TMJ
searchnav-menu
post-thumbnail

Representational Image

TMJ Daily

വൈറസ് ബാധ; മൂന്നാർ വനമേഖലയിൽ ആനക്കുട്ടികൾ ചത്തൊടുങ്ങുന്നു

29 Mar 2023   |   1 min Read
TMJ News Desk

മൂന്നാർ വനമേഖലയിൽ മാരകമായ വൈറസ് ബാധിച്ച് ആനക്കുട്ടികൾ ചത്തൊടുങ്ങുന്നു. വനമേഖലയ്ക്കുള്ളിൽ നിന്ന് ആനയെ പിടികൂടാൻ ഹൈക്കോടതി അനുമതിക്കായി വനംവകുപ്പ് ഉദ്യോഗസ്ഥർ കാത്തിരിക്കുമ്പോഴാണ് ആനക്കുട്ടികൾ കൂട്ടമായി ചത്തൊടുങ്ങുന്നത് വാർത്തയാകുന്നത്. വൈറസ് ബാധ തുടർന്നാൽ ആനകളുടെ ലിംഗാനുപാതത്തിൽ ഇടിവുണ്ടാകാനുള്ള സാധ്യതയും തള്ളിക്കളയാനാവില്ല. കൂടുതൽ ആൺ ആനകൾ കൂട്ടിലടച്ചാൽ പ്രദേശത്തിന്റെ പാരിസ്ഥിതിക സന്തുലിതാവസ്ഥയെ ബാധിക്കുമെന്നും വനംവകുപ്പ് ഉദ്യോഗസ്ഥർ മുന്നറിയിപ്പ് നല്കുന്നുണ്ട്.  

'എലിഫന്റ് എൻഡോതെലിയോട്രോപിക് ഹെർപസ്' വൈറസ് എന്ന മാരകമായ ഹെമറാജിക് രോഗം മൂലം കഴിഞ്ഞ ഒന്നര വർഷത്തിനിടെ ഏഴ് ആനക്കുട്ടികൾ ചത്തതായാണ് റിപ്പോർട്ട്. വൈറസ് ബാധ തുടർന്നിട്ടും ചീഫ് വൈൽഡ് ലൈഫ് വാർഡനോ വനം മന്ത്രിയോ അന്വേഷണം ആവശ്യപ്പെട്ടിട്ടില്ല.

കാട്ടാനശല്യം രൂക്ഷമായ മൂന്നാർ ടൗൺ, ചിന്നക്കനാൽ, മാട്ടുപ്പെട്ടി എന്നിവിടങ്ങളിലെ സംഘർഷ മേഖലകളിൽ 40ഓളം കാട്ടാനകൾ മാത്രമേ അവശേഷിക്കുന്നുള്ളുവെന്ന് വനംവകുപ്പ് ഉദ്യോഗസ്ഥർ വ്യക്തമാക്കി. പരമ്പരാഗത ആനപ്പാതകൾ കൈയേറിയതോടെ മൂന്നാർ വനം ഒറ്റപ്പെട്ടു. ആനകൾക്ക് വനത്തിനുള്ളിലെ പാരിസ്ഥിതിക പരിമിതികൾ ഉണ്ടാകുന്നതിനൊപ്പമാണ് വൈറസ് ബാധയും ശക്തമാകുന്നത്.


#Daily
Leave a comment