TMJ
searchnav-menu
post-thumbnail

TMJ Daily

വെഞ്ഞാറമൂട് കൂട്ടക്കൊല: രണ്ട് ബന്ധുക്കളെക്കൂടി കൊല്ലാന്‍ തീരുമാനിച്ചിരുന്നുവെന്ന് അഫാന്‍

02 Mar 2025   |   1 min Read
TMJ News Desk

ണം കടം ചോദിച്ചിട്ട് നല്‍കാതിരുന്ന രണ്ട് ബന്ധുക്കളെക്കൂടി വെഞ്ഞാറമൂട് കൊലപാതക കേസ് പ്രതി അഫാന്‍ കൊല്ലാന്‍ പദ്ധതിയിട്ടിരുന്നുവെന്ന് റിപ്പോര്‍ട്ട്. ആശുപത്രിയില്‍ അഫാനുമായി സംസാരിക്കുന്ന മാനസികാരോഗ്യ വിദഗ്ദ്ധനോടാണ് അഫാന്‍ ഇക്കാര്യം പറഞ്ഞതെന്ന് മലയാള മനോരമ റിപ്പോര്‍ട്ട് ചെയ്യുന്നു.

മനോരോഗ വിദഗ്ദരുടെ സഹായത്തോടെ പ്രതിയുടെ മാനസിക നില പഠിച്ച് കുറ്റപത്രം തയ്യാറാക്കാനാണ് പൊലീസ് ശ്രമിക്കുന്നത്.

പിതാവിന്റെ ഉമ്മ, പിതൃസഹോദരനായ ലത്തീഫിനേയും ഇയാളുടെ ഭാര്യയേയും അഫാന്റെ പെണ്‍സുഹൃത്ത് ഫര്‍സാനയേയും തന്റെ ഇളയ സഹോദരന്‍ അഫ്‌സാനേയും ഉമ്മ ഷെമീനയേയും കൊലപ്പെടുത്തിയശേഷം തട്ടത്തുമലയില്‍ താമസിക്കുന്ന ബന്ധുക്കളെ കൂടി കൊല്ലാനായിരുന്നു പദ്ധതി. എന്നാല്‍ അഫ്‌സാനെ കൊലപ്പെടുത്തിയതോടെ മനോവീര്യം തകര്‍ന്നതിനാല്‍ മറ്റുള്ളവരെ കൊല്ലാനുള്ള പദ്ധതി ഉപേക്ഷിച്ചു.

അതേസമയം, അഫാനെ ഇന്ന് ആശുപത്രിയില്‍ നിന്ന് ജയിലിലേക്ക് മാറ്റും. ഇയാളുടെ ആരോഗ്യ സ്ഥിതി മെച്ചപ്പെട്ടതിനാല്‍ ഡോക്ടര്‍മാരുടെ നിര്‍ദേശപ്രകാരമാണ് പൊലീസ് ജയിലിലേക്ക് മാറ്റുന്നത്.

മുത്തശ്ശിയെ കൊലപ്പെടുത്തിയ സംഭവത്തില്‍ പാങ്ങോട് പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസില്‍ മാത്രമാണ് അഫാന്റെ അറസ്റ്റ് ഇതുവരെ രേഖപ്പെടുത്തിയിട്ടുള്ളത്. ഈ കേസില്‍ ആശുപത്രിയിലെത്തി മജിസ്‌ട്രേറ്റ് അഫാനെ റിമാന്‍ഡ് ചെയ്തിരുന്നു.

മറ്റ് നാലുപേരെ കൊലപ്പെടുത്തിയ കേസിലും ഉമ്മയെ കൊലപ്പെടുത്താന്‍ ശ്രമിച്ച കേസിലും വെഞ്ഞാറമൂട് പൊലീസ് റെജിസ്റ്റർ ചെയ്ത കേസുകളില്‍ ഇതുവരെ അറസ്റ്റ് രേഖപ്പെടുത്തിയിട്ടില്ല.


#Daily
Leave a comment