ധിതമാവും: വാഷിംഗ്‌ടൺ പോസ്റ്റ്

27 Nov 2024   |   2 min Read
TMJ News Desk

ഷ്യയുമായി ചർച്ച നടത്താൻ യുക്രൈൻ നിർബന്ധിതരാകുമെന്നും, തങ്ങളുടേതാണെന്ന് യുക്രൈൻ കരുതുന്ന ഭൂപ്രദേശം അവർക്ക് ഉപേക്ഷിക്കേണ്ടിവരുമെന്നും അമേരിക്കൻ ഉദ്യോഗസ്ഥർ കരുതാൻ തുടങ്ങിയതായി അജ്ഞാത വൃത്തങ്ങളെ ഉദ്ധരിച്ച് വാഷിംഗ്ടൺ പോസ്റ്റ് പത്രം റിപ്പോർട്ട് ചെയ്തു.

ജനുവരിയിൽ ഡൊണാൾഡ് ട്രംപ് വൈറ്റ് ഹൗസിലേക്ക് മടങ്ങുകയും കുർസ്ക് മേഖലയിലെ അധിനിവേശ പ്രദേശം റഷ്യ വീണ്ടെടുക്കുകയും, യുക്രൈൻ കൂടുതൽ തിരിച്ചടികൾ നേരിടുന്നതോടെ യുക്രൈൻ ഒരുപക്ഷേ "ഏകദേശം മൂന്ന് വർഷത്തിനിടയിലെ ഏറ്റവും ദുർബലമായ സ്ഥിതിയിലാണ്" എന്ന് പത്രം പറയുന്നു.

ഏതാനും മാസങ്ങൾക്കുള്ളിൽ  റഷ്യയുമായി ചർച്ചകൾ തുടങ്ങാനും, റഷ്യ കൈവശപ്പെടുത്തിയ പ്രദേശം ഉപേക്ഷിക്കാൻ യുക്രൈൻ നിർബന്ധിതരാകുമെന്നും പല വൈറ്റ് ഹൗസ് ഉദ്യോഗസ്ഥരും വിശ്വസിക്കുന്നതായി റിപ്പോർട്ടിൽ പറയുന്നു. റഷ്യ കൈക്കലാക്കിയ പ്രദേശം ഉപേക്ഷിക്കേണ്ടിവരുമെന്ന "നിശബ്ദമായ അംഗീകാരം" യുക്രൈന്റെ യൂറോപ്യൻ പിന്തുണക്കാർക്കിടയിലും ഉള്ളതായി പോസ്റ്റ് പറഞ്ഞു.

റഷ്യയുടെ ഉൾനാടുകളിലേക്ക് ആക്രമിക്കാൻ അമേരിക്ക നൽകിയ എടിഎസിഎംഎസ് മിസൈലുകൾ ഉപയോഗിക്കാൻ യുക്രൈനെ അനുവദിക്കാനുള്ള യുഎസ് പ്രസിഡന്റ് ജോ ബൈഡന്റെ സമീപകാല തീരുമാനവും, നിരോധിത കുഴിബോംബുകൾ നൽകാനുള്ള നീക്കവും ജനുവരിയിൽ ട്രംപ് അധികാരമേറ്റ ശേഷം മോസ്കോയുമായുള്ള ഏതെങ്കിലും ചർച്ചകൾക്ക് മുമ്പ് രാജ്യത്തിന് "സാധ്യമായ ഏറ്റവും ശക്തമായ മേൽക്കൈ" നൽകുമെന്ന പ്രതീക്ഷയിലാണ്.

റഷ്യ കീഴടക്കിയ സ്ഥലങ്ങൾ തിരികെ കിട്ടണമെന്ന് യുക്രൈൻ നേതാവ് വ്ളാഡിമിർ സെലെൻസ്കി ശഠിക്കുന്നു. എന്നിരുന്നാലും, ട്രംപ് "ഉക്രൈന് കൂടുതൽ സഹായം നൽകില്ല" എന്ന സാധ്യത കണക്കിലെടുത്ത് ബൈഡന്റെ ഉദ്യോഗസ്ഥർ "വലിയ തോതിൽ സ്വയം ഉൾവലിഞ്ഞതായി", റിപ്പോർട്ടിൽ പറയുന്നു.

യുക്രൈനെതിരെ ആയുധങ്ങൾ പ്രയോഗിക്കാൻ വാഷിംഗ്ടൺ ഇത്രയും സമയമെടുത്തതിൽ യുക്രൈൻ യൂറോപ്യൻ സഖ്യകക്ഷികളിൽ പലരും നിരാശരാണെന്നും യുക്രൈന്റെ സൈനിക നില "കൂടുതൽ ശക്തമായിരിക്കുമ്പോൾ" അത് വേണ്ടിയിരുന്നുവെന്നും പത്രം പറയുന്നു.

ബൈഡന്റെ തീരുമാനങ്ങൾ "യുദ്ധഭൂമിയിലെ സാഹചര്യങ്ങളാൽ നയിക്കപ്പെടുന്നു" എന്നും കീവിൽ നിന്നുള്ള സമ്മർദ്ദം ഉണ്ടായിരുന്നിട്ടും, "സാഹചര്യങ്ങൾ" ആവശ്യപ്പെടുമ്പോൾ മാത്രമേ ചില ആയുധങ്ങൾ ഉപയോഗിക്കാൻ അദ്ദേഹം അനുമതി നൽകിയിട്ടുള്ളൂവെന്നും ഉദ്യോഗസ്ഥർ പത്രത്തോട് പറഞ്ഞു.

റഷ്യയുടെ കുർസ്ക് മേഖലയിലേക്ക് ഉക്രൈൻ സൈന്യത്തെ വിന്യസിച്ചതോടെ കിഴക്കൻ മേഖലയിലെ പ്രദേശങ്ങൾ വേഗത്തിൽ നഷ്ടപ്പെടാൻ തുടങ്ങിയതിൽ വാഷിംഗ്ടൺ പ്രത്യേകിച്ചും ആശങ്കാകുലരാണ്.

ദീർഘദൂര എടിഎസിഎംഎസ് ഉപയോഗിക്കാൻ കീവിന് യുഎസ് അനുമതി നൽകിയതിന് മറുപടിയായി, റഷ്യയുടെ പുതിയ ഹൈപ്പർസോണിക് ഒറെഷ്നിക് ബാലിസ്റ്റിക് മിസൈലുകൾ വിന്യസിക്കുമെന്ന് റഷ്യൻ പ്രസിഡന്റ് വ്ലാഡിമിർ പുടിൻ കഴിഞ്ഞ ആഴ്ച പ്രഖ്യാപിച്ചിരുന്നു. ആണവായുധങ്ങൾ വഹിക്കാൻ ശേഷിയുള്ള ഈ ആയുധം നെപ്രോപെട്രോവ്സ്ക് നഗരത്തിലെ യുക്രൈൻ സൈനിക വ്യാവസായിക കേന്ദ്രത്തിനെതിരെയാണ് ഉപയോഗിച്ചത്.



#Daily
Leave a comment