
സബ്-സഹാറൻ ആഫ്രിക്കയിൽ 79 ദശലക്ഷത്തിലധികം പെൺകുട്ടികൾ ലൈംഗികമായി ആക്രമിക്കപ്പെട്ടുവെന്ന് യുണിസെഫ്
കുട്ടികൾക്കെതിരായ ലൈംഗികാതിക്രമങ്ങളെക്കുറിച്ചുള്ള യുണിസെഫിന്റെ ആദ്യത്തെ ആഗോള കണക്ക് പ്രസിദ്ധീകരിച്ചു. സംഘർഷവും അരക്ഷിതാവസ്ഥയും നേരിടുന്ന സബ്-സഹാറൻ രാജ്യങ്ങളിലെ 79 ദശലക്ഷം പെൺകുട്ടികൾ 18 വയസ്സ് തികയുന്നതിന് മുമ്പ് ലൈംഗികാതിക്രമത്തിനോ, ബലാത്സംഗത്തിനോ ഇരയായിട്ടുണ്ടെന്ന് റിപ്പോർട്ട് വ്യക്തമാക്കുന്നു. അതുപോലെ 240 മുതൽ 310 ദശലക്ഷം വരുന്ന ആൺകുട്ടികളും പുരുഷന്മാരും കുട്ടിക്കാലത്ത് ലൈംഗികാതിക്രമം നേരിട്ടതായും റിപ്പോർട്ട് പറയുന്നു. 2010 മുതൽ 2022 വരെയുള്ള ദേശീയ വിവരങ്ങളും അന്തർദേശീയ സർവേ പ്രോഗ്രാമുകളും ഉപയോഗിച്ച് ഇത്തരമൊരു കണക്ക് പുറത്തുവിടുന്നത് ആദ്യമായാണ്.
ലൈംഗികാതിക്രമത്തിൻ്റെ ആഘാതം അനുഭവിച്ച പെൺകുട്ടികൾക്ക് പലപ്പോഴും സ്കൂളിൽ പഠിക്കാൻ കഴിയാറില്ല എന്ന് യുണിസെഫിലെ കുട്ടികൾക്ക് നേരെ നടക്കുന്ന അതിക്രമങ്ങളെ കുറിച്ച് പഠിക്കുന്ന സ്പെഷ്യലിസ്റ്റ് നങ്കലി മക്‌സുദ് പറഞ്ഞു.
ലോകമെമ്പാടുമുള്ള എട്ടിൽ ഒരു പെൺകുട്ടിയോ യുവതിയോ ബലാത്സംഗവും ലൈംഗികാതിക്രമവും നേരിട്ടിട്ടുണ്ടെന്നു യൂണിസെഫ് പറഞ്ഞു.79 ദശലക്ഷം പെൺകുട്ടികളും സ്ത്രീകളുമുള്ള സബ്-സഹാറൻ ആഫ്രിക്കയിലാണ് ഏറ്റവും കൂടുതൽ ഇരകൾ ഉള്ളത്.
കിഴക്കൻ, തെക്കുകിഴക്കൻ ഏഷ്യയിൽ 75 ദശലക്ഷം, മധ്യ-ദക്ഷിണേഷ്യയിൽ 73 ദശലക്ഷം, യൂറോപ്പിലും വടക്കേ അമേരിക്കയിലും 68 ദശലക്ഷം, ലാറ്റിൻ അമേരിക്കയിൽ 45 ദശലക്ഷം, കരീബിയൻ, വടക്കൻ ആഫ്രിക്കയിലും പടിഞ്ഞാറൻ ഏഷ്യയിലും 29 ദശലക്ഷം, ഓഷ്യാനിയയിൽ ആറ് ദശലക്ഷം എന്നിങ്ങനെയാണ് യൂണിസെഫ് പുറത്തുവിട്ട കണക്കുകൾ കാണിക്കുന്നത്.