TMJ
searchnav-menu
post-thumbnail

TMJ Daily

വിഴിഞ്ഞം- ബാലരാമപുരം ഭൂഗര്‍ഭ റെയില്‍പാത ഡിപിആര്‍ അംഗീകരിച്ചു

20 Mar 2025   |   1 min Read
TMJ News Desk

വിഴിഞ്ഞം രാജ്യാന്തര തുറമുഖത്തേയും ബാലരാമപുരം റെയില്‍ സ്റ്റേഷനേയും ബന്ധിപ്പിച്ചു കൊണ്ടുള്ള ഭൂഗര്‍ഭ റെയില്‍ പാത നിര്‍മ്മിക്കാനുള്ള വിശദമായ പദ്ധതി റിപ്പോര്‍ട്ടിന് (ഡിപിആര്‍) സംസ്ഥാന മന്ത്രിസഭ അംഗീകരിച്ചു. കൊങ്കണ്‍ റെയില്‍ കോര്‍പറേഷന്‍ ലിമിറ്റഡ് ആണ് ഡിപിആര്‍ തയ്യാറാക്കിയത്.

നിര്‍മ്മാണം പൂര്‍ത്തിയാകുമ്പോള്‍ ദൈര്‍ഘ്യത്തില്‍ ഇന്ത്യയിലെ ഏറ്റവും നീളം കൂടിയ റെയില്‍വേ തുരങ്കങ്ങളില്‍ മൂന്നാം സ്ഥാനം വിഴിഞ്ഞം- ബാലരാമപുരം റെയില്‍വേ തുരങ്കത്തിന് ലഭിക്കും. 10.7 കിലോമീറ്റര്‍ നീളമുള്ള പാതയില്‍ 9.43 കിലോമീറ്ററും തുരങ്കമാണ്.

1,482.92 കോടി രൂപ ചെലവഴിച്ച് നിര്‍മ്മിക്കുന്ന പാത 2028 ഡിസംബറിന് മുമ്പ് പൂര്‍ത്തിയാക്കും. പദ്ധതിയുടെ പാരിസ്ഥിതിക അനുമതി കേന്ദ്ര സര്‍ക്കാരില്‍ നിന്നും നേരത്തെ ലഭിച്ചിരുന്നു.

പാത നിര്‍മ്മിക്കുന്നതിനായി കേന്ദ്ര സര്‍ക്കാരിന്റെ പിഎം ഗതി ശക്തി, സംസ്ഥാനങ്ങള്‍ക്ക് മൂലധന നിക്ഷേപത്തിന് കേന്ദ്രം നല്‍കുന്ന ധനസഹായം, സാഗര്‍മാല, റെയില്‍ സാഗര്‍ തുടങ്ങിയ പദ്ധതികളില്‍ നിന്നും പണം ലഭ്യമാക്കാനുള്ള അപേക്ഷകള്‍ സംസ്ഥാനം കേന്ദ്ര സര്‍ക്കാരിന് നല്‍കിയിട്ടുണ്ട്.

പാത നിര്‍മ്മാണത്തിന് ആവശ്യമായ 4.697 ഹെക്ടര്‍ സ്ഥലം ബാലരാമപുരം, പള്ളിച്ചല്‍, അതിയന്നൂര്‍ വില്ലേജുകളില്‍ നിന്നും ഏറ്റെടുക്കുന്നതിനുള്ള നടപടികളും നേരത്തേ ആരംഭിച്ചിരുന്നു. ഇതുകൂടാതെ വിഴിഞ്ഞത്തുനിന്നും 0.829 ഹെക്ടര്‍ സ്ഥലമാണ് ഏറ്റെടുക്കുന്നുണ്ട്.

റെയില്‍വേ പാത നിലവില്‍വരുന്നതോടെ വിഴിഞ്ഞം തുറമുഖത്തിന്റെ ശേഷി സംസ്ഥാനത്തിന് പൂര്‍ണമായും ഉപയോഗിക്കാന്‍ സാധിക്കും.






 

#Daily
Leave a comment