TMJ
searchnav-menu
post-thumbnail

TMJ Daily

ജോലി രാജിവച്ച് വിനേഷ് ഫോഗട്ടും ബജ്രംഗ് പുനിയയും; ഇനി രാഷ്ട്രീയ ഗോദയില്‍

06 Sep 2024   |   1 min Read
TMJ News Desk

ളിംപിക് വേദിയിലെ ഉജ്ജ്വല പോരാട്ടവും അതിന് ശേഷം വീണ കണ്ണീരും ഗുസ്തിതാരങ്ങള്‍ക്കെതിരായ ലൈംഗികാതിക്രമ പരാതി ഉന്നയിച്ചു പോരാളിയുമായി മാറിയ വിനേഷ് ഫോഗട്ടും മറ്റൊരു പ്രമുഖ ഗുസ്തി താരമായ ബജ്രംഗ് പുനിയയും കോണ്‍ഗ്രസില്‍.

ഗുസ്തി താരങ്ങളായ വിനേഷ് ഫോഗട്ടും ബജ്രംഗ് പുനിയയും റെയില്‍വേയിലെ ജോലി രാജിവച്ചു. ഹരിയാന നിയമസഭാ തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതിനു മുന്നോടിയായാണു ജോലി രാജിവച്ചത്. കോണ്‍ഗ്രസില്‍ ചേരുന്നതിനു മുന്നോടിയായി പാര്‍ട്ടി അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖര്‍ഗെയുടെ വസതിയില്‍ വിനേഷ് എത്തി. എഐസിസി ആസ്ഥാനത്തെത്തിയാകും വിനേഷും ബജ്രംഗ് പുനിയയും പാര്‍ട്ടി അംഗത്വം സ്വീകരിക്കുക.

ഇവരില്‍ ഒരാള്‍ ഹരിയാനയില്‍ സ്ഥാനാര്‍ഥിയാകുമെന്നും ഉറപ്പായി. പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിയുമായി ഇരുവരും കഴിഞ്ഞ കൂടിക്കാഴ്ച നടത്തിയിരുന്നു. വരാനിരിക്കുന്ന ഹരിയാന നിയമസഭാ തിരഞ്ഞെടുപ്പിനുള്ള സ്ഥാനാര്‍ഥി പട്ടികയ്ക്ക് അന്തിമരൂപം നല്‍കാന്‍ കോണ്‍ഗ്രസിന്റെ കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിറ്റി തിങ്കളാഴ്ച ചേര്‍ന്നതിനു പിന്നാലെയായിരുന്നു ഇരുവരുമായുള്ള രാഹുലിന്റെ കൂടിക്കാഴ്ച.

പ്രതികരിച്ച് സാക്ഷി മാലിക്

വിനേഷ് ഫോഗട്ടും ബജ്രംഗ് പുനിയയും കോണ്‍ഗ്രസില്‍ ചേരാന്‍ എടുത്ത തീരുമാനം വ്യക്തിപരമാണെന്ന് ഗുസ്തിതാരങ്ങള്‍ക്കെതിരെയുള്ള ലൈംഗികാതിക്രമ പരാതി ഉന്നയിച്ച് പോരാട്ടം നടത്തുകയും നീതി ലഭിക്കാത്തതിനെ തുടര്‍ന്ന് ഗുസ്തി മത്സരങ്ങളില്‍ നിന്ന് വിടവാങ്ങുകയും ചെയ്ത സാക്ഷി മാലിക്കിന്റെ പ്രതികരണം. പല വാഗ്ദാനങ്ങളും രാഷ്ട്രീയ പാര്‍ട്ടികളില്‍ നിന്നും ലഭിക്കും. തനിക്കും ഇത്തരത്തില്‍ വാഗ്ദാനങ്ങള്‍ ലഭിച്ചിരുന്നു. തുടങ്ങിവച്ച ദൗത്യം അവസാനിപ്പിക്കരുതെന്ന് സാക്ഷി മാലിക്ക് പറഞ്ഞു.


#Daily
Leave a comment