TMJ
searchnav-menu
post-thumbnail

TMJ Daily

യുക്രെയ്ന്‍ യുദ്ധം: റഷ്യ, യുഎസ് കൂടിക്കാഴ്ച്ച സൗദി അറേബ്യയില്‍

16 Feb 2025   |   1 min Read
TMJ News Desk

മൂന്ന് വര്‍ഷമായി തുടരുന്ന റഷ്യ- യുക്രെയ്ന്‍ യുദ്ധം അവസാനിപ്പിക്കുന്നതിനുള്ള ചര്‍ച്ചകള്‍ക്കായി യുഎസ്, റഷ്യ പ്രതിനിധികള്‍ സൗദി അറേബ്യയില്‍ കൂടിക്കാഴ്ച്ച നടത്തും. എന്നാല്‍, ഈ ചര്‍ച്ചയിലേക്ക് യുക്രെയ്‌നിനെ ക്ഷണിച്ചിട്ടില്ലെന്ന് പ്രസിഡന്റ് സെലെന്‍സ്‌കി പറഞ്ഞു. കൂടാതെ, തന്ത്രപ്രധാന പങ്കാളികളുമായി ചര്‍ച്ച നടത്താതെ റഷ്യയുമായി സംസാരിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.

യുഎസ് സെക്രട്ടറി മാര്‍ക്കോ റൂബിയോ, ദേശീയ സുരക്ഷ ഉപദേഷ്ടാവ് മൈക്ക് വാള്‍ട്‌സ്, വൈറ്റ് ഹൈസ് മദ്ധ്യേഷ്യ സ്റ്റീവ് വിറ്റ്‌കോഫ് എന്നിവര്‍ ചര്‍ച്ചകള്‍ക്കായി സൗദി അറേബ്യയില്‍ എത്തും. റഷ്യയില്‍ നിന്നുമുള്ള പ്രതിനിധികള്‍ ആരെല്ലാമാണെന്നത് വ്യക്തമായിട്ടില്ല.

സമാധാനം നടപ്പിലാക്കാനും ഈ സംഘര്‍ഷം അവസാനിപ്പിക്കാനും വേണ്ടി യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്, റഷ്യന്‍ പ്രസിഡന്റ് വ്‌ളാഡിമര്‍ പുടിന്‍, സെലെന്‍സ്‌കി എന്നിവരുടെ ഒരു കൂടിക്കാഴ്ച്ചയ്ക്ക് അരങ്ങൊരുക്കുക എന്നതാണ് ഈ ചര്‍ച്ചയുടെ ലക്ഷ്യമെന്ന് കഴിഞ്ഞയാഴ്ച്ച ജര്‍മ്മനിയിലെ മ്യൂണിക്കില്‍ നടന്ന സുരക്ഷാ കോണ്‍ഫറന്‍സില്‍വച്ച് മാധ്യമപ്രവര്‍ത്തകരോട് മക് കൗള്‍ പറഞ്ഞിരുന്നു.

ജനുവരി 20ന് യുഎസ് പ്രസിഡന്റായി അധികാരമേറ്റ ഡൊണാള്‍ഡ് ട്രംപ് റഷ്യ- യുക്രെയ്ന്‍ യുദ്ധം എത്രയും വേഗം അവസാനിപ്പിക്കും എന്ന് പ്രഖ്യാപിച്ചിട്ടുണ്ട്. കഴിഞ്ഞ ബുധനാഴ്ച്ച പുടിനേയും സെലന്‍സ്‌കിയേയും ഫോണില്‍ വിളിച്ച് സംസാരിക്കുകയും ചെയ്തിരുന്നു. എന്നാല്‍, യുഎസിന്റെ യൂറോപ്പിലെ സുഹൃത്തുക്കളെ ഈ ചര്‍ച്ചകളിലേക്ക് ക്ഷണിച്ചിട്ടില്ല. ഇത് യൂറോപ്യന്‍ രാജ്യങ്ങളില്‍ ആശങ്ക ജനിപ്പിച്ചിട്ടുണ്ട്. അതിനാല്‍, അവര്‍ യുക്രെയ്ന്‍ വിഷയം ചര്‍ച്ച ചെയ്യുന്നതിനായി യോഗം ചേരാന്‍ തീരുമാനിച്ചിട്ടുണ്ട്.


#Daily
Leave a comment