
മുസ്ലിം വിരുദ്ധ പരാമര്‍ശം നടത്തിയ ജഡ്ജിയെ പിന്തുണച്ച് യുപി മുഖ്യമന്ത്രി
അലഹബാദ് ഹൈക്കോടതി ജഡ്ജിക്ക് എതിരായ പ്രതിപക്ഷത്തിന്റെ ഇംപീച്ച്‌മെന്റ് നടപടിയെ വിമര്‍ശിച്ച് ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. സത്യം പറയുന്നതിനെ നിശബ്ദമാക്കാനാണ് പ്രതിപക്ഷം ശ്രമിക്കുന്നതെന്ന് ആദിത്യനാഥ് പറഞ്ഞു. ഭൂരിപക്ഷത്തിന്റെ ഇച്ഛ പ്രകാരം ഇന്ത്യ ഭരിക്കണമെന്നും ഏകീകൃത സിവില്‍നിയമം നടപ്പിലാക്കണമെന്നും മാത്രമാണ് ജസ്റ്റിസ് ശേഖര്‍ യാദവ് പറഞ്ഞതെന്ന് ആദിത്യനാഥ് പറഞ്ഞു.
ഒരു ഏകീകൃത സിവില്‍ നിയമം ആവശ്യമുണ്ടെന്ന് ബിജെപി നേതാവ് പറഞ്ഞു. ലോകമെമ്പാടും ഭൂരിപക്ഷത്തിന്റെ വികാരത്തെ ബഹുമാനിക്കുന്നുണ്ട്. ഇന്ത്യയില്‍ ഭൂരിപക്ഷത്തിന് അനുകൂലമായി ആരെങ്കിലും സംസാരിച്ചാല്‍, ആരെങ്കിലും സത്യം പറഞ്ഞാല്‍, അത് കുറ്റമാണോയെന്ന് ആദിത്യനാഥ് ചോദിച്ചു. എന്നാല്‍, ഡിസംബര്‍ 8ന് യാദവ് തന്റെ പ്രസംഗത്തില്‍ മുസ്ലിങ്ങള്‍ക്കെതിരെ കടുത്ത ഭാഷയിലാണ് സംസാരിച്ചിരുന്നത്. രാജ്യത്തിന് ദോഷകരമാണ് മുസ്ലിങ്ങൾ എന്ന് പറഞ്ഞ യാദവ് മുസ്ലിങ്ങൾ സുന്നത്ത് നടത്തുന്നതിനെയും വിമര്‍ശിച്ചിരുന്നു.
വിവാഹം, വിവാഹമോചനം, പിന്തുടര്‍ച്ചാവകാശം, ദത്തെടുക്കല്‍ തുടങ്ങിയ വിഷയങ്ങളില്‍ എല്ലാ പൗരന്‍മാര്‍ക്കും ഏകീകൃത സിവില്‍ നിയമം ഇന്ത്യയില്‍ ഉടന്‍ തന്നെ നടപ്പിലാക്കുമെന്ന് യാദവ് പറഞ്ഞിരുന്നു. അലഹബാദ് ഹൈക്കോടതി ജഡ്ജിക്ക് എതിരെ ഇംപീച്ച്‌മെന്റ് നടപടികള്‍ ആരംഭിച്ച പ്രതിപക്ഷത്തെ ജനാധിപത്യവാദികള്‍ എന്ന് എങ്ങനെ വിളിക്കുമെന്നും ആദിത്യനാഥ് ചോദിച്ചു. അവര്‍ ഭരണഘടനയുടെ പകര്‍പ്പുകള്‍ എല്ലായിടത്തും കൊണ്ടുനടക്കുന്നുണ്ട്. അവര്‍ക്ക് കുറച്ചെങ്കിലും നാണമില്ലേയെന്നും ആദിത്യനാഥ് ചോദിച്ചു.