
വെനെസ്വേലൻ കുടിയേറ്റക്കാരെ നാടുകടത്തുന്നത് യുഎസ് സുപ്രീം കോടതി തടഞ്ഞു
ഗുണ്ടാസംഘങ്ങളാണെന്ന് ആരോപിച്ച് വെനെസ്വേലൻ കുടിയേറ്റക്കാരെ നാട് കടത്താനുള്ള യുഎസ് ശ്രമത്തെ തടഞ്ഞ് യുഎസ് സുപ്രീം കോടതി. യുദ്ധകാലത്ത് അപൂർവ്വമായി ഉപയോഗിക്കുന്ന നിയമമുപയോഗിച്ചാണ് യുഎസ് സുപ്രീം കോടതി ട്രംപ് ഭരണകൂടത്തത്തിന്റെ നീക്കത്തെ തടഞ്ഞത്. നാടുകടത്തുന്നതിന് താത്കാലികമായ വിലക്കാണ് കോടതി ഏർപ്പെടുത്തിയിരിക്കുന്നത്. എന്നാൽ ഉത്തരവ് പിൻവലിക്കാൻ യുഎസ് സർക്കാർ കോടതിയോട് ആവശ്യപ്പെട്ടു.
ജുഡീഷ്യൽ റിവ്യു കൂടാതെ ഉടൻ തന്നെ നിരവധി വെനെസ്വേലൻ കുടിയേറ്റക്കാരെ നാടുകടത്തുകയാണെന്ന് അമേരിക്കൻ സിവിൽ ലിബർട്ടീസ് യൂണിയനിന്റെ(ACLU) അഭിഭാഷകർ പറഞ്ഞു. വിഷയത്തിൽ കോടതിയോട് അടിയന്തരമായി ഇടപെടണമെന്ന് ആവശ്യപ്പെട്ടതും യൂണിയനാണ്. വിഷയം പരിശോധിച്ച ശേഷം യൂണിയന്റെ അപേക്ഷ തള്ളിക്കളയണമെന്ന് കോടതിയോട് ട്രംപ് ഭരണകൂടം ആവശ്യപ്പെട്ടു.
അനധികൃത കുടിയേറ്റക്കാർക്കെതിരെ നടപടിയെടുക്കുന്നതും, അവരെ നാടുകടത്തുന്നതും തുടരുമെന്ന് ട്രംപ് ഭരണകൂടം അറിയിച്ചു. എന്നാൽ കോടതിവിധിയെ മറികടക്കുമെന്ന സൂചനകൾ ഒന്നും ട്രംപ് ഭരണകൂടം ഇതുവരെ നൽകിയിട്ടില്ല. നാടുകടത്തപ്പെട്ട പലരുടെയും കുടുംബവും സുഹൃത്തുക്കളും ഇവർ ഗുണ്ടാസംഘങ്ങളാണെന്ന വാദത്തെ തള്ളിക്കളഞ്ഞു.